Widgets Magazine
29
Mar / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ അരവിന്ദ് കെജ്‌രിവാളിനെ, ഡൽഹി മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് നീക്കണമെന്ന ഹർജി ഡൽഹി ഹൈക്കോടതി തള്ളി...


കങ്കണയ്‌ക്കെതിരെ വിവാദ പോസ്റ്റിട്ട, സുപ്രിയ ഷ്രിനേതിന്റെ സ്ഥാനാർത്ഥിത്വം പിൻവലിച്ച് കോൺഗ്രസ്... അശ്ലീല പരാമർശത്തിനെതിരെ പ്രതിഷേധം വ്യാപകമായിരുന്നു...


ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ബിജെപിയുടെ നിർദ്ദേശം... കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ നിരസിച്ചു....'കയ്യിൽ പണമില്ല'...ആന്ധ്രാപ്രദേശിൽ നിന്നോ തമിഴ്നാട്ടിൽ നിന്നോ മത്സരിക്കുന്നതിൽ തനിക്ക് ആശയക്കുഴപ്പങ്ങൾ ഉള്ളതായും ധനമന്ത്രി... ടൈംസ് നൗ ഉച്ചകോടി 2024 ലാണ് ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്...


മക്കളെ കൊന്ന് അച്ഛൻ ആത്മഹത്യ ചെയ്ത സംഭവം...ഞെട്ടലോടെ നാട്ടുകാർ...ഭാര്യ മരിച്ചിട്ട് രണ്ടു വർഷം...വീട്ടിൽ മൂന്നു പേർ മാത്രമാണ് താമസം...എന്താണ് സംഭവിച്ചത് എന്നറിയാതെ അയൽവാസികൾ...


ഹമാസിന്റെ തടവിലായിരിക്കെ നേരിടേണ്ടിവന്ന ലൈംഗികാതിക്രമം... വെളിപ്പെടുത്തി യുവതി... ഇയാൾ തന്റെ ഷർട്ട് പൊക്കി നോക്കുന്നത് പതിവായിരുന്നുവെന്നും, വീട്ടിലേക്ക് കൊണ്ടുവന്നത് മുതൽ ഉപദ്രവിക്കാൻ തുടങ്ങിയെന്നും ഇവർ...

സൗദിയെ നിയന്ത്രിച്ചിരുന്ന 11 രാജകുമാരന്മാരുടേയും മന്ത്രിമാരുടേയും അവസ്ഥ കണ്ട് ഞെട്ടിത്തരിച്ച് ലോകം 

07 NOVEMBER 2017 09:41 AM IST
മലയാളി വാര്‍ത്ത

ബ്ലാങ്കറ്റ് പുതച്ച് വെറും നിലത്ത് കുടന്നുറങ്ങുന്ന ഇവര്‍ സൗദിയെ നിയന്ത്രിച്ചിരുന്ന 11 രാജകുമാരന്മാരും മന്ത്രിമാരുമെന്നറിയുമ്പോഴാണ് ഇവരെ അകത്താക്കിയ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ മഹത്വമറിയുന്നത്. റിയാദിലെ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ മിസൈല്‍ ആക്രമണശ്രമം ഉണ്ടായതിന് പിറകേയാണ് പതിനൊന്ന് സൗദി രാജകുമാരന്മാരെ അറസ്റ്റ് ചെയ്തത്. നിലവിലെ മന്ത്രിസഭയില്‍ വിവിധ പദവികള്‍ വഹിക്കുന്ന നാല് പേരും മുന്‍ മന്ത്രിമാരായ ഏഴ് പേരും അടക്കം പതിനൊന്ന് രാജകുമാരന്മാര്‍ അറസ്റ്റിലായെന്നാണ് സൗദി അറേബ്യയുടെ ഉടമസ്ഥതയിലുള്ള അല്‍അറേബ്യ ടെലിവിഷന്‍ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തത്. അറസ്റ്റിലായവരുടെ പേരുവിവരങ്ങള്‍ ചാനല്‍ പുറത്തു വിട്ടിട്ടില്ല. രാജകുമാരന്മാരിലെ സമ്പന്നനായ അല്‍ വാലിദ് ബിന്‍ തലാലും അറസ്റ്റ് ചെയ്തു. ഇവര്‍ എവിടെയാണ് ഇപ്പോഴുള്ളതിന്റെ സൂചനകളാണ് പുറത്തു വരുന്നത്.

പ്രമുഖ വ്യവസായി കൂടിയായ അല്‍ വലീദ് ബിന്‍ തലാല്‍ അറസ്റ്റ് ചെയ്യപ്പെട്ടുവെന്ന വാര്‍ത്ത ഗള്‍ഫ് വ്യവസായലോകത്തെ ഒന്നടങ്കം ഞെട്ടിച്ചിട്ടുണ്ട്. 81 വയസ്സുള്ള സല്‍മാന്‍ രാജാവ് കഴിഞ്ഞ ജൂലൈയിലാണ് സഹോദരപുത്രന് പകരം മകനായ മുഹമ്മദ് ബിന്‍ സല്‍മാനെ അടുത്ത കിരീടാവകാശിയായി പ്രഖ്യാപിച്ചത്. ഇദ്ദേഹത്തെ എംബിഎസ് എന്നാണ് അറിയപ്പെടുന്നത്. സൗദിയെ എംബിഎസ് മാറ്റത്തിന്റെ പുതിയ ലോകത്ത് എത്തിക്കുമെന്നാണ് വിലയിരുത്തല്‍. രാജകുമാരന്റെ വരവിന് ശേഷം വന്‍തോതിലുള്ള സാമ്പത്തികസാമൂഹിക പരിഷ്‌കരണ നടപടികള്‍ക്കാണ് സൗദി അറേബ്യ സാക്ഷ്യം വഹിച്ചത്. സ്ത്രീകള്‍ക്ക് െ്രെഡവിങ് ലൈസന്‍സ് നല്‍കുമെന്ന പ്രഖ്യാപനവും ലോകത്തെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ ആരാംകോയുടെ ഓഹരിവില്‍പനയും സല്‍മാന്‍ രാജകുമാരന്റെ വരവിന് ശേഷമാണ് സംഭവിച്ചത്.

സൗദി രാജകുടുംബാംഗങ്ങളുടെയും വിശുദ്ധ നഗരങ്ങളായ മക്ക, മദീന എന്നിവിടങ്ങളുടെയും വന്‍കിട എണ്ണവ്യവസായശാലകളുടെയും സുരക്ഷാ ചുമതലയുള്ള നാഷണല്‍ ഗാര്‍ഡിന്റെ മേധാവി സ്ഥാനത്തുനിന്നു നീക്കിയതിനു ശേഷമാണ് അബ്ദുള്ള രാജാവിന്റെ മകനായ മുതേബ് ബിന്‍ അബ്ദുള്ളയെ കസ്റ്റഡിയിലെടുത്തത്. സൗദിയുടെ രാജപദവിയിലേക്കു മുമ്പ് സാധ്യത കല്‍പ്പിക്കപ്പെട്ടിരുന്നയാളാണ് മുതേബ്. സഹോദരനും മുന്‍ റിയാദ് ഗവര്‍ണറുമായ തുര്‍ക്കി ബിന്‍ അബ്ദുള്ളയും അറസ്റ്റിലായവരിലുണ്ട്. കിങ്ഡം ഹോള്‍ഡിങ് കമ്പനി ഉടമയും ട്വിറ്റര്‍, ആപ്പിള്‍, മര്‍ഡോക്കിന്റെ ന്യൂസ് കോര്‍പ്പറേഷന്‍, സിറ്റി ഗ്രൂപ്പ്, രാജ്യാന്തര ഹോട്ടല്‍ ശൃഖലകളായ ഫോര്‍ സീസണ്‍സ്, ഫെയര്‍മോണ്ട്, മോവന്‍പിക് തുടങ്ങിയവയുടെ നിക്ഷേപ പങ്കാളിയുമായ അല്‍ വലീദ് രാജകുമാരന്റെ അറസ്റ്റ് രാജ്യാന്തര വ്യവസായ മേഖലയെ ഞെട്ടിച്ചിരുന്നു. ഇവരെയാണ് ഹോട്ടല്‍ മുറിയില്‍ തടവില്‍ താമസിപ്പിച്ചിരിക്കുന്നത്.

അത്യാഡംബര ഹോട്ടലിലാണ് തടവറ. ഇവിടെ പരിമിതമായ സൗകര്യങ്ങളിലാണ് അഴിമതിക്കേസില്‍ കുടുങ്ങിയവര്‍ കഴിയുന്നത്. കിടക്കാന്‍ പട്ടു മെത്ത വിരിച്ച കട്ടിലുകളില്ല. എല്ലാ രാജകുമാരന്മാരും തറയിലാണ് ഉറക്കം. ആഡംബര ഹോട്ടലിലെ ഹാളിലെ മുറിയില്‍ നിരനിരയായി കിടക്കുന്നവരില്‍ ഗള്‍ഫിലെ അതി സമ്പന്നനായ അല്‍വാലിദും ഉണ്ടെന്നതാണ് വസ്തുത. മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പുതുതായി രൂപീകരിച്ച അഴിമതി വിരുദ്ധ കമ്മീഷന്റെ അധ്യക്ഷനായി ചുമതലയേറ്റതിന് പിറകേയാണ് രാജകുടുംബാംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കര്‍ശന നടപടികള്‍ ഉണ്ടായിരിക്കുന്നത്. നിരവധി സൈനിക ഉദ്യോഗസ്ഥരേയും അറസ്റ്റ് ചെയ്തിട്ടുണ്ട്. അവരേയും പരമിതമായ സൗകര്യങ്ങള്‍ നല്‍കിയാണ് താമസിപ്പിക്കുന്നത്. അങ്ങനെ ഏവരേയും ഞെട്ടിക്കുകയാണ് പുതിയ ഭരണാധികാരി മൊഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍.

പിടിയിലായ രാജകുമാരന്മാരെ ഹോട്ടലിനെ ജയിലാക്കി പ്രഖ്യാപിച്ചാണ് താമസിപ്പിക്കുന്നത്. സുരക്ഷാകാരണങ്ങളാലാണ് ഇത്തരമൊരു നടപടിയെന്നാണ് സൂചന. സാധാരണ പുതപ്പ് മാത്രമാണ് അവര്‍ക്ക് നല്‍കിയിരിക്കുന്നത്. അഴിമതിക്കാരോട് വിട്ടുവീഴ്ച വേണ്ടെന്നാണ് മൊഹമ്മദ് ബിന്‍ ലാദന്റെ തീരുമാനം. അതുകൊണ്ടാണ് പരമിതമായ സൗകര്യങ്ങളില്‍ കുറ്റാരോപിതരെ താമസിപ്പിക്കുന്നത്. അതിനിടെ സൗദിയിലെ പരിഷ്‌കാരങ്ങളില്‍ അമേരിക്ക പൂര്‍ണ്ണ തൃപ്തരാണ്. രാജ്യത്തെ നശിപ്പിക്കാന്‍ ശ്രമിച്ചവര്‍ക്കെതിരായ നടപടിയാണ് നടക്കുന്നതെന്നായിരുന്നു അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ ട്വീറ്റ്. പ്രസിഡന്റ് ഏഷ്യന്‍ സന്ദര്‍ശനത്തിലുമാണ്. ഇതിനിടെയ സൗദിയില്‍ നടക്കുന്ന സംഭവ വികാസങ്ങളില്‍ ട്രംപ് അതീവ സന്തുഷ്ടനുമാണ്. പുരോഗമന ചിന്തയുടെ പാതയിലേക്ക് സൗദി എത്തുന്നുവെന്നാണ് ട്രംപ് വിലയിരുത്തുന്നതും.

സാധാരണ പുതപ്പ് പുതച്ചുള്ള രാജകുമാരന്മാരുടെ ഉറക്കത്തിന്റെ ചിത്രം മാറ്റത്തിന്റെ വ്യക്തമായ സൂചനയാണ്. എത്ര ഉന്നതരെയായാലും അഴിമതി കാട്ടിയാല്‍ വെറുതെ വിടില്ലെന്ന സൂചന. റിറ്റ്‌സ് കാര്‍ല്‍ട്ടണ്‍ എന്ന റിയാദിലെ നക്ഷത്ര ഹോട്ടലിലാണ് അറസ്റ്റിലായവരെ പൂട്ടിയിട്ടിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇതിന് സൗദി ഭരണകൂടം സ്ഥിരീകരണം നല്‍കിയിട്ടില്ല. അമേരിക്കന്‍ മാനേജ്‌മെന്റിന് കീഴിലുള്ളതാണ് ഈ ഹോട്ടലെന്നതാണ് ഇത്തരമൊരു അഭ്യൂഹത്തിന് കാരണം. ഈ ഹോട്ടലിന്റെ പ്രധാന ഹോളിലാണ് രാജകുമാരന്മാരുടെ തടവിലെ ജീവിതമെന്നാണ് സൂചന. കഴിഞ്ഞ മേയില്‍ അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് സൗദിയില്‍ എത്തിയപ്പോള്‍ കഴിഞ്ഞത് ഈ ഹോട്ടലിലാണ്. സൗദി രാജാവും കിരീടാവകാശിയും നടത്തുന്ന ഇടപെടലുകളില്‍ വലിയ ആത്മവിശ്വാസം പ്രകടിപ്പിച്ച് ട്രംപ് ട്വീറ്റ് ചെയ്തതും കാര്യങ്ങളെല്ലാം നടക്കുന്നത് ഈ അമേരിക്കന്‍ ഹോട്ടലിലാണെന്നതിന്റെ സൂചനയായും വിലയിരുത്തുന്നുണ്ട്. പതിനൊന്ന് രാജകുടുംബാഗങ്ങളും 38 ഉന്നത ഉദ്യോഗസ്ഥരുമാണ് ഈ ഹോട്ടലില്‍ തടവ് ജീവിതം നയിക്കുന്നത്.

കാലാവസ്ഥ നിരീക്ഷണ വിഭാഗം മേധാവി തുര്‍ക്കി ബിന്‍ നാസര്‍ രാജകുമാരന്‍, മുന്‍ പ്രതിരോധ സഹമന്ത്രി ഫഹദ് ബിന്‍ അബ്ദുല്ല ബിന്‍ മുഹമ്മദ് രാജകുമാരന്‍, മുഹമ്മദ് അല്‍അമൂദി, സാലിഹ് അല്‍കാമില്‍, അദ്ദേഹത്തിന്റെ മക്കളായ അബ്ദുല്ല, മുഹയുദ്ദീന്‍, പ്രമുഖ ടെലിവിഷന്‍ ചാനല്‍ ഗ്രൂപ്പായ എം.ബി.സിയുടെ ഉടമ വലീദ് ഇബ്രാഹീം, മുന്‍ റോയല്‍ കോര്‍ട്ട് ഉപദേഷ്ടാവ് ഖാലിദ് അല്‍തുവൈജരി, സാജിയ മുന്‍ ഗവര്‍ണര്‍ സഅദ് അല്‍ദബാഗ്, മുന്‍ ധനമന്ത്രി ഇബ്രാഹീം അല്‍അസ്സാഫ്, റോയല്‍ പ്രോട്ടോകോള്‍ മേധാവി മുഹമ്മദ് അല്‍തബീശി, ഹറം വികസന പദ്ധതിയുടെ കരാറുകാരനും സൗദി ബിന്‍ ലാദന്‍ ഗ്രൂപ്പ് മേധാവിയുമായ ബകര്‍ ബിന്‍ ലാദന്‍, മുന്‍ റെയില്‍വേ ഡയറക്ടര്‍ ജനറല്‍ ഖാലിദ് അല്‍മുല്‍ഹിം, മുന്‍ എസ്.ടി.സി. മേധാവി സൗദ് അല്‍ദവീശ് തുടങ്ങിയവരാണ് അറസ്റ്റിലായവരില്‍ മറ്റു പ്രമുഖര്‍ എന്നാണ് സൂചന.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരള ഹിന്ദിപ്രചാരസഭയില്‍ അവധിക്കാല ഹിന്ദിക്‌ളാസുകള്‍ സംഘടിപ്പിക്കുന്നു... പ്രായപരിധിയില്ലാതെ ആര്‍ക്കും ചേരാം  (16 hours ago)

ചികിത്സ പിഴവ് മൂലം കുവൈറ്റില്‍ രോഗി മരിച്ച സംഭവം... കുവൈറ്റില്‍ ഡോക്ടര്‍മാര്‍ക്ക് വന്‍തുക പിഴ  (17 hours ago)

സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ജുഡിഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു  (18 hours ago)

നെയ്യാറ്റികര ഊരുട്ടുകാല യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... വാഹനത്തിന്റെ ഫൈനാന്‍സ് ഇടപാടിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ നാല് പേര്‍ പിടിയില്‍  (18 hours ago)

ലോക്‌സഭാ തെരഞ്ഞെടുപ്പ്... നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള ആദ്യ ദിവസം സംസ്ഥാനത്ത് വിവിധ ലോക്‌സഭ മണ്ഡലങ്ങളിലായി 14 പേര്‍ നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു  (18 hours ago)

രാജു നിനക്ക് കെട്ടിപിടിച്ചൊരുമ്മ... വിധിയുടെയും പടച്ചോന്റെയും നടുവിലൂടെയുള്ള നജീബിന്റെ യാത്രയാണ് ആടുജീവിതമെന്ന് നടന്‍ ജയസൂര്യ  (18 hours ago)

ബംഗളൂരുവിലെ രാമേശ്വരം കഫേയിലുണ്ടായ സ്ഫോടനത്തിലെ മുഖ്യപ്രതിയെ എന്‍ഐഎ അറസ്റ്റ് ചെയ്തു...  (19 hours ago)

സാമ്പത്തിക തട്ടിപ്പ് കേസില്‍ മോന്‍സണ മാവുങ്കലിന്റെ മുന്‍ മാനേജര്‍ അറസ്റ്റില്‍  (19 hours ago)

കെജ്‌രിവാളിന് മുഖ്യമന്ത്രിയായി തുടരാം  (1 day ago)

കങ്കണയ്‌ക്കെതിരെ അധിക്ഷേപം  (1 day ago)

ആസ്തി ഇങ്ങനെ  (1 day ago)

ഞെട്ടലോടെ നാട്ടുകാർ...!  (1 day ago)

നരേന്ദ്രമോദിയുടെ ഭരണത്തിൽ അഴിമതി കാട്ടിയവർ കണക്ക് പറയേണ്ടി വരും; മാസപ്പടി ആരോപണത്തിൽ ഉപ്പ് തിന്നുന്നവർ വെള്ളം കുടിക്കുമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ  (1 day ago)

ആദ്യമായാണ് ബന്ദിയുടെ വെളിപ്പെടുത്തൽ  (1 day ago)

വെറ്ററിനറി സർവകലാശാലാ വിദ്യാർഥി ജെ.എസ്.സിദ്ധാർഥന്റെ മരണം; മുൻ ഹൈക്കോടതി ജഡ്ജി എ.ഹരിപ്രസാദ് ചാൻസലർ കൂടിയായ ഗവർണറെ കാണും; അന്വേഷണത്തിന്റെ വിഷയങ്ങൾ അടങ്ങുന്ന വിജ്ഞാപനം ഇറക്കും  (1 day ago)

Malayali Vartha Recommends