സൗദിയിൽ മന്ത്രിമാരെയും രാജ കുടുംബാംഗങ്ങളെയും അറസ്റ്റ് ചെയ്തതിനു പിന്നാലെ 1,200 ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു
അഴിമതി നടത്തുന്നതിനെതിരെ കർശന നടപടിയുമായി സൗദി. മന്ത്രിമാരെയും രാജ കുടുംബാംഗങ്ങളെയും അറസ്റ്റ് ചെയ്തതിനു പിന്നാലെ മൂന്നു ദിവസത്തിനുള്ളിൽ സൗദി ഭരണകൂടം മരവിപ്പിച്ചത് 1,200 ബാങ്ക് അക്കൗണ്ടുകളാണ്.
അഴിമതി കേസുകളില്‍ അറസ്റ്റിലായ രാജകുടുംബാംഗങ്ങളുടെയും മന്ത്രിമാരുടെയും വ്യവസായികളുടെയും ബാങ്ക് അക്കൗണ്ടുകളാണ് മരവിപ്പിച്ചത്. അറസ്റ്റിലായവരുടെ ഉടമസ്ഥതയിലുളള കമ്പനികളുടെ അക്കൗണ്ടുകളും മരവിപ്പിച്ചിട്ടുണ്ട്. അഴിമതിയിൽ പങ്കുണ്ടെന്ന് സംശയമുള്ളവരുടെ അക്കൗണ്ടുകളും മരവിപ്പിച്ചു.
ഇനിയും മരവിപ്പിക്കേണ്ട അക്കൗണ്ട് ഉടമകളുടെ വിശദാംശം കേന്ദ്ര ബാങ്കായ സൗദി അറേബ്യന്‍ മോണിട്ടറി ഏജന്‍സി ബാങ്കുകള്‍ക്ക് കൈമാറിയിട്ടുണ്ടെന്ന് ബ്ലൂംബെര്‍ഗ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. സൗദിയില്‍ രാജകുടുംബങ്ങളെയും മന്ത്രിമാരെയും വ്യവസായികളെയും സൗദി അറേബ്യന്‍ പോലീസ് അറസ്റ്റ് ചെയ്ത് അഴിമതി പൂര്‍ണമായും ഇല്ലാതാക്കാൻ ഭരണകൂടം ലക്ഷ്യമിടുമ്പോൾ രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാന്‍ മറ്റൊരു ശക്തി തന്ത്രപൂര്‍വം കളിക്കുന്നുണ്ട്. അന്വേഷണ സംഘങ്ങള്‍ക്ക് ഗൂഢശക്തിയെ കുറിച്ച് വ്യക്തമായ വിവരങ്ങളും ലഭിച്ചിരുന്നു.
https://www.facebook.com/Malayalivartha