ഒരു നിരപരാധി കൂടി കുവൈറ്റില്‍ ജയിലേക്ക്. രക്തസാമ്പിള്‍ മാറ്റിയ കേസില്‍ മലയാളി നഴ്സ് എബിന്‍ തോമസിന് തടവും പിഴയും. എബിന്‍റെ നിരപരാധിത്വം തെളിയിക്കാനുള്ള പ്രാര്‍ത്ഥനയില്‍ മലയാളി സമൂഹം.
കുവൈറ്റ് സിറ്റി: കുവൈറ്റിൽ മലയാളി നേഴ്‌സായ ഇടുക്കി കരിങ്കുന്നം മറ്റത്തിപ്പാറ സ്വദേശിയായ എബിൻ തോമസിന് അഞ്ച് വർഷം തടവും പിഴയും. രക്തസാമ്പിൾ മാറ്റിയ കേസിലാണ് കോടതി ശിക്ഷ വിധിച്ചത്. ജാമ്യത്തിൽ നിന്നുകൊണ്ടുതന്നെ വിധിക്കെതിരെ അപ്പീൽ നൽകാനുള്ള അവസരവും എബിന് കോടതി നൽകിയിട്ടുണ്ട്. രണ്ട് വർഷം മുമ്പാണ് എബിൻ കുവൈറ്റിലെത്തിയത്.
നിലവില്‍ ജാമ്യത്തിലുള്ള എബിന് വിധിയുടെ പശ്ചാത്തലത്തില്‍ അപ്പീല്‍ നല്‍കാന്‍ കോടതി സാവകാശം അനുവദിച്ചിട്ടുണ്ട്. വിധിക്കെതിരെ മേല്‍ക്കോടതിയെ സമീപിക്കുമെന്നും എബിന് വീണ്ടും ജയിലില്‍ പോകേണ്ടി വരില്ലെന്നും എബിനറെ അഭിഭാഷകന്‍ അറിയിച്ചു.
രക്ത സാമ്പിളില്‍ കൃത്രിമം കാണിച്ചു എന്നാരോപിച്ചു ഈ വര്‍ഷം ഫെബ്രുവരി 22 നു പോലീസ് അറസ്റ്റ് ചെയ്ത് ജയിലില്‍ കഴിയുകയായിരുന്ന എബിന് ഓഗസ്റ്റില്‍ കോടതി ജാമ്യം അനുവദിച്ചിരുന്നു.
മൂന്ന് തവണ കേസ് വിധി പറയാന്‍ മാറ്റി വച്ചതോടെ കേസിന്റെ കാര്യത്തില്‍ മലയാളി സമൂഹം ഏറെ ആശങ്കപ്പെട്ടിരുന്നു.
തൊടുപുഴ കരിങ്കുന്നം മാറ്റത്തിപ്പാറ മുണ്ടോലി പുത്തന്‍പുരയില്‍ കുടുംബാംഗമാണ് എബിന്‍. 2015 മാര്‍ച്ച് മുതല്‍ കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന്റെ കീഴില്‍ സ്റ്റാഫ് നഴ്‌സ് ആയി ഫഹാഹീല്‍ ക്ലിനിക്കില്‍ ജോലി ചെയ്തുകൊണ്ടിരിക്കവെയായിരുന്നു അറസ്റ്റ്.
അറബിയുടെ വീട്ടില്‍ പാചക ജോലിക്ക് നിയോഗിച്ചിരുന്ന ബംഗ്ലാദേശി സ്വദേശിക്ക് മഞ്ഞപ്പിത്തമുണ്ടെന്ന വിവരം മറച്ചുവെച്ചുവെന്ന കുറ്റമാണ് എബിന്‍റെ മേല്‍ ചുമത്തിയിരുന്നത്. രോഗികളുടെ രക്തസാംപിള്‍ ശേഖരിക്കുന്ന ജോലിയായിരുന്നു കുവൈത്തിലെ അല്‍-ഫാഹീല്‍ മെഡിക്കല്‍ സെന്ററില്‍ നഴ്‌സായിരുന്ന എബി ന്ബംഗ്ലാദേശ് സ്വദേശി ക്ലിനിക്കില്‍ പരിശോധനയ്ക്ക് എത്തിയപ്പോള്‍ നടത്തിയ രക്തപരിശോധനയില്‍ മഞ്ഞപ്പിത്തമുള്ളതായി കണ്ടെത്തിയിരുന്നില്ല. എന്നാല്‍ അറബിയുടെ വീട്ടില്‍ ജോലി ചെയ്യവേ ഇയാള്‍ രോഗബാധിതനാണെന്ന് കുവൈത്ത് സര്‍ക്കാരിനെ ആരോ രഹസ്യമായി അറിയിക്കുകയായിരുന്നു. രക്തപരിശോധനയില്‍ മഞ്ഞപ്പിത്തം കണ്ടെത്തി .
ഇതേതുടര്‍ന്നാണ് രോഗവിവരം മറച്ചുവെച്ചുവെന്ന് ആരോപിച്ച് രാജ്യദ്രോഹകുറ്റം ചുമത്തിയാണ് എബിനെ കുവൈത്ത് പോലീസ് അറസ്റ്റു ചെയ്തത്. എബിന്‍ ഉള്‍പ്പെടെ ഏഴു പേരാണ് കേസില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. മറ്റുള്ളവരെല്ലാം ബംഗ്ലാദേശികളാണ്.
എന്നാല്‍ സംഭവത്തില്‍ എബിന്‍ ചതിക്കപ്പെടുകയായിരുന്നുവെന്നാണ് സുഹൃത്തുക്കളും വീട്ടുകാരും പറയുന്നത്. ബംഗ്ലാദേശിയായ ഹസന്‍ എന്നയാള്‍ രോഗബാധിതനായ ബംഗ്ലാദേശി യുവാവില്‍ നിന്നും പണം കൈപ്പറ്റി രക്തസാംപിള്‍ മാറ്റുകയായിരുന്നു എന്നു പറയപ്പെടുന്നു . ഒടുവില്‍ പിടിയ്ക്കപെട്ടപ്പോള്‍ കുറ്റം എബിന്‍റെമേല്‍ ചുമത്തുകയായിരുന്നുവെന്ന് ഇവര്‍ ആരോപിക്കുന്നു. എബിന്‍റെ ജയില്‍ മോചനത്തിനായി മലയാളി സമൂഹം ഏറെ പ്രയത്നിച്ചിരുന്നു . ദീര്‍ഘമായ ശ്രമങ്ങള്‍ക്ക് ശേഷമായിരുന്നു എബിനറെ ജയില്‍ മോചനം സാധ്യമായത് .
https://www.facebook.com/Malayalivartha