താല്ക്കാലികമായി വാടാകക്ക് നല്കിയ ഫ്ലാറ്റിൽ പെൺവാണിഭം; ഏജന്റുമാർ മലയാളി പ്രവാസികളെ കുടുക്കുന്നു: വൈറലായി മലയാളി യുവാവിന്റെ അനുഭവ കുറിപ്പ്
ഗൾഫിൽ കുടുമ്പമായി താമസിച്ചുകൊണ്ടിരുന്ന യുവാവ് അവർ തല്ക്കാലം നാട്ടിലേക്ക് പോയപ്പോൾ ഫ്ലാറ്റ് മൂന്ന് മാസത്തേക്ക് മറ്റൊരാൾക്ക് വാടകക്ക് നല്കുന്നതിനെ പറ്റി ചിന്തിച്ചത്. ഒരു വെബ്സൈറ്റിൽ പരസ്യം നല്കി. ഇതുമായി ബന്ധപ്പെട്ട് പല കോളുകളും വന്നു. കൂട്ടത്തിൽ ഒരാൾ മറ്റുള്ളവർ പറഞ്ഞതിനേക്കാൾ കൂടുതൽ തുക വാടകയായി നല്കാമെന്ന് പറഞ്ഞു. പരസ്പരം കണ്ട് ഒരു മാസത്തെ വാടക മുൻകൂറായി നല്കിക്കൊണ്ട് ധാരണയിൽ എത്തുകയും ചെയ്തു. അയാൾ ആ ഫ്ലാറ്റിൽ ഫാമിലിയായി താമസം ആരംഭിക്കുകയും ചെയ്തു. ജോലിസംബന്ധമായ തിരക്കുകളും മറ്റും കാരണം ഒരു മാസം കഴിഞ്ഞപ്പോൾ തൊട്ടടുത്തുള്ള ഗ്രോസറിയിൽ ജോലി ചെയ്യുന്ന ഒരു പരിചയക്കാരന്റെ ഫോണാണ് ആ യുവാവിനെ ഞെട്ടിച്ചത്.
താല്ക്കാലികമായി താൻ വാടാകക്ക് നല്കിയ ഫ്ലാറ്റിൽ പെൺവാണിഭമാണ് നടക്കുന്നത് എന്ന് സുഹൃത്ത് വ്യക്തമാക്കി. ദിവസത്തിൽ ഒന്നോ രണ്ടോ കസ്റ്റമേഴ്സ് മാത്രമാണ് അവിടെ എത്തുന്നത് എന്നതിനാൽ പുറത്തുള്ളവർക്ക് സംശയവും തോന്നിയിരുന്നില്ല. പോലീസിൽ പരാതിപ്പെട്ടാൽ തനിക്കും പ്രശ്നമാകും എന്നതിനാൽ അയാൾ വാടകക്കാരനെ വിളിച്ച് ഫ്ലാറ്റ് ഒഴിയുവാൻ ആവശ്യപ്പെടുകയായിരുന്നു. ഇത്തരത്തിൽ ഗൾഫ് രാജ്യങ്ങളിൽ മലയാളി പെൺവാണിഭ സംഘങ്ങൾ രഹസ്യമായി പ്രവർത്തിക്കുന്നുണ്ട്. സൂക്ഷിച്ചില്ലെങ്കിൽ ഈ യുവാവിനെ പോലെ സാധാരണക്കാരായ മലയാളികൾ ഇത്തരക്കാരുടെ വലയിൽ കുടുങ്ങുവാനുള്ള സാധ്യത കൂടിവരികയാണ്.
സുരക്ഷിതമായി തങ്ങളുടെ മാംസ വ്യാപാരം നടത്തുവാൻ പല മാർഗങ്ങൾ പെൺവാണിഭ സംഘങ്ങൾ സ്വീകരിക്കും. അതിലൊന്നാണ് ഷെയറിംഗ് ഫ്ലാറ്റുകൾ. വലിയ വാടക താങ്ങാനാകാത്തതിനാൽ ഫാമിലികൾ തങ്ങളുടെ ഫ്ലാറ്റിന്റെ ഒരു ഭാഗമോ മുറിയോ മറ്റാർക്കെങ്കിലും വാടകക്ക് നല്കുന്നു. ചിലർ കുടുമ്പത്തെ നാട്ടിൽ അയച്ചാലും പുതിയ ഒരു ഫ്ലാറ്റ് എടുക്കുമ്പോൾ ഉണ്ടാകുന്ന അധിക ചിലവ് കണക്കാക്കിക്കൊണ്ട് കയ്യിലുള്ള ഫ്ലാറ്റ് ഒഴിവാക്കിയിട്ടുണ്ടാകില്ല. ഇത്തരക്കാരും അത് തല്ക്കാലത്തേക്ക് ആർക്കെങ്കിലും വാടകക്ക് നല്കുന്നു.
പെൺവാണിഭ സംഘങ്ങളെ സംബന്ധിച്ച് ഇത്തരം ഇടങ്ങൾ സുരക്ഷിതമാണ്. കൂടിയ വാടക നല്കിയായാലും ഇത്തരം ഇടങ്ങളിൽ താവളം ഉറപ്പിക്കുന്നു. ഭാര്യാഭർത്താക്കന്മാർ എന്ന വ്യാജേന ഉടമയെ സമീപിച്ച് അവർ താമസം ആരംഭിക്കുന്നു. പലപ്പോഴും ഭാര്യയും ഭർത്താവും ജോലിക്കു പോകുന്ന ഫ്ലാറ്റുകൾ ആകും ഇത്തരക്കാർ നോട്ടമിടുക. ഭർത്താവിനു ജോലി സെയിൽസിലാണ് അതിനാൽ കൃത്യ സമയത്തിനു ഓഫീസിൽ പോകേണ്ടതില്ല എന്നെല്ലാമുള്ള സൂത്രങ്ങൾ ഇവർ പ്രയോഗിക്കും. നാട്ടിൽ നിന്നും എത്തിയ “ഭാര്യയെ”കാണുവാൻ ബന്ധുക്കൾ എന്ന രീതിയിലായിരിക്കും കസ്റ്റമേഴ്സ് എത്തുക. സ്വാഭാവികമായും ചുറ്റുപാടുള്ളവർ കൂടുതൽ ശ്രദ്ധിക്കുകയും ഇല്ല.
രേഖകളിൽ ആരുടെ പേരാണോ ഉള്ളത് അവർക്ക് ആ ഫ്ലാറ്റിൽ നടക്കുന്ന കാര്യങ്ങളുടെ ഉത്തരവാദിത്വത്തിൽ നിന്നും ഒഴിയുവാൻ കഴിയില്ല. ഫ്ലാറ്റിൽ പാർട്ടീഷൻ നടത്തിയോ അല്ലാതെയോ ഒന്നിലധികം കുടുമ്പങ്ങൾ“ ഷെയറിംഗ്” ആയി താമസിക്കുന്നത് പല ഗൾഫ് രാജ്യങ്ങളിലും അനധികൃതമായാണ് കണക്കാക്കുന്നത്. അതോടൊപ്പം അനാശാസ്യം കൂടെ നടന്നാൽ കർശനമായ നിയമനടപടികൾ അഭിമുഖീകരിക്കേണ്ടിവരും. അതിനാൽ പ്രവാസി മലയാളികൾ ഇത്തരം കാര്യങ്ങളിൽ വലിയ ജാഗ്രത പുലർത്തുവാൻ ശ്രദ്ധിക്കുക.
ടൂറിസ്റ്റ് വിസയിൽ രണ്ടും മൂന്നും മാസം മലയാളി യുവതികൾ ഗൾഫ് രാജ്യങ്ങളിൽ ചെന്ന് അനധികൃത മസാജ് സെന്ററുകളിലും അനാശാസ്യ കേന്ദ്രങ്ങളിലും ജോലിയെടുക്കുന്നതായുള്ള റിപ്പോർട്ടുകൾ വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. നേരത്തെ അതീവ രഹസ്യമായാണ് പെൺവാണിഭ സംഘങ്ങൾ പ്രവർത്തിച്ചിരുന്നതെങ്കിൽ മസാജ് സെന്ററുകളുടെ മറവിലും പ്രവർത്തിക്കുന്നുണ്ട്. യു.എ.ഇയിൽ മസാജ് സെന്ററുകൾ ദിനം പ്രതി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.
ഇത്തരം സെന്ററുകൾ ആരംഭിക്കുന്നതിനു കർശനമായ നിയമങ്ങൾ ഉണ്ടെങ്കിലും പലതും അനധികൃതമായാണ് പ്രവർത്തിക്കുന്നത്. അധ്കൃത മസാജ് സെന്ററുകളിൽ ബോർഡും ലൈസൻസും ഒപ്പം അവരുടെ കാർഡുകളിൽ കെട്ടിടത്തിന്റെയും സ്ഥാപന്ത്തിന്റെയും പേരും ടെലിഫോൺ നമ്പറും ലൊക്കേഷനും കൃത്യമായി രേഖപ്പെടുത്താറുണ്ട്. എന്നാൽ അനധികൃത സ്താപങ്ങളുടെ കാർഡുകളിൽ ഇതൊന്നും ഉണ്ടാകില്ല. ഇത്തരക്കാർ വിതരണം ചെയ്യുനൻ കാർഡുകളിൽ ടെലിഫോൺ നമ്പർ മാത്രമാകും ഉണ്ടാകുക.
മസാജ് പാർളറുകളുടെ മേഖലയിൽ ചൈനീസ് കുത്തകയായിരുന്നു. കൊറിയ, തായ്‌ലന്റ്, ആഫ്രിക്കൻ രാജ്യങ്ങൾ, ഫിലിപ്പിൻസ്, മൊറോക്കോ, റാഷ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരും മസാജ് സെന്ററുകളിൽ ജോലി ചെയ്യുന്നുണ്ട്. ഇപ്പോൾ മലയാളി യുവതികൾ മസാജ് ചെയ്യുന്ന കേന്ദ്രങ്ങളും വൻ തോതിൽ വർദ്ധിച്ചിട്ടുണ്ട്. പൊതുവിൽ മലയാളിയുവതികളുടെ സേവനത്തിനു ചാർജ്ജ് കൂടുതലാണ്. പലരും വിതരണം ചെയ്യുന്ന കാർഡുകളിൽ പ്രത്യേകം ഇത് എഴുതിയിട്ടുമുണ്ട്. സോളാർ, കേരള മസാജ്, മലബാർ മസാജ്, തുടങ്ങി അടുത്തിടെ കോട്ടക്കൽ എന്ന പേരിൽ പോലും മസാജ് സെന്ററുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പലപ്പൊഴും അധികൃതമേത് അനധികൃതമേത് എന്ന് ഉപഭോക്താക്കൾക്ക് തിരിച്ചറിയുവാൻ പ്രയാസമാണ്.
https://www.facebook.com/Malayalivartha