മകന്റെ അസുഖം മാറാൻ അമ്മയുടെ മന്ത്രവാദ പ്രയോഗം; ഒടുവിൽ മകൻ ചെന്ന് പെട്ടതോ?
അസുഖം മാറാന്‍ മാതാവ് അയച്ചു കൊടുത്ത വസ്തുക്കള്‍ മകനു തലവേദനയായി. ഗള്‍ഫില്‍ ജോലി ചെയ്യുന്ന മകന്‍ തനിക്കു രോഗമാണ് എന്നു മാതാവിനെ അറിയിച്ചതിനെ തുടര്‍ന്നു മാതാവ് ഏലസും തകിടും പൂജിച്ചു തപാലില്‍ മകന് അയച്ചു കൊടുക്കുകയായിരുന്നു. ഉറക്കത്തില്‍ നിന്നു ഞെട്ടി ഉണരുക, മാനസിക പിരിമുറുക്കം, എന്നിവ ഉള്ളതായാണു മകന്‍ അമ്മയോടു പറഞ്ഞത്.
ഇതിനുള്ള പരിഹാരമായാണു തപാല്‍ വഴി മന്ത്രികവസ്തുക്കള്‍ അമ്മ മകന് അയച്ചു കൊടുത്തത്. നാട്ടിലെ ഒരു മന്ത്രവാദിയില്‍ നിന്നു വാങ്ങിയ ഏലസും, തകിടും, തുണിക്കഷ്ണത്തില്‍ എഴുതി തയാറാക്കിയ ഒരു വസ്തുവുമാണ് അമ്മ തപാലില്‍ മകന് അയച്ചു കൊടുത്തത്. പൊതിയുടെ കനം കണ്ടു കസ്റ്റംസ് അധികൃതര്‍ കൂടുതല്‍ പരിശോധനയ്ക്ക് അയക്കുകയായിരുന്നു.
തുറന്നു നോക്കിയാപ്പോഴാണ് ഈ വസ്തുക്കള്‍ ശ്രദ്ധയില്‍ പെട്ടത്. ഇതേ തുടര്‍ന്നു ഗള്‍ഫുകാരന്‍ മകനു 5000 ദിര്‍ഹം പിഴയും നാടുകടത്തലും ക്രിമിനല്‍ കോടതി ശിക്ഷ വിധിച്ചു. തുടര്‍ന്നു യുവാവു വിധിക്കെതിരെ അപ്പീന്‍ കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്നു മതപണ്ഡിതരുടെ സാന്നിത്യത്തില്‍ വസ്തുക്കള്‍ പരിശോധിക്കാന്‍ കോടതി പ്രതിനിധിയെ അയച്ചു.
മാതാവ് അയച്ച വസ്തുക്കളില്‍ മകന്‍ കുറ്റക്കാരനല്ല എന്നും മറ്റു ലക്ഷ്യങ്ങള്‍ ഇയാള്‍ക്ക് ഇല്ലെന്നും കോടതി പ്രതിനിധികള്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മകനെ അപ്പീല്‍ കോടതി കുറ്റവിമുക്‌നാക്കുകയായിരുന്നു. ഇത്തരം പ്രവൃത്തികളും വസ്തുക്കളും രാജ്യത്തു നിരോധിച്ചതാണ് എന്ന കാര്യം അറിയില്ലായിരുന്നു എന്ന് ഏഷ്യന്‍ വംശജനായ ഇയാള്‍ കോടതിയെ അറിയിച്ചു.
https://www.facebook.com/Malayalivartha