ലാവ് ലിൻ കേസിൽ പിണറായിക്ക് നോട്ടീസയച്ചതോടെ ചില സി പി എം നേതാക്കളുടെ മനസിൽ ലഡു പൊട്ടുന്നു!!
ലാവ്ലിൻ കേസിൽ മുഖ്യമന്ത്രി പിണറായി വിജയന് നോട്ടീസയക്കാൻ സുപ്രീം കോടതി തീരുമാനിച്ചതോടെ പല സി പി എം നേതാക്കളുടെയും മനസിൽ ലഡു പൊട്ടുന്നു. ഇതിൽ പ്രധാനി സാക്ഷാൽ അച്ചുതാനന്ദൻ തന്നെയാണ്. ലാവ്ലിൻ കേസിൽ രാവിലെയാണ് പിണറായിക്ക് നോട്ടീസയക്കാൾ സുപ്രീം കോടതി ഉത്തരവിട്ടത്. കേരള ഹൈക്കോടതി കുറ്റവിമുക്തരാക്കിയ രണ്ട് പേർക്ക് കൂടി നോട്ടീസയക്കാനും കോടതി ഉത്തരവായി. പ്രതികളായ കെ.ജി.രാജശേഖരൻ നായരും ആർ ശിവദാസനം കസ്തൂരി രംഗ അയ്യരും സിബിഐയും വി എം സുധീരനും നൽകിയ ഹർജികളിലാണ് ഉത്തരവ്.
ലാവ്ലിൻ കേസിൽ ഹൈക്കോടതി വിധി സ്റ്റേ ചെയ്താൽ പിണറായിയെ താഴെയിറക്കാനുള്ള അടവുകൾ വിമത നേതാക്കൾ പയറ്റും. സി പി എം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിക്ക് പിണറായിയോട് വ്യക്തമായ വിരോധമുണ്ട്. അതായത് കോൺഗ്രസ് സഖ്യത്തിന്റെ കാര്യത്തിലും എം പി സ്ഥാനത്തിലും പിണറായി എടുത്ത നിലപാടുകൾ യച്ചൂരിയെ സംബന്ധിച്ചടത്തോളം തീർത്തും എതിരായിരുന്നു. തനിക്ക് പാരയായ പിണറായിയെ തരം കിട്ടിയാൽ പണിയാൻ യച്ചൂരി തയാറാകും. അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയ നടപടി റദ്ദാക്കിയാൽ വിചാരണ നേരിടേണ്ടി വരും. സംസ്ഥാന മുഖ്യമന്ത്രി വിചാരണ നേരിട്ടു കൊണ്ട് അധികാരത്തിൽ തുടരുന്നതിനോട് സി പി എം പിബിക്ക് താത്പര്യം ഉണ്ടാവുകയില്ല.
വി എസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയാകാൻ ഇതിനകം കോട്ട് തയ്ച്ച് കഴിഞ്ഞു. കോടിയേരിക്കും മുഖ്യമന്ത്രിയാകാൻ താത്പര്യമുണ്ടെങ്കിലും അദ്ദേഹം എം എൽ എ അല്ല. തലശേരിയിൽ നിന്നും മത്സരിച്ച് വീണ്ടും കോടിയേരിക്ക് നിയമസഭയിലെത്താം. അദ്ദേഹത്തിന്റെ സ്വന്തം കക്ഷിയായ എ.എൻ.ഷംസീർ എം എൽ എ സ്ഥാനം തീർച്ചയായും ഒഴിയും. എന്നാൽ വി എസ്, എം എൽ എ യായി ഉള്ളപ്പോൾ മുതിർന്ന നേതാവായ അദ്ദേഹത്തെ ഒഴിവാക്കി കോടിയേരിക്ക് മുഖ്യമന്ത്രി കസേരയിൽ എത്താനാവില്ല. യച്ചൂരിക്ക് വിഎസുമായി അടുത്ത ബന്ധമുണ്ട്. വ്യന്ദാ കാരാട്ടുമായും അടുത്ത ബന്ധമുണ്ട്. മുഖ്യമന്ത്രിയാകാൻ പരമ യോഗ്യനാണ് വി എസ് എന്ന കാര്യത്തിൽ തർക്കമില്ല. അദ്ദേഹം 2011ൽ സ്ഥാനം ഒഴിയുമ്പോൾ 3 സീറ്റിലാണ് ഇടതിന് അധികാരം നഷ്ടമായത്. വി എസിന്റെ മിസ്റ്റർ ക്ലീൻ ഇമേജ് അദ്ദേഹത്തിന് ഗുണകരമായി ഭവിക്കും.
നരേന്ദ്രമോദി പിണറായിയെ സ്റ്റാന്റിൽ പിടിക്കാൻ തീരുമാനിച്ചിട്ടുണ്ട്. അതിനുള്ള സാഹചര്യം യഥാർത്ഥത്തിൽ ഒരുക്കിയത് സി പി എമ്മിലെ കണ്ണൂർ നേതാക്കളാണ്. ബി ജെ പി പ്രവർത്തകർ നിരന്തരമായി കണ്ണൂരിൽ കൊല്ലപ്പെടുന്നത്. പിണറായിയിൽ പോലും ബിജെപിക്കാർ കൊല്ലപ്പെട്ടു. ഭരണത്തിന്റെ ആദ്യ നാളുകളിൽ ബിജെപി അനുകൂല നിലപാട് സ്വീകരിച്ച പിണറായി ബിജെപിയുടെ വക്താവാണെന്ന് വരെ ഒരു ഘട്ടത്തിൽ ആരോപണം ഉയർന്നിരുന്നു. എന്നാൽ എല്ലാം പെട്ടെന്ന് അവസാനിക്കുകയായിരുന്നു. നരേന്ദ്ര മോദി പിണറായിക്ക് തീർത്തും എതിരായി കഴിഞ്ഞു. അതു തന്നെയാണ് സി ബി ഐ അപ്പീലിൽ കണ്ടത്.
https://www.facebook.com/Malayalivartha