പാസ്സ്‌പോർട്ട് വെരിഫിക്കേഷന് വെറും നാല് ദിവസം മാത്രം; വെരിഫിക്കേഷന് വേണ്ടി മൊബൈൽ ആപ്
പാസ്സ്‌പോർട്ട് വെരിഫിക്കേഷന് വേണ്ടിയുള്ള വിരസമായ കാത്തിരിപ്പിന് വിരാമമാകുന്നു .കേരളാ പോലീസിന്റെ സ്വന്തം സൃഷ്ടിയായ ഇ.വി.ഐ.പി. മൊബൈൽ ആപ്പ്പാസ്സ്‌പോർട്ട് വെരിഫിക്കേഷൻ പ്രവർത്തനങ്ങളെ ഇനി മുതൽ വേഗത്തിലാക്കും .നിലവിൽ പരീക്ഷണാടിസ്ഥാനത്തിൽ ആപ്പ് മലപ്പുറം ജില്ലയിൽ പരീക്ഷിക്കാനൊരുങ്ങുകയാണ് പോലീസ് സേന
നിലവിൽ പാസ്സ്പോർട്ടിനപേഷിക്കുന്ന ഒരാളുടെ അപേക്ഷ ശരാശരി 21 ദിവസങ്ങളോളം വരുന്ന ഔദ്യോഗിക ക്രയവിക്രയങ്ങൾക്ക് ശേഷമാണ് മറുപടിക്ക് തയ്യാറാകുന്നത് എന്നാൽ ചില അവസരങ്ങളിൽ ഇത് മാസങ്ങളോളം നീണ്ടുപോകുന്നതും സർവ്വ സാധാരണമാണ് .അപേക്ഷയുടെ പകർപ്പ് ജില്ലാ പോലീസ് മേധാവിയുടെ ടേബിളിൽ എത്തിയാൽ തുടർന്ന് പരിശോധനയ്ക്ക് ശേഷം തിരികെ അതെ പോലീസ് സ്റ്റേഷനിൽ തപാൽ വഴി ലഭിക്കും .ഈ അപേക്ഷയിൻ മേൽ വിശദമായപരിശോധനയ്ക്ക് ശേഷം വീണ്ടും ജില്ലാപോലീസ് മേധാവിയുടെ അനുമതിക്കായി തിരികെ പോകും ഇവയ്‌ക്കെല്ലാം ഒടുവിലാണ് വെരിഫിക്കേഷൻ പക്രിയ പൂർത്തിയാകുന്നത് .ഈ കാലതാമസത്തെ കുറക്കുന്നതിനും വെരിഫിക്കേഷൻ സുഗമമാക്കുന്നതിനുമാണ് ഇ.വി.ഐ.പി. മൊബൈൽ ആപ്പ് രൂപകൽപ്പന ചെയ്തിട്ടുള്ളത് . നിലവിൽ കേരളാ ഐ.ടി സെർവർ ഉപയോഗിക്കുന്ന ആപ്പിന്റെ പ്രവർത്തന രീതി ഇങ്ങനെയാണ് പാസ്സ്‌പോർട്ട് അപേക്ഷ കിട്ടിയാലുടൻ പാസ്സ്‌പോർട്ട് ഓഫീസിന്റെ ഒഫീഷ്യൽ സൈറ്റിൽ അപ്ലോഡ് ചെയുന്ന അപേക്ഷ ഇ.വി.ഐ.പി. ആപ്പിലൂടെ ബന്ധപ്പെട്ട ഉദ്യോഗസ്ഥന് ഡൗൺലോഡ് ചെയ്യാം ഇത്തരത്തിൽ ഡൗൺലോഡ് ചെയ്യുന്ന അപേക്ഷയിന്മേലുള്ള റിപ്പോർട്ടും അന്വേഷണ ഉദ്യോഗസ്ഥന് ഇ.വി.ഐ.പി.ആപ്പിലൂടെത്തന്നെ മേലുദ്യോഗസ്ഥന് കൈമാറാൻ കഴിയും .നിലവിൽ വെരിഫിക്കേഷന് വേണ്ടി നൽകുന്ന ഫിസും അപേക്ഷകന് ലഭിക്കാൻ സാധിക്കും എന്നാണ് ആപ്പിന്റെ പ്രത്യേകത . 21 ദിവസത്തെ പ്രക്രിയയെ ആപ്പിലൂടെയുള്ള പ്രവർത്തനത്തിൽ 4 ദിവസത്തിൽ ചുരുക്കാൻ സാധിക്കും .
അതിനൂതനമായ ഈ ആപ്പിന്റെ പിന്നിൽ പ്രവർത്തിച്ചതും രണ്ട് പോലീസ് ഉദ്യോഗസ്ഥരാണ് തൃ ശൂർ സൈബർ പോലീസ് വിഭാഗത്തിലെ സിവിൽ പോലീസ് ഓഫീസറായ പി.പി ശ്രീരാഗും തൃ ശൂർ സ്പഷ്യൽ ബ്രാഞ്ചിലെ സിവിൽ പോലീസ് ഓഫീസറായ ബിനുഗോപിനാഥും .ഉന്നത ബിരുദധാരികളായ ഇരുവരുടെയും സാങ്കേതിക മേഖലയിലെ പരിജ്ഞാനം തിരിച്ചറിഞ്ഞ സംസ്ഥാന പോലീസ് മേധാവിയുടെ പ്രത്യേക താൽപ്പര്യ പ്രകാരമാണ് ഇരുവരും ഇ.വി.ഐ.പി. മൊബൈൽ ആപ്പ് രൂപകൽപ്പന ചെയ്തത് .
https://www.facebook.com/Malayalivartha