ജയിലില്‍ അന്തേവാസിയെ സന്ദര്‍ശിക്കാനെത്തിയപ്പോള്‍ യാദൃശ്ചികമായി ജയിലില്‍ അകപ്പെട്ടു പോയ ആളിന് 6 ലക്ഷം ഡോളര്‍ നഷ്ടപരിഹാരം
മയക്കു മരുന്ന് കേസില്‍പെട്ട് ജയിലിലായ മകനെ സന്ദര്‍ശിക്കാനെത്തിയ പിതാവിന് ഒന്നര ദിവസത്തോളം ജയിലില്‍ കിടക്കേണ്ടി വന്നു. അതും ഭക്ഷണമോ വസ്ത്രമോ ജയില്‍പുള്ളികള്‍ക്ക് ജയിലില്‍ കിട്ടുന്ന മറ്റ് യാതൊരു വിധ സൗകര്യങ്ങളോ ലഭിക്കാതെയാണ് ആ പിതാവിന് അവിടെ കഴിയേണ്ടി വന്നത്.
അമേരിക്കയിലെ ഷിക്കാഗോ ജയിലിലാണ് സംഭവം നടന്നത്. ഫരദ് പോള്‍ക്ക് ജയിലില്‍ കിടക്കുന്ന തന്റെ മകനായ ഫര്‍ദ് പോള്‍ക്കിനെ (അചഛനും മകനും ഒരേ പേരുകാരാണ്) സന്ദര്‍ശിക്കാനാണ് കുക്ക് കൗണ്ടി ജയിലിലെത്തിയത്. ജയിലിലെത്തി അവിടെ കണ്ട ഒരു സ്റ്റാഫിനോട് വിവരം പറഞ്ഞു. താഴെയുള്ള ഹാളില്‍ നിന്നും വലത്തോട്ടു തിരിഞ്ഞു നടന്നാല്‍ മതി എന്ന് അയാള്‍ നിര്‍ദ്ദേശവും നല്‍കി. നല്‍കപ്പെട്ട നിര്‍ദ്ദേശപ്രകാരം നടന്ന ഫരദ് ചെന്നു കയറിയത് ഒരു ചെറിയ മുറിയിലേക്കായിരുന്നു. അയാള്‍ കയറിയ ഉടനെ അയാള്‍ക്കു പുറകില്‍ വാതില്‍ തനിയെ അടയുകയും ചെയ്തു. അതാകട്ടെ ഏറ്റവും അപകടകാരികളായ ജയില്‍പുള്ളികളെ സന്ദര്‍ശിക്കുന്നവര്‍ക്കുള്ള കുടുസ്സു മുറിയായിരുന്നു അതെന്ന് പിന്നീടാണ് അയാള്‍ അറിഞ്ഞത്.
പിന്നില്‍ വാതിലടഞ്ഞു കഴിഞ്ഞപ്പോഴാണ് ആ മുറിയില്‍ നിന്നു പുറത്തു കടക്കാന്‍ മറ്റു യാതൊരു മാര്‍ഗ്ഗവുമില്ലെന്ന് അയാള്‍ തിരിച്ചറിഞ്ഞത്. അതിനുള്ളില്‍ നിന്നു കൊണ്ട് അയാള്‍ക്ക് കഴിയുന്നത്ര ഉറക്കെ ശബ്ദം ഉണ്ടാക്കി. എന്നാല്‍ ആര്‍ക്കും അത് കേള്‍ക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍ ആ കനത്ത ചുവരിനപ്പുറം ഗാര്‍ഡുകള്‍ നടക്കുന്നത് അയാള്‍ക്കു കേള്‍ക്കാമായിരുന്നുവെന്നും തന്മൂലം അയാള്‍ നിലവിളിച്ചത് അവരും കേട്ടിട്ടുണ്ടാവും എന്നാണ് അയാള്‍ കരുതുന്നത്. പക്ഷേ ആരും അങ്ങോട്ടേയേക്ക് എത്തിയില്ല.
8*8 വിസ്തീര്‍ണ്ണം മാത്രമുള്ള ആ മുറിയില്‍ വെള്ളമോ ആഹാരമോ കിടക്കയോ ഒന്നുമുണ്ടായിരുന്നില്ല. ഇരിക്കണമെങ്കിലോ കിടക്കണമെങ്കിലോ കോണ്‍ക്രീറ്റ് തറ തന്നെയായിരുന്നു ആശ്രയം. അതിലെല്ലാമുപരി മലമൂത്ര വിസര്‍ജ്ജനത്തിനുള്ള യാതൊരു സൗകര്യങ്ങളും അതിലുണ്ടായിരുന്നില്ല. 32 മണിക്കൂര്‍ സമയമാണ് അയാള്‍ക്ക് അതിനുള്ളില്‍ കഴിയേണ്ടി വന്നത്. ഇതിനിടെ ഇടയ്‌ക്കൊക്കെ അയാള്‍ അലറി വിളിച്ചു നോക്കി. യാതൊരു പ്രതികരണവും ഉണ്ടായില്ല. ഒടുവില്‍ ആ മുറിയിലുണ്ടായിരുന്ന ഒരു ജലധാരായന്ത്രം കൈകൊണ്ട് പൊട്ടിച്ചതിനെ തുടര്‍ന്നുണ്ടായ ബഹളത്തിലാണ് അഗ്നിശമനസേനാംഗങ്ങളെ വിളിച്ചു വരുത്തി ജയില്‍ അധികൃതര്‍ അടഞ്ഞു പോയ വാതില്‍ തുറന്ന് അയാളെ പുറത്തെത്തിച്ചത്. അതു പൊട്ടിക്കാന്‍ ശ്രമിക്കുന്നതിനിടെ അയാളുടെ തള്ള വിരലിന് മുറിവേല്‍ക്കുകയും ചെയ്തു. അതിന് തുന്നിക്കെട്ടലും വേണ്ടി വന്നു.
അതിനുള്ളില്‍ കിടന്ന് ജീവിതം തീരും എന്നാണ് താന്‍ വിചാരിച്ചിരുന്നതെന്നും താന്‍ അവിടെയുണ്ടെന്ന് ആരും അറിഞ്ഞിട്ടില്ലാത്തതിനാല്‍ ഒരിക്കലും പുറത്തു വരില്ലെന്നു ചിന്തിച്ചു വല്ലാത്ത മാനസിക സമ്മര്‍ദ്ദം അനുഭവിച്ചെന്നും ഈ മാനസിക പീഡ തനിക്കു തന്ന ജയിലിനെതിരെ നഷ്ടപരിഹാരത്തിന് കേസു കൊടുക്കുകയും ചെയ്തു.
അതു കൂടാതെ ഇത്രയധികം മാനസികവ്യഥ അനുഭവിച്ച് ഒറ്റപ്പെട്ട് മുറിയില്‍ കഴിഞ്ഞിരുന്ന തന്നെ പുറത്തിറക്കിയപ്പോള്‍ കൈവിലങ്ങിട്ട് ചോദ്യം ചെയ്യുകയും ചെയ്ത് അപമാനിക്കുക കൂടി ചെയ്തുവെന്നും പരാതിയില്‍ ആരോപിച്ചിരുന്നു. ഒടുവില്‍ ജയില്‍ അധികൃതര്‍ കോടതിയ്ക്കു പുറത്തു വച്ചുള്ള ഒത്തു തീര്‍പ്പിനായി അയാളെ സമീപിച്ചു. അതിന്‍പ്രകാരം ജയില്‍, അയാള്‍ക്ക് 6 ലക്ഷം ഡോളര്‍ (ഏതാണ്ട് 4 കോടി 26 ലക്ഷം ഇന്ത്യന്‍ രൂപയ്ക്കു തുല്യമായ തുക) നഷ്ടപരിഹാരമായി നല്‍കി കേസ് ഒത്തു തീര്‍ക്കയാതീര്‍ക്കയായിരുന്നു.
https://www.facebook.com/Malayalivartha