Widgets Magazine
24
Apr / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്തു പീഡിപ്പിച്ച് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയ പീഡനവീരനെ പൊക്കിയത് സാഹസികമായി 

24 JUNE 2017 09:54 AM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്തു തട്ടിക്കൊണ്ടുപോയി പെണ്‍കുട്ടിയെ പീഡിപ്പിച്ച രാജസ്ഥാന്‍ സ്വദേശി മഹേഷ് ഉപാധ്യായയെ പോലീസ് പൊക്കിയത് സിനിമാ സ്റ്റൈലില്‍. നോയിഡയിലെ ഹോട്ടലില്‍നിന്ന് അറസ്റ്റ് ചെയ്ത പ്രതിയെ ഇന്നലെ രാവിലെ ഒമ്പതോടെയാണു കൊച്ചിയിലെത്തിച്ചത്. 

ഇയാളെ പിടികൂടാന്‍ പോലീസ് നടത്തിയ നീക്കങ്ങളും ഒരു സിനിമാക്കഥയെ വെല്ലും. പ്രതിയെ പിടികൂടാന്‍ നോയ്ഡയിലെ പോലീസ് കാര്യമായി സഹായിച്ചില്ല. എന്നാല്‍ അവിടെയുള്ള വിവിധ മലയാളികള്‍ തുണയായി. മലയാളി സിബിഐ ഓഫീസര്‍ കിരണ്‍സിംഗിന്റെ സഹായത്തോടെയാണ് പോലീസ് പ്രതിയെ പൊക്കിയത്. കൊച്ചി സൈബര്‍ സെല്‍ പ്രതിയുടെ മൊബൈല്‍ നമ്പര്‍ നിരീക്ഷിച്ചു കൊണ്ടിരുന്നു. നോയ്ഡ പോലൊരു നഗരത്തില്‍ പ്രതി താമസിക്കുന്ന കെട്ടിടം കണ്ടെത്തുകയായിരുന്നു ഏറെ ദുഷ്‌ക്കരം. ഭാഷയും പ്രശ്‌നമായി. ഡല്‍ഹിയില്‍ ജോലി ചെയ്യുന്ന വൈക്കം കാരന്‍ മനുവാണ് അപ്പോള്‍ സഹായവുമായി രംഗത്ത് വന്നത്. 

മോചനദ്രവ്യം ചോദിച്ച പ്രതിയെ പണമെടുക്കാന്‍ പുറത്ത് വരുമ്പോള്‍ പിടികൂടാമെന്ന ധാരണയില്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കളെ കൊണ്ട് അക്കൗണ്ടില്‍ കൂടുതല്‍ പണമിടീച്ചു. പിന്നീട് ഇയാളുടെ യഥാര്‍ഥ സ്ഥലം കണ്ടെത്താനും ഫോണ്‍ നമ്പര്‍ സൈബര്‍സെല്‍ വഴി നിരന്തരം നിരീക്ഷിക്കാനുമായി മറ്റൊരു സ്ത്രീയെക്കൊണ്ടു സൗഹൃദം സ്ഥാപിപ്പിച്ചു. ഫോണ്‍വിളി തുടര്‍ന്നാലേ കൃത്യമായ സ്ഥലം കണ്ടെത്താനാകുമായിരുന്നുള്ളൂ. ഏറ്റവും അവസാനം പ്രതി പോലീസ് കരുതിയത് പോലെ തന്നെ പുറത്തിറങ്ങിയപ്പോള്‍ പിന്തുടര്‍ന്നു. ഒടുവില്‍ ഹോട്ടല്‍ മുറി ചവുട്ടിത്തുറന്നു പിടികൂടുകയായിരുന്നു.

പിടികൂടിക്കഴിഞ്ഞും ഒട്ടേറെ നൂലാമാല അഴിക്കേണ്ടി വന്നു. പ്രതിയെ കൊണ്ടുപോകാനുള്ള അനുമതി ഏറെ വൈകി കിട്ടിയത് ഹിന്ദിയിലായിരുന്നു. മെട്രോ ട്രെയിനില്‍ പ്രതിയെ വിലങ്ങണിയിച്ച് കൊണ്ടുപോകാന്‍ കഴിയാത്തതിനാല്‍ കൈവിലങ്ങ് അഴിച്ച് കക്ഷത്തില്‍ വെച്ച് നടക്കേണ്ടി വന്നു. സിഐഎസ്എഫ് തടഞ്ഞപ്പോള്‍ മലയാളി മാധ്യമ പ്രവര്‍ത്തകര്‍ സിഐഎസ്എഫ് ഐജിയെ വിളിച്ച് സഹായിച്ചു. പിന്നീട് വ്യോമയാന മന്ത്രാലയത്തിന്റെ അനുമതിയും നേടിയാണ് പ്രതിയെ വിലങ്ങണിയിച്ച് വിമാനത്തില്‍ കൊണ്ടുവരാന്‍ കഴിഞ്ഞത്. 

അതേസമയം, പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുള്ളതായി പോലീസ് സംശയിക്കുന്നു. തന്നെ പ്രലോഭിപ്പിച്ചു തട്ടികൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില്‍ പ്രതിക്കൊപ്പം രണ്ടുപേര്‍കൂടി ഉണ്ടായിരുന്നുവെന്നാണു പെണ്‍കുട്ടിയുടെ മൊഴി. താന്‍ ഒറ്റയ്ക്കാണു കൃത്യം നടത്തിയതെന്നാണ് ഇയാള്‍ പോലീസിനോടു പറഞ്ഞത്. പെണ്‍കുട്ടിയെ ആവശ്യപ്പെട്ട് ഒരാള്‍ മഹേഷിനെ സമീപിച്ചിരുന്നതായി പോലീസിനു തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. പക്ഷേ, പെണ്‍കുട്ടിയുടെ എതിര്‍പ്പു കാരണം ഇയാള്‍ പിന്‍വാങ്ങുകയായിരുന്നുവെന്നു നോര്‍ത്ത് എസ്.ഐ. വിപിന്‍ ദാസ് പറഞ്ഞു. ഫോണ്‍ കോളുകളുടെ വിശദമായ അന്വേഷണത്തില്‍ ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണു പോലീസ് കരുതുന്നത്. പ്രതിയുടെ ഫോണിന്റെ ശാസ്ത്രിയ പരിശോധന നടത്തും.

ചോദ്യം ചെയ്യലില്‍ മഹേഷിനു നിരവധി സ്ത്രീകളുമായി ബന്ധമുള്ളതായി പോലീസിനു തെളിവുകള്‍ ലഭിച്ചു. പ്രതിയില്‍നിന്നു പിടിച്ചെടുത്ത ഫോണില്‍ കൊച്ചിയില്‍നിന്നു തട്ടിക്കൊണ്ടു പോയ പെണ്‍കുട്ടിയുടെ നഗ്‌നചിത്രങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. നിരവധി സ്ത്രീകളുമായി പ്രതി നിരന്തരം ഫോണില്‍ ബന്ധപ്പെട്ടിരുന്നതായും കാമുകിയെന്നു പോലീസ് സംശയിക്കുന്ന രാജസ്ഥാന്‍ സ്വദേശിനിയെ ആയിരത്തിലേറെ തവണ വിളിച്ചതായും കണ്ടെത്തി.

ഉത്തര്‍പ്രദേശില്‍നിന്നു 15 വര്‍ഷം മുന്‍പു കൊച്ചിയിലേക്കു കുടിയേറിയ കുടുംബമാണു പെണ്‍കുട്ടിയുടേത്. പെണ്‍കുട്ടിക്കു നേരിടേണ്ടിവന്നതു ക്രൂരമായ പീഡനങ്ങളാണെന്നാണു പോലീസ് പറഞ്ഞു. രക്ഷപ്പെടുത്താന്‍ അല്‍പം താമസിച്ചിരുന്നെങ്കില്‍ പ്രതി പെണ്‍കുട്ടിയെ പെണ്‍വാണിഭക്കാര്‍ക്കു വില്‍ക്കാന്‍ പദ്ധതിയിട്ടിരുന്നതായും പോലീസ് പറയുന്നു. എസ്.എസ്.എല്‍.സിവരെ പഠിച്ച പെണ്‍കുട്ടിയെ മൂന്നു മാസം മുമ്പ് ഫെയ്‌സ്ബുക്ക് ചാറ്റിലൂടെയാണു പ്രതി മഹേഷ് പരിചയപ്പെട്ടത്. ഹിന്ദി സിനിമാ നിര്‍മാതാവ് എന്നാണ് ഇയാള്‍ പരിചയപ്പെടുത്തിയത്. സിനിമയില്‍ അഭിനയിപ്പിക്കാമെന്ന വാഗ്ദാനത്തില്‍ കുടുങ്ങിയ പെണ്‍കുട്ടി മാതാപിതാക്കളെയും ഈ ആവശ്യത്തിനായി നിര്‍ബന്ധിക്കുകയായിരുന്നു. തുടര്‍ന്നു കഴിഞ്ഞ 15നു മംഗളൂരുവിലെത്തി മാതാപിതാക്കള്‍ പെണ്‍കുട്ടിയെ മഹേഷിനെ ഏല്‍പിച്ചു മടങ്ങി. ട്രെയിന്‍മാര്‍ഗം ആദ്യം ഡല്‍ഹിയിലും പിന്നീട് നോയിഡയിലേക്കും പെണ്‍കുട്ടിയെ മഹേഷ് കൊണ്ടു പോവുകയായിരുന്നു. 

ഹോട്ടലില്‍ മുറിയെടുത്തശേഷം സിനിമയുടെ ആവശ്യത്തിനെന്നു പറഞ്ഞു പെണ്‍കുട്ടിയുടെ നഗ്‌നചിത്രങ്ങളെടുക്കുകയും ബലപ്രയോഗത്തിലൂടെ ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു. ഒരു സംവിധായകന്‍ വരുമെന്നും അയാള്‍ പറയുന്നത് പോലെ ചെയ്താല്‍ സിനിമയില്‍ അഭിനയിക്കാമെന്നും ഇയാള്‍ പറഞ്ഞെങ്കിലും പെണ്‍കുട്ടിയുടെ എതിര്‍പ്പു കാരണം ഇയാള്‍ പിന്‍വാങ്ങുകയായിരുന്നു. തുടര്‍ന്നു 17ന് പെണ്‍ കുട്ടിയെ മോചിപ്പിക്കാന്‍ മാതാപിതാക്കളോട് പ്രതി രണ്ടു ലക്ഷം ആവശ്യപ്പെട്ടു. തുക നല്‍കിയില്ലെങ്കില്‍ കുട്ടിയെ പെണ്‍വാണിഭക്കാര്‍ക്കു വില്‍ക്കുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ പിതാവ് ലക്കി ശര്‍മയുടെ അക്കൗണ്ടില്‍ നിക്ഷേപിച്ചത് 57,000 രൂപയായിരുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അവധിക്കാലത്ത് തിരക്ക് വര്‍ധിച്ചതോടെ വിനോദ സഞ്ചാരികള്‍ക്ക് സുരക്ഷിത ഭക്ഷണം ഉറപ്പാക്കാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ മിന്നല്‍ ഭക്ഷ്യ സുരക്ഷാ പരിശോധന; 17 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് അയച്ച്  (1 hour ago)

സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നില്ല; സപ്ലൈകോയിലും റേഷന്‍കടകളിലും സാധനങ്ങളില്ല; കാരുണ്യ പദ്ധതി നിലച്ചു; പോളിങ് ബൂത്തിലെത്തുന്ന വോട്ടര്‍മാര്‍ക്ക് മോദി സര്‍ക്കാരിന്റെയും പിണറായി സര്‍ക്കാരിന്റെയും ജനദ്ര  (1 hour ago)

പ്രധാനമന്ത്രി നരേന്ദ്രമോദിക്കും മുഖ്യമന്ത്രി പിണറായി വിജയനുമെതിരേയുള്ള തരംഗമാണ് കാണാന്‍ കഴിയുന്നത്; ലോക്‌സഭാതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് അനുകൂലമായ തരംഗമെന്ന് കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എംഎം ഹസന്‍  (1 hour ago)

സുഹൃത്തിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ...  (1 hour ago)

തെരഞ്ഞെടുപ്പിൽ ജയിക്കുന്നവരെ കുതിരക്കച്ചവടം നടത്തി സ്വന്തമാക്കുക എന്നതിന് പകരം വോട്ടെടുപ്പ് നടക്കുംമുമ്പ് സ്ഥാനാർത്ഥികളെ തന്നെ വിലക്കെടുത്ത് ജനങ്ങളുടെ ജനാധിപത്യാവകാശം റദ്ദുചെയ്യുക എന്നതിലേക്ക് ബിജെ  (1 hour ago)

യുവാവിനെ ആക്രമിച്ച് പണം കവർന്ന കേസിൽ രണ്ടുപേർ അറസ്റ്റിൽ...  (1 hour ago)

നടുവെട്ടിയിരിക്കുകയാണ്; അനങ്ങാൻ വയ്യാത്ത അവസ്ഥയാണ്; ആരോഗ്യപ്രശ്നങ്ങൾ ഉളളതിനാൽ കൊട്ടിക്കലാശത്തിന് സജീവമായി ഉണ്ടാകില്ല എന്ന് തൃശൂർ എൻ ഡി എ സ്ഥാനാർഥി സുരേഷ് ഗോപി  (1 hour ago)

ബസ്സിനുള്ളിൽ പെൺകുട്ടിയോട് ലൈംഗികാതിക്രമം : യുവാവ് അറസ്റ്റിൽ...  (2 hours ago)

ഗര്‍ഭിണികള്‍, ശിശുക്കള്‍, 5 വയസിന് താഴെയുള്ള കുട്ടികള്‍, പ്രായമായവര്‍, മറ്റ് ഗുരുതര രോഗമുള്ളവര്‍ എന്നിവര്‍ക്ക് മലമ്പനി ബാധിച്ചാല്‍ സങ്കീര്‍ണമാകാന്‍ സാധ്യത; മലേറിയ അഥവാ മലമ്പനി എത്രയും വേഗം കണ്ടെത്തി ച  (2 hours ago)

കലാശക്കൊട്ട്, പോളിംഗ് ഡ്യൂട്ടി എന്നിവക്കായി 2200 ൽപരം പോലീസ് ഉദ്യോഗസ്ഥർ : ജില്ലാ പോലീസ് സജ്ജം...  (2 hours ago)

റഫയ്‌ക്ക് നേരെ കരയാക്രമണം ശക്തമാക്കി ഇസ്രായേൽ; സിവിലിയൻ സുരക്ഷ ഉറപ്പാക്കാതെ റഫ ആക്രമണം പാടില്ലെന്ന നിലപാടിൽ അമേരിക്ക...  (2 hours ago)

ബഹിരാകാശ നിന്ന് യുദ്ധം  (2 hours ago)

കമ്മീഷണർ ഇപ്പോഴും അങ്കിത് അശോക് തന്നെ...  (2 hours ago)

ഇറാന്‍ സംഘം സൗദിയില്‍  (2 hours ago)

ഗോവിന്ദൻ അരയും തലയും മുറുക്കി രംഗത്ത്.  (4 hours ago)

Malayali Vartha Recommends