Widgets Magazine
20
Apr / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജോഷിയുടെ വീട്ടിൽ നിന്ന് നഷ്ടപ്പെട്ടത് ഒരു കോടിയിലേറെ വിലയുള്ള സ്വർണ–വജ്രാഭരണങ്ങൾ:- മോഷ്ടാവിന്റെ ദൃശ്യങ്ങൾ വീട്ടിലെ സിസിടിവിയിൽ...


മോട്ടോർവാഹന നിയമലംഘനത്തിന് എ ഐ ക്യാമറ വഴി പിഴക്ക് നോട്ടീസയക്കുന്നത് നിർത്തി കെൽട്രോൺ... സർക്കാ‍‍ർ പണം നൽകാത്തിനാലാണ് നോട്ടീസയക്കുന്നത് നിർത്തിയത്..തപാൽ നോട്ടീസിന് പകരം ഇ-ചെല്ലാൻ മാത്രമാണ് ഇപ്പോള്‍ അയക്കുന്നത്...


അദ്ദേഹത്തിനു ലഭിച്ച ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകാം': മോദി പറഞ്ഞ സ്വകാര്യം...തുറന്നു പറഞ്ഞ് സുരേഷ് ഗോപി...


മനോരമ ന്യൂസ് ചാനലിന്റെ തെരഞ്ഞെടുപ്പ് സര്‍വേയെ പരിഹസിച്ച് എംഎം. മണി...‘മനോരമയുടെ സര്‍വേ പ്രകാരം ഞാന്‍ വീട്ടിലിരിക്കുന്നു’ എന്ന കുറിപ്പോട് കൂടിയാണ് എം.എല്‍.എയുടെ പ്രതികരണം...


എൽ നിനോ പ്രതിഭാസം പിൻവാങ്ങിയതോടെ കേരളത്തിൽ ചൂട് കുറഞ്ഞ് തുടങ്ങുമെന്ന് വിദഗ്ധർ:- ലാ നിനയ്ക്കൊപ്പം, ഇത്തവണ ഇന്ത്യൻ ഓഷ്യൻ ഡൈപോൾ....

പെണ്‍വേഷം കെട്ടിച്ച് ബലാത്സംഗത്തിന് ഇരയാക്കുന്ന ക്രൂരമായ ആചാരം ബാച്ചാബാസി!

27 JUNE 2017 11:07 AM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

അഫ്ഗാനിലെ പണക്കാര്‍ക്കിടയില്‍ അധികമാരും അറിയാത്ത നിഗൂഡ ആചാരങ്ങളില്‍ ഒന്നായ 'ബച്ചാബാസി' യുടെ ഇരയാണ് ജവാദ് മാര്‍ക്ക്. വടക്കന്‍ കാബൂളില്‍ നിന്നും മുന്‍ ജിഹാദി കമാന്റ് ഷോമാലി തട്ടിക്കൊണ്ടു പോകുമ്പോള്‍ അവന് വെറും 14 വയസ്സേ പ്രായമായിട്ടുള്ളൂ. നിരവധി പാര്‍ട്ടികളില്‍ ലൈംഗിക ചുവയുള്ള സംസാരങ്ങള്‍ കൊണ്ട് രസിക്കുന്ന മദ്ധ്യവയസ്‌ക്കര്‍ക്ക് ഇടയില്‍ മേക്കപ്പ് ചെയ്ത് വ്യാജമാറിടവും നിതംബവും വെച്ചു കെട്ടി സുന്ദരിയായി ഒരുങ്ങി അറിയാവുന്ന ശരീര വഴക്കത്തില്‍ നൃത്തം ചവിട്ടി. എല്ലാം കഴിയുമ്പോള്‍ മദ്ധ്യവയസ്‌ക്കരുടെ കാമ ചേഷ്ടകള്‍ക്ക് പെണ്‍വേഷം കെട്ടി നിന്നു കൊടുക്കുകയും ചെയ്യേണ്ടി വരും. ഈ പയ്യനെപ്പോലെ അനേകം ജവാദ് മാര്‍ക്കാണ് അഫ്ഗാനില്‍ ബച്ചാബാസിയുടെ ഇരുണ്ട ഇടങ്ങളിലേക്ക് തള്ളപ്പെടേണ്ടി വന്നിട്ടുള്ളത്. 

ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ പെണ്‍വേഷം കെട്ടിയ ആണ്‍കുട്ടി പണക്കാരനായ യജമാനന് കിടക്കയില്‍ വഴങ്ങിക്കൊടുക്കേണ്ടി വരുന്ന ആചാരം. പാര്‍ട്ടികളിലെ കെട്ടിയാടലുകള്‍ക്കിടയില്‍ ആര്‍ക്കെങ്കിലും കാമം തോന്നിയാല്‍ ഈ കൗമാരക്കാരനെ ബലാത്സംഗത്തിന് ഇരയാക്കും. രാഷ്ട്രീയക്കാരായ അധികാരി വര്‍ഗ്ഗങ്ങളും കമാന്റര്‍മാരുമായ യുദ്ധപ്രഭുക്കളും പണക്കാരും ലൈംഗികാടിമകളായും അല്ലാതെയും ഒക്കെ ഉപയോഗിക്കപ്പെടുന്ന പത്തിനും 18 നും ഇടയില്‍ പ്രായക്കാരായ കുട്ടികളെയാണ് അഫ്ഗാനില്‍ 'ബച്ചാസ്' എന്നറിയപ്പെടുന്നത്. 



പെണ്‍ഭ്രൂണഹത്യ വ്യാപകമായ അഫ്ഗാനില്‍ സ്ത്രീ സംസര്‍ഗ്ഗം പുരുഷന്മാര്‍ക്ക് വേണ്ടത്ര കിട്ടാത്ത സാഹചര്യമാണ് ബച്ചാ ബാസിയിലേക്ക് നയിക്കുന്നതെന്നാണ് പുരോഗമന വാദികള്‍ പറയുന്നത്. നാലു വര്‍ഷം മുമ്പാണ് ജാവേദിനെ അവന്റെ യജമാനന്‍ തട്ടിക്കൊണ്ടു പോയത്. പിന്നീട് ലൈംഗികാടിമയാക്കി. അതിന് ശേഷം മറ്റൊരാള്‍ക്ക് വിലയ്ക്ക് വിറ്റു. എന്നാല്‍ ഒരു രാത്രിയില്‍ അവന്‍ അതിഥികളെ സന്തോപ്പിക്കാന്‍ നിയോഗിതായ പാര്‍ട്ടിയില്‍ ഉടലെടുത്ത കോലാഹലത്തിനിടയില്‍ അവിടെ നിന്നും ഓടി രക്ഷപ്പെട്ടു. പക്ഷേ വിദ്യാഭ്യാസമോ അറിവോ കിട്ടിയിട്ടില്ലാത്ത അയാള്‍ക്ക് ജീവനോപാധിയായ നൃത്തം മാത്രമേ അറിയുമായിരുന്നുള്ളു. രണ്ടു തവണ രക്ഷപെടാന്‍ ഇയാള്‍ നടത്തിയ ശ്രമങ്ങളും ഹെല്‍മണ്ടിലെ നാദ് അലി ജില്ലയിലെ പോലീസ് ഔട്ട് പോസ്റ്റില്‍ അവസാനിച്ചു. ഇതിന്റെ ഫലം ക്രൂരമായ മര്‍ദ്ദനമായിരുന്നു.



ഒരിക്കല്‍ രക്ഷപ്പെട്ടു കഴിഞ്ഞാല്‍ പിന്നെ ഇവര്‍ ഒരിക്കലും തിരിച്ചുവീട്ടിലേക്ക് മടങ്ങാറില്ല. വീണ്ടും തട്ടിക്കൊണ്ടു പോകലിനിരയാകുമോ എന്ന ഭയമാണ് കാരണം. അവന് വേണ്ടി കമാന്റര്‍ വീണ്ടും വരുമോ എന്ന ഭയത്തെ തുടര്‍ന്ന് മാതാപിതാക്കളും സഹോദരങ്ങളുമെല്ലാം അവിടെ നിന്നും പാലായനം ചെയ്തു. പാര്‍ട്ടിയില്‍ തന്റെ പയ്യനാണ് കൂടുതല്‍ സുന്ദരനെന്നും തന്റെ പയ്യനാണ് കൂടുതല്‍ മികച്ച നര്‍ത്തകന്‍ എന്നും മറ്റും പറഞ്ഞ് ഉടമകള്‍ മത്സരിക്കാറുണ്ടെന്നും ഇത്തരം ആള്‍ക്കാരില്‍ നിന്നും രക്ഷപ്പെടാനുള്ള ഏകവഴി താലിബാന്‍ ഭീകര സംഘടനയില്‍ ചേരുകയാണെന്നും മറ്റാരു ബച്ചാബാസി പറയുന്നു. വീട്ടുകാര്‍ തിരിച്ചു സ്വീകരിച്ച മറ്റൊരു പയ്യനെ കുടുംബം ഡോക്ടറെ കൊണ്ടു കാണിച്ചിരുന്നു. പരിശോധന നടത്തിയപ്പോള്‍ ഇയാള്‍ പല തവണ ബലാത്സംഗത്തിന് ഇരയായിട്ടുണ്ടെന്നും തുന്നലുകള്‍ വേണ്ടി വരുമെന്നും പറഞ്ഞപ്പോള്‍ ഇക്കാര്യം പുറത്തുവിടരുതെന്നും മകനെ രക്ഷിക്കണമെന്നും മാതാപിതാക്കള്‍ ഡോക്ടറുടെ കാലു പിടിച്ചു. 



സ്വവര്‍ഗ്ഗരതി നിഷിദ്ധമാണെങ്കിലും ഇസ്ളാമില്‍ നിരോധിക്കപ്പെട്ടതായിട്ടും ഇപ്പോഴും വ്യാപകമായി ഈ സംസ്‌ക്കാരം അഫ്ഗാനിസ്ഥാന്റെ വിവിധ ഇടങ്ങളില്‍ പാലിക്കപ്പെടുന്നു. 'സ്ത്രീകള്‍ കുട്ടികളെ പോറ്റാനും, ആണ്‍കുട്ടികള്‍ സന്തോഷത്തിനും' എന്ന ഒരു ചൊല്ല് പോലും അഫ്ഗാനിസ്ഥാനിലുണ്ട്. കുട്ടികളില്‍ നിന്നും നിഷ്‌ക്കളങ്കമായ ബാല്യവും വര്‍ണ്ണങ്ങള്‍ക്ക് ഒപ്പം കഴിയേണ്ട കൗമാരവും നുള്ളിപ്പറിച്ച് അവരെ കടുത്ത വിഷാദത്തിലേക്കും അക്രമവാസനയിലേക്കും ആത്മവിശ്വാസമില്ലായ്മയിലേക്കും പകയിലേക്കും നിഷ്ഠൂര മനഃശാസ്ത്രത്തിലേയ്ക്കും നയിക്കുന്ന ഈ സംസ്‌ക്കാരം അഫ്ഗാനിസ്ഥാന്റെ കിഴക്ക്-തെക്ക് പ്രവിശ്യകളിലും പഷ്തൂണുകളുടെ ചില പ്രാന്ത പ്രദേശത്തും താജിക്കുകള്‍ക്ക് പ്രാമുഖ്യമുള്ള വടക്കന്‍ ഭാഗങ്ങളിലും വ്യാപകമാണ്



നിയമം വേണ്ടത്ര ഫലപ്രദമാകാത്തതും അഴിമതിയും നിരക്ഷരതയും ദാരിദ്ര്യവും സുരക്ഷിതത്വമില്ലായ്മയും തീവ്രവാദികളുടെ നിലനില്‍പ്പുമെല്ലാം ഈ ആചാരത്തിന് വ്യാപനം കൂട്ടുന്നു. ബലാത്സംഗവും മുതിര്‍ന്ന പുരുഷനും കൊച്ചുകുട്ടിയും തമ്മിലുള്ള സ്വവര്‍ഗ്ഗ പ്രണയവും അഫ്ഗാനിസ്ഥാന്‍ ക്രിമിനല്‍ നിയമത്തിന് കീഴിലാണ് വരുന്നതെങ്കിലും ബച്ചാബാസിയെ ഇല്ലാതാക്കാന്‍ കാര്യങ്ങള്‍ ഉണ്ടായില്ല. തട്ടിക്കൊണ്ടു പോകലിന് ഇരയായാണ് കുട്ടികള്‍ ഇതിലേക്ക് എത്തുന്നത്. ചിലപ്പോള്‍ കടുത്ത ദാരിദ്ര്യം കൊണ്ടു കുടുംബം തന്നെ കുട്ടികളെ പീഡകര്‍ക്ക് വില്‍ക്കും. ഈ ദുരാചാരങ്ങള്‍ താലിബാനിലേക്കുള്ള കുട്ടികളുടെ ഒഴുക്കും കൂട്ടിയിട്ടുണ്ട്. ഈ വര്‍ഷമാണ് അഫ്ഗാന്‍ ബച്ചാ ബാസി ക്രിമിനല്‍ കുറ്റമാക്കിയത്.



വധശിക്ഷയാണ് പ്രസിഡന്റ് അഷ്റഫ് ഗാനി മുന്നോട്ട് വെച്ച ശിക്ഷ. എന്നാല്‍ ഫെബ്രുവരിയില്‍ ഒട്ടനേകം ബച്ചാബാസി പാര്‍ട്ടികളില്‍ പോലീസ് റെയ്ഡ് നടത്തിയെങ്കിലും പിടിച്ചത് നൃത്തം ചെയ്ത കുട്ടികളെയായിരുന്നു. സംഘടകരും ദുരുപയോഗം ചെയ്തവരും രക്ഷപ്പെട്ടു. പ്രതികള്‍ സമുന്നതരാണെങ്കില്‍ ഒരു നിയമവും നടപ്പാകുകയില്ല. പോലീസുമായുള്ള ബന്ധം, സ്വാധീനം, കൈക്കൂലി എന്നിവയെല്ലാം പ്രതികള്‍ക്ക് എളുപ്പം ഊരിപ്പോകാന്‍ സാഹചര്യം ഒരുക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോകസഭാ തെരഞ്ഞെടുപ്പ്... വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കാന്‍ പൊലീസിന് നിര്‍ദ്ദേശം  (35 minutes ago)

തനിക്കെതിരെ എത്ര നുണ പ്രചരിപ്പിച്ചാലും ജനം അതൊന്നും വിശ്വസിക്കില്ല... സൈബര്‍ ആക്രമണം തനിക്ക് ക്ഷീണം ഉണ്ടാക്കിയെന്ന് ആരും കരുതേണ്ടെന്ന് കെ കെ ശൈലജ  (1 hour ago)

കുട്ടികള്‍ക്ക് ചോക്ലേറ്റ് വാങ്ങികൊടുക്കുമ്പോള്‍ ശ്രദ്ധിക്കാം... ഒന്നരവയസ്സുകാരിയെ കാലാവധി കഴിഞ്ഞ ചോക്ലേറ്റ് കഴിച്ചതിനെ തുടര്‍ന്ന് രക്തം ഛര്‍ദ്ദിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു  (1 hour ago)

ഇടുക്കിയില്‍ ജപ്തി നടപടിക്കിടെ ആത്മഹത്യയ്ക്ക് ശ്രമിച്ച വീട്ടമ്മ മരിച്ചു  (2 hours ago)

ഇത് വെറും സാമ്പിൾ വെടിക്കെട്ട്; ഇറാനെ തകർക്കാൻ വെറും മൂന്നരമിനിറ്റ് മതി; പേടിച്ചു വിറച്ച് ഇറാൻ!!  (3 hours ago)

ഇറാന്റെ ഈഗിൾ 44 ഉം, കൗണ്ട്ഡൗൺ ക്ലോക്കും; തീമഴപെയ്യിക്കാൻ ഇസ്രായേൽ; എന്തുകൊണ്ട് ഇസ്‌ഫഹാന്‍?  (4 hours ago)

ബിജെപിയോട് കീഴടങ്ങുന്ന മനോഭാവമാണ് എല്ലായിപ്പോഴും രാഹുൽഗാന്ധി പുലർത്തി വരുന്നത്; കേരള മുഖ്യമന്ത്രിയെ ജയിലിലടക്കണമെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവന അങ്ങേയറ്റം അപലപനീയവും അപക്വവും; തുറന്നടിച്ച് മന്ത്രി വി  (4 hours ago)

മുഖ്യമന്ത്രി പിണറായി വിജയനും കേരളത്തിലെ സി.പി.എമ്മും അവരുടെ മുഖ്യശത്രുവായി രാഹുല്‍ ഗാന്ധിയെ പ്രഖ്യാപിക്കുകയും ബി.ജെ.പി ചെയ്യുന്നതിനേക്കാള്‍ മോശമായ രീതിയില്‍ അധിക്ഷേപിക്കുകയും ചെയ്യുന്നു; ആരോപണവുമായി പ  (4 hours ago)

കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ വിവിധ സര്‍ക്കാര്‍ ഓഫീസുകളില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം; സ്റ്റാഫ്‌ സെലക്ഷന്‍ കമ്മീഷന്‍ ഇപ്പോള്‍ ലോവര്‍ ഡിവിഷണല്‍ ക്ലാര്‍ക്ക് , ജൂനിയര്‍ സെക്രട്ടറ  (4 hours ago)

ജോഷിയുടെ വീട്ടിൽ നിന്ന് നഷ്ടപ്പെട്ടത് ഒരു കോടിയിലേറെ വിലയുള്ള സ്വർണ–വജ്രാഭരണങ്ങൾ:- മോഷ്ടാവിന്റെ ദൃശ്യങ്ങൾ വീട്ടിലെ സിസിടിവിയിൽ...  (4 hours ago)

നോട്ടീസയക്കുന്നത് നിർത്തി കെൽട്രോൺ  (4 hours ago)

ഏപ്രിൽ 20 മുതൽ 22 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കി.മീ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വ  (4 hours ago)

വിജയം ഉറപ്പിച്ച് സുരേഷ് ഗോപി  (5 hours ago)

എന്തൊരു നാണക്കേട്...  (5 hours ago)

എൽ നിനോ പ്രതിഭാസം പിൻവാങ്ങിയതോടെ കേരളത്തിൽ ചൂട് കുറഞ്ഞ് തുടങ്ങുമെന്ന് വിദഗ്ധർ:- ലാ നിനയ്ക്കൊപ്പം, ഇത്തവണ ഇന്ത്യൻ ഓഷ്യൻ ഡൈപോൾ....  (5 hours ago)

Malayali Vartha Recommends