ഭാരമില്ലാത്ത ലോകത്തേയ്ക്ക് ഇമാൻ; 20തോളം ഡോക്ടര്‍മാരുടെ പരിശ്രമങ്ങള്‍ പരാജയപ്പെട്ടു: ലോകത്തെ ഏറ്റവും ഭാരം കൂടിയ യുവതി ഇമാന്‍ അഹമ്മദ് തടി കുറയ്ക്കാനുള്ള ശ്രമത്തിനിടെ മരണത്തിന് കീഴടങ്ങി...
ലോകത്തെ ഏറ്റവും ഭാരമേറിയ യുവതി ഇമാന്‍ അഹമ്മദ് തടി കുറയ്ക്കാനുള്ള ശ്രമത്തിനിടെ മരണപ്പെട്ടു. പ്രമുഖ മലയാളി പ്രവാസി വ്യവസായി എം എ യൂസഫലിയുടെ മരുമകന്‍ ഷംസീര്‍ വയലിന്റെ ഉടമസ്ഥതയിലുള്ള അബുദാബി ബുര്‍ജീല്‍ ആശുപത്രിയിലാണ് ഈജിപ്ഷ്യന്‍ സ്വദേശിനിയായ ഇവര്‍ ചികിത്സയില്‍ കഴിഞ്ഞത്. തിങ്കളാഴ്ച പുലര്‍ച്ചെ 4.35 ഓടെയായിരുന്നു അന്ത്യം. ഭാരം കുറയ്ക്കാനുള്ള ചികിത്സയില്‍ കഴിയുന്നതിനിടെ രക്തത്തിലെ ഓക്സിജന്റെ അളവ് കുറഞ്ഞതിനെ തുടര്‍ന്ന് വൃക്കയും ഹൃദയവുമടക്കം ആന്തരിക അവയവങ്ങളുടെ പ്രവര്‍ത്തനം തകരാറിലായതാണ് മരണകാരണം.
20 പേര്‍ അടങ്ങുന്ന ഡോക്ടര്‍മാരുടെ സംഘമായിരുന്നു ഇമാനെ ചികിത്സയിച്ചിരുന്നത്. ഇമാന്റെ വിയോഗത്തില്‍ ഡോക്ടര്‍മാരും ആശുപത്രി അധികൃതരും ദുഃഖം രേഖപ്പെടുത്തി. അമിത ഭാരം കുറയ്ക്കാനുള്ള ശസ്ത്രക്രിയയ്ക്കായി ഇമാന്‍ മുംബൈയില്‍ എത്തിയതോടെ ഇന്ത്യക്കാര്‍ക്കും അവള്‍ സുപരിചിതയായത്. മുംബൈയില്‍ എത്തുമ്ബോള്‍ 500 കിലോ ആയിരുന്നു ഭാരം. ആശുപത്രി കെട്ടിടം പൊളിച്ച് ക്രെയിന്‍ വഴിയാണ് ഇമാനെ ഉള്ളില്‍ പ്രവേശിപ്പിച്ചത്. ഏറെനാള്‍ ചികിത്സയില്‍ കഴിഞ്ഞ ഇമാന്‍ 330 കിലോ ഭാരം ഇറക്കിവച്ചാണ് അബുദാബിയിലേക്ക് തുടര്‍ ചികിത്സയ്ക്കായി പോയത്.
എന്നാല്‍ വണ്ണം കുറഞ്ഞെന്ന അവകാശവാദം തട്ടിപ്പാണെന്നും മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാന്‍ നീക്കം നടന്നിരുന്നുവെന്നും ഇമാന്റെ സഹോദരി ശെഷമ ആരോപിച്ചത് വിവാദമായിരുന്നു. പതിനൊന്നാം വയസ്സിലുണ്ടായ പക്ഷാഘാതത്തെ തുടര്‍ന്നാണ് ഇമാന്‍ കിടപ്പിലായത്. വിഷാദവും രക്തസമ്മര്‍ദ്ദവും മറ്റും ഇമാനെ തീരരോഗിയാക്കി മാറ്റി. അമിതഭാരം മൂലം 25 വര്‍ഷം കിടന്ന കിടപ്പിലായിരുന്നു ഇമാന്റെ ജീവിതം.
https://www.facebook.com/Malayalivartha