തിരുവന്തപുരത്ത് എത്തുന്ന പെൺകുട്ടികളെ കാത്ത് "ഹോസ്റ്റൽ ബിസിനെസ്സ് " സജീവമാകുന്നു. ആൺകുട്ടികളുടെ ഹോസ്റ്റലുകൾ കേന്ദ്രികരിച്ചു കഞ്ചാവ് മാഫിയയും .
വിവിധ ജില്ലകളിൽ നിന്ന് തിരുവനന്തപുരത്തു പഠനത്തിനും,ജോലിക്കുമായി എത്തുന്ന പെൺകുട്ടികളെയും ആൺകുട്ടികളെയും കാത്തു ഹോസ്റ്റൽ ബിസിനസ് സജീവമാകുന്നു.തലസ്ഥാനത്തെത്തുന്നവർക് മതിയായ താമസ സൗകര്യം ലഭിക്കാത്ത സാഹചര്യം നിലവിലുണ്ട് ഇത് മുതലെടുത്താണ് കടമുറികളും.വീടിന്റെ ഒരു മുറിയോ, ഒരു ഭാഗമോ വലിയ തുകക്ക് വാടകക്ക് നൽകി ഹോസ്റ്റൽ ബിസിനസ് വ്യാപകമാകുന്നത്.എന്നാൽ ഇവിടങ്ങളിൽ താമസിക്കുന്നവരുടെ സ്ഥിതി വളരെ കഷ്ടമാണ്.ഒരു മുറിയിൽ തന്നെ 5 ഉം 6 ഉം ആളുകളാണ് താമസിക്കുന്നത്.ഒരു മുറിയിൽ ഓരോ വ്യക്തിക്കും തലയെണ്ണി 4000 മുതൽ 6000 വരെയാണ് വാടക . അതേസമയം വൃത്തിയുള്ള ഭക്ഷണമോ നല്ല രീതിയിലുള്ള പരിപാലനമോ പലയിടത്തും ലഭിക്കുന്നില്ല മതിയായ സുരക്ഷായില്ലാതെ പ്രവർത്തിക്കുന്ന ഇത്തരം സ്വകാര്യ ഹോസ്റ്റലുകളും നഗരത്തിൽ അനവധിയുണ്ട് .
തിരുവനന്തപുരത്തെ ഒരു പ്രമുഖ വിദ്യാഭ്യാസ സ്ഥാപനത്തിൽ പഠിക്കാനെത്തിയ വിദ്യാർത്ഥിനികൾ താമസിച്ചിരുന്ന പ്രൈവറ്റ് ഹോസ്റ്റലിലെ ഭക്ഷണത്തിൽ നിന്നും പാറ്റയെ കിട്ടി ചോദിക്കാൻ ചെന്നപ്പോൾ വാർഡന്റെ വക ആട്ടും തുപ്പും,മറ്റൊരിടത്തു കുടിവെള്ളത്തിൽ കൂത്താടികളെ കണ്ടത് ചോദ്യം ചെയ്തപ്പോൾ ആർത്തവ സമയത് പെൺകുട്ടി അതുവഴി പോയതുകൊണ്ടാണ് കൂത്താടി ഉണ്ടായത് എന്നായിരുന്നു മറുപടി.മറ്റൊരിടത്തു ജീൻസ് ഇട്ടു പുറത്തേക്കിറങ്ങിയ പെൺകുട്ടിക് കേൾക്കേണ്ടി വന്നത് പൂരപ്പാട്ടും സദാചാര കൗൺസിലിംഗും ആയിരുന്നു.നഗരഹൃദയത്തിൽ നിന്നും വിട്ടു പ്രവർത്തിക്കുന്ന പെൺകുട്ടികളുടെ ഹോം സ്‌റ്റെയ്‌കളിൽ ഇതിലും മോശമായ അവസ്ഥയാണ്. ആൺകുട്ടികളുടെ ഹോസ്റ്റലിൽ സുലഭമായ ലഹരി ഉപയോഗവും കച്ചവടവും നിത്യസംഭവമാണ്.
സുരക്ഷയുടെ കാര്യത്തിൽ യാതൊരു മാനദണ്ഡവും പാലിക്കാതെ പ്രവർത്തിക്കുന്ന ഇത്തരം ഹോം സ്റ്റേകൾ നിയന്ത്രിക്കാൻ അധികാരികൾ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല .താമസം ആരംഭിക്കുന്ന സമയത്തു ഒരു ബോണ്ട് എഴുതുകയോ പോലീസിൽ ഒരു അപേക്ഷ കൊടുക്കുകയോ ചെയ്യുന്നതല്ലാതെ മറ്റു നടപടികൾ ഇല്ലാത്തതും ഈ വിപണിക്ക് മുതൽക്കൂട്ടാണ്.ഇത്തരം ഹോസ്റ്റലുകളും ഹോം സ്റ്റേകളും കേന്ദ്രികരിച്ചു സെക്സ് റാക്കറ്റിങ്ങിന്റെയും കഞ്ചാവ് വില്പനയുടെയും കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട് എന്നതാണ് വസ്തുത .
കാശിന്റെ പേരിൽ ചൂഴണം നേരിടുന്നതിന് പുറമെ ഹോസ്റ്റൽ നോക്കി നടത്തുന്നവരുടെ പീഡനങ്ങൾക്കും താമസക്കാർ വിധേയരാകുന്നുണ്ട്. ആവശ്യക്കാരന്റെ ഔചിത്യബോധം ഭൂരിപക്ഷം ആളുകളെയും തുറന്നു പറയാൻ സമ്മതിക്കാത്തതിനാൽ വീട്ടുകാർക്ക് പോലും ഈ പ്രശ്നങ്ങൾ . അറിയില്ല എന്നത് ഗൗരവകമാണ്
https://www.facebook.com/Malayalivartha