ആരോപണങ്ങള്‍ക്ക് തെളിവുകളില്ല; എന്നിട്ടും ആജീവനാന്ത വിലക്ക്; എന്തായാലും എനിക്ക് കളിക്കണം; വേറെ ഏതെങ്കിലും രാജ്യത്ത്പോയെങ്കിലും കളിക്കും
ആരോപണങ്ങൾ മൂലം കളിയ്ക്കാൻ കഴിയാത്തതിൽ വേദനയുണ്ട്മുന്‍ ഇന്ത്യന്‍ താരം ശ്രീശാന്തിന്. ആരോപണങ്ങൾക്ക് തെളിവുകൾ ഇല്ലാതിരുന്നിട്ടും തനിക്ക് ആജീവനാന്ത വിലക്കാണ് ഏർപ്പെടുത്തിരിക്കുന്നതെന്നും എന്തായാലും വേറെ ഏതെങ്കിലും രാജ്യത്ത്പോയെങ്കിലും കളിക്കുമെന്നും ശ്രീശാന്ത് പറയുന്നു.
അച്ചടക്ക നടപടിയെത്തുടര്‍ന്ന് ക്രിക്കറ്റില്‍നിന്ന് മാറ്റിനിര്‍ത്തപ്പെട്ട ശ്രീശാന്ത് പറയുന്നതിങ്ങനെ;
എന്റെ ക്രിക്കറ്റ് ജീവിതത്തിലെ ഏറ്റവും നല്ല അഞ്ച് സീസണുകള്‍ നഷ്ടമായി. എന്തിനാണ് എന്നോട് മാത്രം ഈ വിവേചനവും പ്രതികാരവും എന്ന് മനസ്സിലാവുന്നില്ല. എന്തായാലും എനിക്ക് കളിക്കുകയും ജീവിക്കുകയും വേണം. വേറെ ഏതെങ്കിലും രാജ്യത്ത് പോയി കളിക്കുന്നതുപോലും ആലോചനയിലുണ്ട്. അതിനായി വേണ്ടിവന്നാല്‍ നിയമവിദഗ്ധരുമായി ആലോചിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന് എതിരെയും നിയമയുദ്ധം നടത്തും. ബി.സി.സി.ഐ.ക്ക് മുകളില്‍ ഐ.സി.സി. ഉണ്ട്. സ്വന്തം നാട്ടില്‍ കളിക്കാന്‍ അവസരം കിട്ടാതിരിക്കുന്ന സ്ഥിതി വന്നാല്‍ വിദേശരാജ്യത്തിന്റെ ജേഴ്സിയില്‍ കളിക്കാന്‍ നിര്‍ബന്ധിതനാകും. എനിക്കെതിരായ ആരോപണങ്ങള്‍ക്ക് തെളിവുകളില്ല. എന്നിട്ടും ആജീവനാന്ത വിലക്കാണ് കല്‍പ്പിച്ചിരിക്കുന്നത്. തെളിവുകളുടെ അടിസ്ഥാനത്തില്‍ കുറ്റം തെളിയിക്കപ്പെട്ടവര്‍ക്കാകട്ടെ രണ്ടുവര്‍ഷത്തെ വിലക്കാണ് നല്‍കിയത്.
ഒരു കളിക്കാരന്‍ എന്ന നിലയില്‍ കഷ്ടിച്ച് ആറ് വര്‍ഷം കൂടിയേ തനിക്കുള്ളൂ. അതിനുള്ളില്‍ കളിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. കേരളം ഇതുവരെ രഞ്ജി ട്രോഫി നേടിയിട്ടില്ല. ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിലെ അംഗമെന്ന നിലയില്‍ രഞ്ജി ട്രോഫി സ്വന്തമാക്കാന്‍ കേരളത്തിന് വേണ്ടി കളിക്കണമെന്നുണ്ട്. ഒപ്പം ഇറാനി ട്രോഫിയിലും കേരളത്തിനുവേണ്ടി കളിക്കണമെന്നുണ്ട്. ഒരു മലയാളി എന്ന നിലയില്‍ മലയാളികള്‍ തന്നെ പിന്തുണയ്ക്കണമെന്നും ശ്രീശാന്ത് അഭ്യര്‍ഥിച്ചു. ഇക്കാര്യത്തില്‍ ഇതുവരെ കൂടെനിന്ന കേരള ക്രിക്കറ്റ് അസോസിയേഷന് ശ്രീശാന്ത് നന്ദിയും പറഞ്ഞു.
https://www.facebook.com/Malayalivartha