2 ജിയും 4ജിയുമൊക്കെ ഇനി പഴങ്കഥ; എയര്‍ടെലുമായി ചേര്‍ന്ന് എറിക്സണ്‍ രാജ്യത്ത് 5ജി സാങ്കേതികവിദ്യ കൊണ്ടുവരുന്നു
ജീവിതത്തിൽ ഒഴിവാക്കാനാകാത്ത ഒന്നായി ഇന്റര്‍നെറ്റ് വളര്‍ന്നുകഴിഞ്ഞു. ഇ-മെയിലും ചാറ്റിങ്ങും ബ്രൗസിങ്ങുമെല്ലാം ശരാശരി മലയാളിയുടെ ശീലമായിക്കഴിഞ്ഞു. ഇതിനൊക്ക ഇന്റർനെറ്റ് വേഗത കൂടിയ 4 ജി സേവനങ്ങളാണ് ഏവരും ഉപയോഗിക്കുന്നത്. എന്നാൽ 3 ജിയും 4 ജിയുമൊക്കെ പഴങ്കഥയാകുകയാണ്. ഇന്റർനെറ്റിനെ പറപ്പിക്കാൻ 5 ജി സാങ്കേതികവിദ്യ രാജ്യത്തെത്തുന്നു. മുന്‍നിര സ്വീഡിഷ് ടെലികോം കമ്പനിയായ എറിക്സണ്‍ ഭാരതി എയര്‍ടെലുമായി ചേര്‍ന്ന് ഇന്ത്യയിലേക്ക് 5ജി സാങ്കേതികവിദ്യ കൊണ്ടുവരുന്നു.
5ജി സാങ്കേതികവിദ്യയുടെ രാജ്യത്തെ ആദ്യ പ്രദര്‍ശനവും എറിക്സണ്‍ സംഘടിപ്പിച്ചു. 36 ടെലികോം ഓപറേറ്റര്‍മാരുമായി സഹകരിച്ചാണ് ആഗോളതലത്തില്‍ എറിക്സണ്‍ 5ജി സാങ്കേതികവിദ്യ അവതരിപ്പിക്കാനൊരുങ്ങുന്നത്.
ഇന്ത്യയില്‍ ഭാരതി എയര്‍ടെല്‍ ആണ് എറിക്സണിന്റെ പങ്കാളികള്‍. എന്നാല്‍ എയര്‍ടെലുമായുള്ള പങ്കാളിത്തത്തിന്റെ സാമ്പത്തിക വിവരങ്ങളൊന്നും എറിക്സണ്‍ പുറത്തുവിട്ടിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് ഇരുകമ്പനികളും തമ്മില്‍ ധാരണയായതായി എറിക്സണ്‍ സീനിയര്‍ വൈസ് പ്രസിഡന്റ് നുന്‍സില്ലോ മിര്‍ട്ടില്ലോ പറഞ്ഞു.
നിലവില്‍ മാനേജ്ഡ് സര്‍വീസസ്, 4ജി എന്നിവയ്ക്കായി എയര്‍ടെല്‍ എറിക്സണുമായി സഹകരിച്ചു വരുന്നുണ്ട്. എറിക്സണിന്റെ 5ജി ടെസ്റ്റ് ബെഡും 5ജി എന്‍ആര്‍ റേഡിയോയും ഉപയോഗിച്ചാണ് വെള്ളിയാഴ്ച്ച എറിക്സ് 5ജി എന്റ് ടു എന്റ് എന്‍ക്രിപ്ഷന്‍ പ്രദര്‍ശനം നടത്തിയത്.
2020-ഓടെ രാജ്യത്ത് 5ജി സാങ്കേതിക സാഹചര്യം സൃഷ്ടിച്ചെടുക്കുന്നതിന്റെ മുന്നോടിയായാണ് 5ജി സാങ്കേതികവിദ്യയുടെ പ്രദര്‍ശനമെന്നും ഇന്ത്യന്‍ വിപണിയോട് തങ്ങള്‍ക്ക് പ്രതിബദ്ധതയുണ്ടെന്നും മിര്‍ട്ടില്ലോ പറഞ്ഞു. അതിവേഗ ഡാറ്റ പ്രദാനം ചെയ്യുന്ന 5ജി സാങ്കേതികവിദ്യയുടെ സഹായത്തോടെ 1. 77 കോടിയുടെ ലാഭം ഉണ്ടാക്കാനുള്ള സാഹചര്യം 2026-ഓടെ ഇന്ത്യന്‍ ടെലികോം ഓപറേറ്റര്‍ക്ക് ലഭിക്കുമെന്നും എറിക്സണ്‍ കണക്കുകൂട്ടുന്നു. നിര്‍മ്മാണ മേഖല, ഊര്‍ജം, പൊതുജന സുരക്ഷ, ആരോഗ്യം തുടങ്ങിയ മേഖലകളില്‍ വലിയ സാധ്യതകളാണുണ്ടാവുകയെന്നും പരമ്ബരാഗത സേവനങ്ങളില്‍ നിന്നുമുള്ള വരുമാനത്തേക്കാള്‍ ഉയര്‍ന്ന വരുമാനം ഇതുവഴിയുണ്ടാവുമെന്നും എറിക്സണ്‍ പറയുന്നു.
https://www.facebook.com/Malayalivartha