ഇത്തവണ ന്യൂ ഇയർ ആഘോഷിക്കാൻ തിരുവനന്തപുരത്തെയോ എറണാകുളത്തെയോ വൻകിട സെറ്റപ്പിൽ ജോയിൻ ചെയ്യാൻ ആലോചിക്കുന്നവർ ശ്രദ്ധിക്കുക ,ചിലപ്പോൾ അകത്തായെന്നു വരും
റേവ് പാർട്ടികളുടെ കേന്ദ്രമായി കൊച്ചി മാറുന്നു എന്ന് പോലീസ് സംശയിക്കുന്നു എന്നാണ് വിവരം. ഗോവയിലും ബംഗളുരവിലും റേവ് പാർട്ടികൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയ പശ്ചാത്തലത്തിൽ പലരും അവരുടെ ആസ്ഥാനം തിരുവനന്തപുരത്തേക്കും കൊച്ചിയിലേക്കും മാറ്റിയതായി പോലീസിന് രഹസ്യവിവരം ലഭിച്ചു. ബ്യൂ പ്രിനോർവിൻ ഇനത്തിലുള്ള മയക്കുമരുന്ന് ആംപ്യൂളുകൾ കൊച്ചിയിൽ പിടികൂടിയതിനു പിന്നാലെയാണ് പ്രതികൾക്കായി പോലീസ് കനത്ത വലവിരിച്ചത്. ലഹരി കടത്തുകാർ കേരളത്തിലേക്ക് താവളം മാറ്റി എന്നാണ് പോലീസിന് ലഭിച്ച വിവരം. തമിഴ്നാട് സ്വദേശികളിൽ നിന്നാണ് ഉഗ്രൻ മയക്കുമരുന്ന് പിടികൂടിയത്.
ബാംഗ്ലൂരിലേക്കും ഗോവയിലേക്കും ശീതീകരിച്ച ബസിൽ കൊച്ചിയിൽ നിന്നും ആളെ എത്തിക്കാനായിരുന്നു ശ്രമം. എന്നാൽ കർണാടകത്തിലും ഗോവയിലും പോലീസ് നിരീക്ഷണം കർശനമാക്കിയതോടെയാണ് താവളം കൊച്ചിയിലേക്ക് മാറ്റാൻ ആലോചിച്ചത്. ഇപ്പോൾ പിടികൂടിയ തമിഴൻമാർ ചെറിയ ഇരകളാണ്. വമ്പൻ സ്രാവുകൾ കർട്ടനുള്ളിൽ ഒളിഞ്ഞിരിക്കുന്നു.
ഇതിനകം കൊച്ചിയിലെയും തിരുവനന്തപുരത്തെയും രഹസ്യ കേന്ദ്രങ്ങളിൽ വൻതോതിൽ മയക്കുമരുന്ന് എത്തിചേർന്നതായാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. കുറ്റവാളികളെ പിടികൂടാൻ വലവിരിച്ച് കാത്തിരുന്ന പോലീസിന് നിരാശപ്പെടേണ്ടി വന്നതായും വാർത്തയുണ്ട്. അതേ സമയം യഥാർത്ഥ കുറ്റവാളികളെ രക്ഷപ്പെടുത്താൻ ചിലരുടെ തലയിൽ കേസ് കെട്ടിവച്ചതായും പറയുന്നു. കാരണം ഇത്തരം സംവിധാനങ്ങളിൽ കോടികളായിരിക്കും മറിയുക.
രണ്ട് ദിവസത്തേക്ക് ലഹരി മരുന്ന് ഉൾപ്പെടെയുള്ള പാക്കേജിന് പതിനായിരം രൂപയാണത്രേ ചാർജ് ചെയ്യുന്നത്. പതിനായിരം രൂപ കുറഞ്ഞ ടാർഗറ്റാണ്. അതിൽ കൂടുതൽ എത്ര വേണമെങ്കിലുമാകാം. ഫ്ലാറ്റുകൾ കേന്ദ്രീകരിച്ചും ഹോട്ടലുകൾ കേന്ദ്രീകരിച്ചും പാർട്ടികൾ നടക്കാൻ സാധ്യതയുണ്ടെന്നാണ് പോലീസിന് ലഭിച്ച വിവരം.
തമിഴ്നാട് സ്വദേശികളെ പിടികൂടിയതോടെ പോലീസ് വൻതോതിൽ വലവിരിച്ചിട്ടുണ്ട്. എന്നാൽ വമ്പൻമാർക്കിടയിലാണ് ഇത്തരം പാർട്ടികൾ നടക്കാറുള്ളത്. അതുകൊണ്ട് തന്നെ പോലീസിന് അത്തരം സ്ഥലങ്ങളിൽ കയറി പറ്റുക ബുദ്ധിമുട്ടുള്ള കാര്യമാണ്. വൻ പാർട്ടികൾക്ക് പുറമേ ഹോംലി പാർട്ടികളും സജീവമാണ്. ഫ്ലാറ്റുകളും വീടുകളും കേന്ദ്രീകരിച്ചുള്ളതാണ് ഇത്. ഐ.ടി. മേഖലയിൽ പ്രവർത്തിക്കുന്നവരാണ് പേരിൽ അധികം പേരും. തിരുവനന്തപുരത്തും ഐ .ടി ക്കാരാണ് മയക്കുമരുന്നിന്റെ ഏറ്റവും വലിയ ഗുണ്ടഭോക്താക്കൾ.
https://www.facebook.com/Malayalivartha