"ബ്രേക്കപ്പുകളോ മറ്റെന്തെങ്കിലും കാരണമോ കൊണ്ട് ജീവിതം മടുത്തുവെന്നു തോന്നുന്നവര്‍ ഈ കഥയൊന്ന് കേൾക്കണം" ;പ്രണയം പറയാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ തന്റെ കാമുകന് സംഭവിച്ചത്: അവള്‍ ഹൃദയം തകര്‍ന്നു പറയുന്നു
പ്രണയിക്കാത്തവര്‍ ആരും തന്നെയില്ല. ഒരിക്കലെങ്കിലും ആരെയെങ്കിലും പ്രണയിച്ചിട്ടുണ്ടാകും നിങ്ങള്‍. പ്രണയം അത്രത്തോളം ആഴമാകുന്നത് പോലെ തന്നെയാണ് പ്രണയബന്ധത്തില്‍ വിള്ളലുകള്‍ വീഴുന്നതും. എന്നാല്‍ പ്രണയം തുറന്നു പറയാന്‍ സാധിക്കാത്തവര്‍ക്കും നിസ്സാരകാര്യങ്ങളില്‍ പ്രണയത്തെ നഷ്ടമാക്കിയവരെയും ചിന്തിപ്പിക്കുന്നതാണ് സില്‍വിന ജെന്നിഫര്‍ എന്ന പെണ്‍കുട്ടിയുടെ വീഡിയോ. ഒരിക്കലും സ്വന്തമാക്കാന്‍ കഴിയാതിരുന്ന, പാതിവഴിയില്‍ വച്ചുതന്നെ വീണുപോയ ഒരു നഷ്ടപ്രണയത്തെക്കുറിച്ചാണ് ജെന്നിഫര്‍ പറയുന്നത്.
ജെന്നിഫറിന്റെ വാക്കുൾ ഇങ്ങനെ
പത്തുവയസ്സു പ്രായമുള്ളപ്പോള്‍ ട്രിച്ചിയില്‍ വച്ചു നടന്ന ഒരു വിവാഹത്തിനിടെയാണ് ജെന്നിഫര്‍ അവനെ ആദ്യമായി കണ്ടുമുട്ടുന്നത്. തന്നോടും സഹോദരനോടും വന്നു സംസാരിച്ച ആ ആണ്‍കുട്ടിയുമായി അവള്‍ വളരെപെട്ടെന്നു തന്നെ കൂട്ടായി. പക്ഷേ വളര്‍ന്നതോടെ ഇരുവര്‍ക്കുമിടയിലുള്ള സൗഹൃദം പതിയെ നഷ്ടമാകുകയും ബന്ധം പൂര്‍ണമായും ഇല്ലാതായി. പിന്നീട് 2011ലാണ് ജെന്നിഫര്‍ വീണ്ടും തന്റെ കൂട്ടുകാരനെക്കുറിച്ച് അറിയുന്നത്. അപ്പോഴേക്കും അവന്‍ ബംഗളൂരുവിലേക്കു ചേക്കേറിയിരുന്നു. തുടര്‍ന്ന് സമൂഹമാധ്യമം വഴിയുമെല്ലാം ജെന്നിഫര്‍ അവനുവേണ്ടിയുള്ള തിരച്ചില്‍ തുടങ്ങി. ഒടുവില്‍ കണ്ടെത്തിയപ്പോഴേക്കും പണ്ടത്തെ ആ ആണ്‍കുട്ടിയില്‍ നിന്നും എത്രയോ മാറിയിരുന്നു, മുടിയെല്ലാം നീട്ടിവളര്‍ത്തി ബൈക്ക് റൈഡിങ് ക്ലബിലെല്ലാം അംഗമായിക്കഴിഞ്ഞിരുന്നു അവന്‍.
പിന്നീട് മാതാപിതാക്കള്‍ വിവാഹത്തെക്കുറിച്ചു സംസാരിച്ചപ്പോഴെല്ലാം അവനെക്കുറിച്ചായിരുന്നു മനസ്സില്‍ ചിന്ത. വീണ്ടും ഒരു വര്‍ഷത്തിനുശേഷമാണ് അവന്‍ ഫേസ്ബുക്കിലൂടെ ഫ്രണ്ട് റിക്വസ്റ്റ് അയക്കുന്നതും സൗഹൃദത്തിലാകുന്നതും. ഒരുരാത്രി പതിനൊന്നരയ്ക്ക് അവന്‍ ജെന്നിഫറിനു മെസേജ് അയച്ചു. താന്‍ ഉണര്‍ന്നിരിക്കുകയാണോ എന്നതായിരുന്നു അത്. അതെ എന്നു മറുപടി അയച്ചെങ്കിലും നെറ്റ്വര്‍ക്ക് ഇല്ലാതിരുന്നതിനാല്‍ അതു പോയില്ലായിരുന്നു. അവന്‍ ഉറങ്ങിക്കാണും ശല്യം ചെയ്യേണ്ടെന്നു കരുതി പിന്നീടൊന്നും അയച്ചതുമില്ല.
അടുത്ത ദിവസം നെറ്റ്വര്‍ക്ക് വരാന്‍ കാത്തിരിക്കുകയായിരുന്നു താന്‍, എന്നാലേ അവന്റെ മറുപടി എന്താണെന്ന് കാണാന്‍ കഴിയൂ. എന്നാല്‍ ആ സമയത്താണ് തന്റെ അരികിലേക്ക് അലറി വിളിച്ചുകൊണ്ട് സഹോദരന്‍ വരുന്നതു കണ്ടത്. താന്‍ സ്‌നേഹിക്കുന്ന യുവാവ് അപകടത്തില്‍ പെട്ടുവെന്നും തല്‍ക്ഷണം മരിച്ചുവെന്നുമായിരുന്നു സഹോദരന്‍ പറഞ്ഞത്. തന്റെ ലോകം തലകീഴായി മറിയുന്നതു പോലെയായിരുന്നു അപ്പോള്‍ തോന്നിയത്. അവന്റെ ശരീരം ട്രിച്ചിയിലേക്കു തിരികെ കൊണ്ടുപോരുന്നതിനിടെ ആമ്പുലന്‍സിനു പുറകിലൊരു വണ്ടിയില്‍ സൈറണിലേക്കു മാത്രം നോക്കി എട്ടുമണിക്കൂറോളം ഒരു തുള്ളി കണ്ണുനീര്‍ പോലും ഒഴുക്കാതെ അവന്റെ മാതാപിതാക്കള്‍ക്കൊപ്പമിരുന്നു.
വീട്ടിലെത്തിയപ്പോള്‍ അവന്റെ അച്ഛന്‍ പറഞ്ഞ കാര്യം ഹൃദയം തകര്‍ക്കുന്നതായിരുന്നു. മരിക്കുന്നതിന്റെ തലേദിവസം തന്നെക്കുറിച്ചു സംസാരിച്ചുവെന്നും തന്നെ വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടെന്നും പറഞ്ഞുവെന്നാണ് അദ്ദേഹം പറഞ്ഞത്. ഇതെക്കുറിച്ച് ഒരു സുഹൃത്തിനോടു സംസാരിക്കാന്‍ അതിരാവിലെ ബൈക്കില്‍ പോകുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്. ഇന്ന് താന്‍ സന്തുഷ്ടയായ വിവാഹജീവിതം നയിക്കുകയാണ്. ബ്രേക്കപ്പുകളോ മറ്റെന്തെങ്കിലും കാരണമോ ജീവിതം മടുത്തുവെന്നു തോന്നുന്നവര്‍ ഒരിക്കലും തളരരുതെന്നും ജീവിതത്തെ കരുത്തോടെ നേരിടണമെന്നും പറഞ്ഞുകൊണ്ടാണ് ജെന്നിഫര്‍ വീഡിയോ അവസാനിപ്പിക്കുന്നത്.
വീഡിയോ കാണൂ
https://www.facebook.com/Malayalivartha