ഇടുക്കി ജില്ല ലഹരി മാഫിയകളുടെ താവളം... ലഹരിയുടെ ഉന്മാദത്തം നുകാരൻ എറണാകുളം, തിരുവനന്തപുരം, കോട്ടയം ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നിന്നും ഇടുക്കിയിൽ ദിവസേന എത്തുന്നത് നൂറുകണക്കിന് യുവാക്കൾ...
ഇടുക്കി ജില്ലയിലെ മൂന്നാർ, ചിന്നക്കനാൽ ഉൾപ്പെടെയുള്ള വിവിധ പ്രദേശങ്ങൾ ലഹരി മാഫിയകളുടെ താവളമാകുന്നു. എറണാകുളം, തിരുവനന്തപുരം, കോട്ടയം ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നിന്ന് ദിവസേനെ നൂറ് കണക്കിന് ചെറുപ്പക്കാരാണ് ഇടുക്കി ജില്ലയിൽ ലഹരിയുടെ ആശ്വാസം തേടിയെത്തുന്നത്.
ഇടുക്കി ജില്ലയുടെ വിവിധ ഭാഗങ്ങൾ പോലീസിന് അപ്രാപ്യമായതാണ് ലഹരിക്കാരെ അങ്ങോട്ട് അടുപ്പിക്കാൻ കാരണം. കഴിഞ്ഞ ദിവസം സൂര്യനെല്ലി ബി എൽറാമിന് സമീപമുള്ള ഹോം സ്റ്റേയിൽ നടന്ന ഡി ജെ പാർട്ടിക്കിടയിൽ എക്സൈസ് നടത്തിയ പരിശോധനയിൽ എൽ എസ് ഡി സ്റ്റാമ്പും കഞ്ചാവും പിടികൂടിയിരുന്നു. സംവഭവത്തിൽ മൂന്ന് പേർ അറസ്റ്റിലായി. എറണാകുളം സ്വദേശികളാണ് പിടിയിലായവർ. 20 എൽ എസ് ഡി സ്റ്റാമ്പാണ് ഇവരിൽ നിന്നും പിടികൂടിയത്. 100 ഗ്രാം കഞ്ചാവുമായി ഒരാളെയും പിടികൂടിയിരുന്നു.പ്രതികളുടെ പേഴ്സിൽ നിന്നാണ് സ്റ്റാമ്പ് കണ്ടെത്തിയത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഹോം സ്റ്റേയിൽ നടക്കുന്ന പാർട്ടിക്കിടയിൽ വില കൂടിയ ലഹരി വസ്തുക്കൾ ഉപയോഗിക്കുമെന്നായിരുന്നു അധികൃതർക്ക് ലഭിച്ച രഹസ്യ സന്ദേശം. ഉടുമ്പൻചോല സർക്കിൾ ഇൻസ്പെക്ടറുടെ നേത്യത്വത്തിലാണ് പരിശോധന നടത്തിയത്. സമൂഹത്തിലെ സമ്പദ് ശക്തിയുള്ള 29 പേരാണ് ഡി ജെ പാർട്ടിയിൽ പങ്കെടുത്തത്. ഇതിൽ ഒരു സ്ത്രീയും ഉണ്ടായിരുന്നു. പാർട്ടിയിൽ പങ്കെടുത്തവരെല്ലാം എറണാകുളം സ്വദേശികളാണ്. ഓൺലൈൻ വഴിയാണ് ഡി ജെ പാർട്ടി സംഘാടകർ ഇടപാടുകാരെ സംഘടിപ്പിക്കുന്നത്.
അതിനിടെ ഇടുക്കിയിലെ ഹോം സ്റ്റേകൾ തമ്മിലുള്ള മത്സരത്തിന്റെ ഫലമായാണ് വിവരം പുറത്തറിഞ്ഞതെന്ന് സംശയിക്കുന്നു. പോലീസ് ഉന്നതരുടെ സംശയത്തിൽ ജില്ലയിലെ പല ഹോം സ്റ്റേകളിലും ഇത്തരം പാർട്ടികൾ സർവസാധാരണമാണെന്ന് പറയുന്നു. പല ടൂറിസ്റ്റ് ഹോമുകളിലും ഡി ജെ പാർട്ടികൾ പതിവാണ്.
പിടിയിലായ മൂന്നു പേരും സാധാരണക്കാരാണ്. ഒരാൾ പ്ലമ്പറും മറ്റൊരാൾ ടൈൽ ജോലിക്കാരനുമാണ്. മൂന്നാർ സ്വദേശിയിൽ നിന്നാണ് തങ്ങൾ ലഹരി വസ്തുക്കൾ വാങ്ങിയതെന്ന് ഇവർ പറഞ്ഞെങ്കിലും പോലീസ് വിശ്വസിച്ചിട്ടില്ല. ഇവർ കാരിയർമാരാണെന്ന സംശയം പോലീസിനുണ്ട്. ഇവർക്ക് പിന്നിൽ വമ്പൻമാർ ഉണ്ടെന്ന് പോലീസ് സംശയിക്കുന്നു.
ജില്ലയുടെ അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങളിൽ നിന്നുമാണ് ലഹരി വസ്തുക്കൾ മൂന്നാറിലെത്തുന്നതെന്ന സംശയം പോലീസിനുണ്ട്. എറണാകുളം നഗരത്തിൽ പരിശോധന കർശനമാക്കിയതോടെയാണ് ലഹരി വിൽപ്പനക്കാർ ഇടുക്കിയിൽ കുടിയേറിയത്. ലഹരിയുടെ മറവിൽ അനാശാസ്യ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന സംശയവും പോലീസിനുണ്ട്. ജില്ലയിൽ പലർക്കും ഇത്തരം കച്ചവടങ്ങൾ ഒരു വരുമാനമാർഗമാണത്രേ.
യുവതീ-യുവാക്കളാണ് പാർട്ടികളിലെ നിത്യസാന്നിധ്യം. ഇടനിലക്കാരും സംസ്ഥാനത്തെ പ്രൊഫഷണൽ കോളേജുകളിലെ വിദ്യാർത്ഥികൾ ആണ്. അവധി ആഘോഷിക്കാനാണ് പലരും ഇടുക്കിയിലെത്തുന്നത്.
https://www.facebook.com/Malayalivartha