ബഹിരാകാശ ഏജന്‍സിയായ സ്‌പേസ് എക്‌സ്, ഫാല്‍ക്കണ്‍ റോക്കറ്റിനൊപ്പം ബഹിരാകാശത്ത് എത്തിച്ച ടെസ്ല റോഡ്‌സ്റ്റര്‍ കാര്‍ തകര്‍ന്നു വീഴാൻ സാധ്യത
അമേരിക്കൻ കോടീശ്വരനായ എലൺ മസ്കിന്റെ സ്പേസ് എക്സ് കമ്പനി നിർമ്മിച്ച ലോകത്തെ ഏറ്റവും ശക്തിയേറിയ റോക്കറ്റായ ഫാൽക്കൺ ഹെവിയിൽ കയറി ബഹിരാകാശത്തേക്ക് കുതിച്ച ടെസ്ല റോഡ്‌സ്റ്റര്‍ കാര്‍ തകര്‍ന്നു വീണേക്കുമെന്ന് റിപ്പോര്‍ട്ട്. ടെസ്‌ല കാര്‍ ഭൂമിയിലേയ്‌ക്കോ, ശുക്രനിലേയ്‌ക്കോ പതിക്കാന്‍ നേരിയ സാധ്യതയുള്ളതായി അമേരിക്കന്‍ ശാസ്ത്രഞ്ജരാണ് വ്യക്തമാക്കിയിരിക്കുന്നത്. ചൊവ്വയെ നിരീക്ഷിച്ചു ചിത്രങ്ങളെടുത്തു ഭൂമിയിലേയ്ക്ക് അയയ്ക്കാനുള്ള സൗകര്യങ്ങളോടെയാണ് ടെസ്ല അയച്ചത്.
എന്നാല്‍ കാറിനു ലക്ഷ്യം തെറ്റി സൂര്യനെ ചുറ്റിക്കൊണ്ടിരിക്കുകയാണ്. ഈ സഞ്ചാരത്തിനിടെ 2091 ഓടെ ഭൂമിയോടു ചേര്‍ന്നു വരുമെന്നാണ് നിഗമനം. കാര്‍ ഭൂമിയില്‍ പതിക്കാനുള്ള സാധ്യത ആറു ശതമാനവും, ശുക്രനില്‍ പതിക്കാനുള്ള സാധ്യത 2.5 ശതമാനവുമാണെന്നാണ് ശാസ്ത്രസംഘത്തിന്റെ നിഗമനം. അതേസമയം ഇരു ഗ്രഹങ്ങളുടെയും ഉപരിതലത്തില്‍ എത്തുന്നതിനു മുമ്പേ കാര്‍ കത്തിപ്പോകാനും സാധ്യതയുണ്ട്.
ലോകത്തെ ഏറ്റവും ശക്തിയേറിയ റോക്കറ്റ് ഫാല്‍ക്കണ്‍ ഹെവി ഫെബ്രുവരി ആറിനാണ് സ്‌പേസ് എക്‌സ് ബഹിരാകാശത്ത് എത്തിച്ചത്.
https://www.facebook.com/Malayalivartha