നിഷ ജോസിന് എന്റെ അമ്മയുമായി മൂന്ന് വയസ്സ് വ്യത്യാസം മാത്രം ; ഷോൺ ജോർജ്
ട്രെയിൻ യാത്രാവിവാദത്തിൽ വില്ലൻ കഥാപാത്രം ഷോണ്‍ ജോര്‍ജ് മാധ്യമങ്ങള്‍ക്ക് നല്കിയ അഭിമുഖത്തില്‍ പറഞ്ഞത് ശരിയെങ്കില്‍ അദ്ദേഹത്തിന്റെ അമ്മയും പി.സി. ജോര്‍ജ്ജിന്റെ ഭാര്യയുമായ ഉഷ, ഷോണിനെ പ്രസിച്ചത് പന്ത്രണ്ടാമത്തെ വയസ്സില്‍ എന്ന് കണക്കുകള്‍.
മാധ്യമങ്ങളോട് ഷോണ്‍ പറഞ്ഞത് ട്രെയിനില്‍ ഞാന്‍ ഒരുമിച്ചു യാത്രചെയ്ത 'ചേച്ചി'യും (നിഷ ജോസ്) എന്റെ അമ്മയും തമ്മില്‍ മൂന്നുവയസ്സ് വ്യത്യാസം മാത്രമേയുള്ളൂ എന്നാണ്. ഇന്നലെവരെ നിഷയെന്നും, അവളെന്നും വിളിച്ച നിഷ ജോസിനെ, ഇപ്പോള്‍ അമ്മയോടുപമിച്ച് നാല്പത്തിയഞ്ചുവയസുകാരിയായ നിഷ ജോസിനെ തന്റെ അമ്മയുടെ പ്രായക്കാരിയാക്കി ജാള്യത മറയ്ക്കുവാനാണ് ഷോണ്‍ ജോര്‍ജിന്റെ ശ്രമം.
മുപ്പത്തിയാറുകാരനായ ഷോണ്‍ജോര്‍ജ് പറയുന്ന കണക്കനുസരിച്ച്, ഷോണിന്റെ അമ്മയുടെ പ്രായം നാല്‍പത്തിയെട്ട്. അങ്ങനെയെങ്കില്‍ പന്ത്രണ്ടാം വയസ്സിലാണോ ഷോണിന്റെ ജനനം . താനും നിഷ ജോസും ട്രെയിനില്‍ ഒരുമിച്ചു യാത്രചെയ്തിരുന്നു എന്നു തുറന്നുപറഞ്ഞ ഷോണ്‍ നിഷാ ജോസിന്റെ വെളിപ്പെടുത്തലിൽ വ്യക്തത വേണെന്നാവശ്യപ്പെട്ട് ഡി.ജിപിക്കും കോട്ടയം എസ്.പിക്കും പരാതി നല്‍കിയിരിക്കുകയാണ് .
.'മീ ടൂ' പ്രചാരണത്തിൽ പങ്കുചേർന്നുകൊണ്ടാണ് നിഷാ ജോസ് തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം വെളിപ്പെടുത്തിയത് . 'ദി അദർ സൈഡ് ഓഫ് ദിസ് ലൈഫ്' എന്നപുസ്തകത്തിലെ വിവാദമായ പ്രസ്താവന ഇങ്ങനെ .''തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ രാത്രി വൈകി തനിയെ കോട്ടയത്തേക്കു ട്രെയിൻ കയറാൻ എത്തിയപ്പോഴാണ് അയാളെ കണ്ടത്. മെലിഞ്ഞ യുവാവ് രാഷ്ട്രീയനേതാവായ സ്വന്തം അച്ഛന്റെ പേരു പറഞ്ഞാണ് പരിചയപ്പെട്ടത്. അപകടത്തിൽപ്പെട്ട് തിരുവനന്തപുരത്ത് ആശുപത്രിയിൽ കിടക്കുന്ന ഭാര്യാപിതാവിനെ കാണാൻ വന്നതാണെന്നും പറഞ്ഞു. ട്രെയിനിൽ കയറിയ അയാൾ അടുത്തു വന്നിരുന്നു സംസാരം തുടർന്നു. സഹികെട്ടപ്പോൾ ടിടിആറിനോട് പരാതിപ്പെട്ടു. ടിടിആർ നിസ്സഹായനായി കൈമലർത്തി. യുവാവും അയാളുടെ അച്ഛനെപ്പോലെയാണെങ്കിൽ ഇടപെടാൻ എനിക്കു പേടിയാണ് എന്നായിരുന്നു ടിടിആറിന്റെ മറുപടി. 'നിങ്ങൾ ഒരേ രാഷ്ട്രീയ മുന്നണിയിൽ ഉൾപ്പെട്ടവരായതിനാൽ ഇത് ഒടുവിൽ എന്റെ തലയിൽ വീഴും' ഇങ്ങനെ പറഞ്ഞ് ടിടിആർ ഒഴിവായി. തിരികെ സീറ്റിലെത്തിയിട്ടും സഹയാത്രികൻ ശല്യപ്പെടുത്തൽ തുടർന്നു. മൂന്നോ നാലോ തവണ അനാവശ്യമായി തന്റെ കാൽപാദത്തിൽ സ്പർശിച്ചു. അതോടെ അടുത്തുനിന്നു പോകാൻ അയാളോട് കർശനമായി പറഞ്ഞെന്നും വീട്ടിൽ എത്തിയശേഷം ഇക്കാര്യം ഭർത്താവ് ജോസ് കെ. മാണിയെ അറിയിച്ചെന്നും പുസ്തകത്തിൽ പറയുന്നു.''
https://www.facebook.com/Malayalivartha