ലോക ടെലിവിഷന്‍ ചരിത്രത്തിലെ അപൂര്‍വ്വ റെക്കോര്‍ഡ് സ്വന്തമാക്കി ശ്രീകണ്ഠന്‍ നായര്‍... ആറു മണിക്കൂറിൽ 675 ചോദ്യങ്ങള്‍ കൊണ്ട് കടത്തിവെട്ടിയത് ബിബിസി അവതാരകനെ... മണിക്കൂറുകൾ നീണ്ട സംവാദം തത്സമയം സംപ്രേഷണം ചെയ്ത ഫ്ലവേഴ്സ് ചാനലും ചരിത്രത്തില്‍ ഇടം നേടി
ടെലിവിഷന്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ചോദ്യം ചോദിച്ച അവതാരകന്‍ എന്ന ഗിന്നസ് റെക്കാഡ് ഫ്‌ളവേഴ്‌സ് ടി.വിയിലെ ടോക് ഷോ അവതാരകന്‍ ആര്‍.ശ്രീകണ്ഠന്‍ നായര്‍ക്ക് സ്വന്തം. ആറു മണിക്കൂര്‍ 675 ചോദ്യങ്ങള്‍ ലോക ടെലിവിഷന്‍ ചരിത്രത്തിലെ അപൂര്‍വ്വ റെക്കോര്‍ഡാണ് അവതാരകനായ ശ്രീകണ്ഠന്‍ നായര്‍ സ്വന്തമാക്കിയത്. ശ്രീകണ്ഠന്‍ നായരുടെ ജന്മസ്ഥമായ കൊട്ടാരക്കര എംജിഎം സ്കൂളിലാണ് അപൂര്‍വ്വ കാഴ്ചയ്ക്ക് വേദിയായത്.
ആറുമണിക്കൂര്‍ നീണ്ട ഗഹനമായ സംവാദം തത്സമയം സംപ്രേഷണം ചെയ്ത ഫ്ലവേഴ്സ് ചാനലും ചരിത്രത്തില്‍ ഇടം നേടിയിട്ടുണ്ട്. നീണ്ട 11 മണിക്കൂര്‍ ലൈവ് നല്‍കിയാണ് ഫ്ളവേഴ്സ് പ്രേക്ഷകര്‍ക്കൊപ്പം ടോക്ക് ഷോ ആഘോഷിച്ചത് .
2013 ല്‍ ബി.ബി.സിയില്‍ സംപ്രേഷണം ചെയ്ത പരിപാടിയിലൂടെ ഗ്രഹാം നോര്‍ട്ടണ്‍ 175 എന്ന ചോദ്യങ്ങളുടെ റെക്കാഡാണ് ശ്രീകണ്ഠന്‍ നായര്‍ ഷോയിലൂടെ അദ്ദേഹം തിരുത്തിയത്. നീണ്ട ആറു മണിക്കൂറിനിടെ വിവിധ വിഷയങ്ങളില്‍ നീണ്ട ചര്‍ച്ചക്കാണ് അദ്ദേഹം നേതൃത്വം നല്‍കിയത്. കേരളത്തില്‍ തുടങ്ങി ഫാഷന്‍ മേഖലയിലെ ഏറ്റവും പുതിയ ട്രെന്റ് വരെ സംവാധത്തിലെ വിഷയമായിരുന്നു.
അമ്മയില്‍ നിന്ന് നിങ്ങള്‍ എന്ത് പഠിച്ചു, സൈബര്‍ ലോകത്തെ വെല്ലുവിളികൾ, താരാരാധന മലയാള സിനിമയില്‍ വെല്ലുവിളി ഉയര്‍ത്തുമോ, കേരളത്തിലെ ഫാഷന്‍ ഉല്‍പ്പന്നങ്ങളുടെ മാര്‍ക്കറ്റ്, മാറുന്ന മലയാളി സമൂഹം ഇതൊക്കെയായിരുന്നു സംവാദത്തിലെ ചൂട് പിടിച്ച് വിഷയങ്ങള്‍.
2013 ല്‍ ബിബിസി അവതാരകന്‍ ഗ്രഹാം നോര്‍ട്ടണ്‍ ആറു മണിക്കൂര്‍ കൊണ്ട് 175 ചോദ്യങ്ങളാണ് ചോദിച്ചത്. എന്നാല്‍ ശ്രീകണ്ഠന്‍ നായര്‍ അതിനെ മറികടന്ന് ഇരട്ടിയിലധികം ചോദ്യങ്ങളാണ് ചോദിച്ചത്. ശ്രീകണ്ഠന്‍ നായര്‍ക്കു മാത്രമല്ല ഈ ചരിത്ര റെക്കോഡിന്റെ അവകാശം. അദ്ദേഹം ആഴമേറിയ ചോദ്യങ്ങള്‍ ഉന്നയിക്കുമ്പോൾ ഇതിനു ഉത്തരം നല്‍കി കൊണ്ട് സംവാദത്തിന്റെ മാറ്റു കൂട്ടിയ ഒരോര്‍ത്തരുടേയും വിജയം കൂടിയാണിത്.
https://www.facebook.com/Malayalivartha