സുഗതന്റെയും കുടുംബത്തിന്റെയും ജീവിതം വഴിമുട്ടിക്കുകയായിരുന്നു സിപിഐപ്രവർത്തകരുടെ ലക്ഷ്യം ; സംഭവത്തിൽ പ്രതികളായ സി പി ഐക്കാർ കൃത്യത്തിന് പരസ്പരം സഹായിയും ഉത്സാഹികളായി പ്രവർത്തിച്ചു ; പ്രവാസിയായ സുഗതനെ കൊന്നത് സിപിഐക്കാരാണെന്ന പോലീസ് റിപ്പോർട്ട് പുറത്ത്
പ്രവാസിയായ സുഗതനെ കൊന്നത് സി പി ഐയാണെന്ന് പോലീസ് ആദ്യമായി പരസ്യമായി സമ്മതിച്ച് റിപ്പോർട്ട് തയ്യാറാക്കി.കൊല്ലം ജില്ലാ പോലീസ് മേധാവി തയ്യാറാക്കിയ റിപ്പോർട്ടിലാണ് സംഭവത്തിന് പിന്നിൽ സി പി ഐയാണെന്ന് പോലീസ് പറഞ്ഞത്. ഇത്രയും കാലം പ്രതികൾ സി പി ഐ ക്കാരാണെന്ന് പോലീസ് സമ്മതിച്ചിരുന്നില്ല.
വിളക്കുടി ഇളമ്പൽ ചീയോട് പുഷ്പവതി മകൻ ഉമേഷ്, കുന്നിക്കോട് സുധാകരൻ മകൻ ഗിരീഷ്, ചീയോട് സതീഷ് ഭവനിൽ സുരേഷ് മകൻ സതീഷ് എന്നിവരെയാണ് മൂന്നു പ്രതികളായി പോലീസ് തീരുമാനിച്ചിരിക്കുന്നത്.
എ ഐ എസ് എഫ്. മണ്ഡലം ഭാരവാഹിയായ രണ്ടാം പ്രതിയും പാർട്ടി പ്രവർത്തകരായ ഒന്നും മൂന്നും പ്രതികളും കാരണമാണ് സുഗതൻ ആത്മഹത്യ ചെയ്തതെന്ന് പോലീസ് റിപ്പോർട്ടിൽ പറയുന്നു. ഏകദേശം 35 വർഷക്കാലം വിദേശ രാജ്യത്ത് പണിയെടുത്ത ശേഷമാണ് സുഗതൻ നാട്ടിൽ തിരിച്ചെത്തിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. ഗൾഫിൽ ജീവിക്കാൻ അനുകൂല സാഹചര്യം ഇല്ലാത്തതിനെ തുടർന്നാണ് മടങ്ങിയത്. ജന്മനാട്ടിൽ തിരിച്ചെത്തി മൂന്നു ലക്ഷം ചെലവഴിച്ച് സ്വന്തമായി വർക്ക്ഷോപ്പ് തുടങ്ങാൻ തീരുമാനിച്ചു. വാടകയ്ക്ക് എടുത്ത സ്ഥലമായിരുന്നു ഇത്. സ്ഥലം വയൽ നികത്തിയതാണോ അല്ലയോ എന്നു മനസിലാക്കേണ്ട കാര്യം സുഗതന് ഉണ്ടായിരുന്നില്ല. കാരണം സുഗതൻ സ്ഥലം വാടകയ്ക്ക് എടുത്തതാണ്. അതിൽ അദ്ദേഹത്തിന് ഒരു അവകാശവുമില്ല.
സുഗതന്റെയും കുടുംബത്തിന്റെയും ജീവിതം വഴിമുട്ടിക്കുകയായിരുന്നു സിപിഐയുടെ ലക്ഷ്യമെന്ന് റിപ്പോർട്ടിൽ പറയുന്നു. എഐവൈഎഫ് അവിടെ കൊടിനാട്ടി. അതോടെ മുടക്കിയ പണം നഷ്ടമാകുമോ എന്ന ഭയത്തിലായി സുഗതൻ. ഗൾഫിൽ നിന്നും സമ്പാദിച്ച എല്ലാ പണവും മണ്ണിൽ കുഴിച്ചിട്ടതാണ് പ്രതിസന്ധിയിലായത്. പണം നഷ്ടമായാൽ ജീവിതം വഴിമുട്ടുമെന്ന അവസ്ഥയിലാവും. സി പി ഐ തന്റെ വർക്ക്ഷോപ്പിൽ കുത്തിയ കൊടികണ്ടതോടെ ജീവനൊടുക്കാൻ സുഗതൻ തീരുമാനിച്ചു. ഫെബ്രുവരി 23 ന് വൈകിട്ട് ആറരയ്ക്ക് വർക്ക്ഷോപ്പ് സൈറ്റിൽ സുഗതൻ തൂങ്ങി മരിച്ചു.
സംഭവത്തിൽ പ്രതികളായ സി പി ഐക്കാർ കൃത്യത്തിന് പരസ്പരം സഹായിയും ഉത്സാഹികളായി പ്രവർത്തിച്ചു എന്നാണ് പോലീസ് റിപ്പോർട്ടിലുള്ളത്. ഇത് ഗുരുതരമായ ആരോപണമാണ്.
സി പി എം ഭരിക്കുമ്പോൾ സി പി ഐക്കെതിരെ ഗുരുതരമായ ഒരു പോലീസ് റിപ്പോർട്ട് അത്ര സ്വാഭാവികമല്ല. പോലീസ് റിപ്പോർട്ട് കോടതി അംഗീകരിക്കുകയാണെങ്കിൽ സി പി ഐ ക്കാർ ബുദ്ധിമുട്ടിലാവും. പുനലൂർ സി ഐയാണ് റിപ്പോർട്ട് തയാറാക്കിയത്. കൊല്ലം ജില്ലാ പോലീസ് മേധാവിക്കാണ് അന്വേഷണ റിപ്പോർട്ട് നൽകിയിരിക്കുന്നത്.
https://www.facebook.com/Malayalivartha