'ലോക്കി' കാളയെ ലേലത്തിൽ പിടിച്ചത് 41000 ഡോളറിന് ! ; പതിനേഴുകാരന്റെ കഠിനശ്രമം തുടർ പഠനത്തിനായി
ഹൂസ്റ്റണില്‍ മാര്‍ച്ച് 17 ന് നടന്ന ലൈവ് സ്റ്റോക്ക് ഷോയില്‍ ഗ്രാന്റ് ചാമ്പ്യനായി തിളങ്ങിയത് 'ലോക്കി' എന്ന കാളയാണ്. പേര് ചെറുതാണെങ്കിലും 400 പൗണ്ടിലേറെ തൂക്കമുള്ള ഈ വിരുതനെ ലേലത്തിൽ പിടിച്ചത് 41000 ഡോളറിനാണ് (ഇന്ത്യൻ രൂപ ഏകദേശം 27 ലക്ഷം).
പതിനേഴുകാരനായ കാമറോണ്‍ കോണ്‍ങ്കിങ്ങ് എന്ന ഹൈസ്കൂൾ വിദ്യാർത്ഥിയാണ് ലോക്കിയുടെ ഉടമസ്ഥൻ. 1730 കാളകളെയാണ് ഷോയില്‍ പ്രദര്‍ശിപ്പിച്ചിരുന്നത്.
പത്തുവര്‍ഷത്തിനുള്ളില്‍ ആദ്യമായാണ് ഇത്രയും കൂടിയ വില ലേലത്തില്‍ ലഭിക്കുന്നതെന്ന് സംഘാടകര്‍ പറയുന്നു. അതേസമയം കഴിഞ്ഞ വര്‍ഷം ലേലത്തില്‍ പോയത് 34500 ഡോളറിനാണ്. ഒന്നാം സ്ഥാനം ലഭിച്ച കാളയെ 36600 ഡോളറിനാണ് ലേലത്തില്‍ പിടിച്ചത്.
ദിവസവും പഠനം കഴിഞ്ഞാല്‍ 8 മണിക്കൂര്‍ കാളയെ ശുശ്രൂഷിക്കുന്നതിനായി മാത്രം സമയം ചിലവഴിച്ചിരുന്നതായി കാമറോണ്‍ പറയുന്നു.
ദിവസവും 40 പൗണ്ട് ഭക്ഷണമാണ് 'ലോക്കി' ക്കായി നല്‍കിയിരിക്കുന്നത്. ലേലത്തില്‍ നിന്നും ലഭിച്ച തുക ടെക്സസ് എ ആന്റ് എമ്മില്‍ പഠനം തുടരുന്നതിന് സഹായിക്കുമെന്നാണ് കാമറോണിന്റെ വിശ്വാസം.
https://www.facebook.com/Malayalivartha