" ദീര്‍ഘനേരം ഫോണില്‍ സംസാരിച്ചാൽ അത് കാമുകി തന്നെ " ! ; സംശയാലുവായ ഭാര്യ ഭര്‍ത്താവിന്റെ ജനനേന്ദ്രിയം തകര്‍ത്തു
ലണ്ടന്‍: ഭർത്താവിന്റെ വഴിവിട്ട ബന്ധത്തെക്കുറിച്ചുള്ള തര്‍ക്കത്തിനിടെ ഭാര്യ ഭര്‍ത്താവിന്റെ ജനനേന്ദ്രിയം തകര്‍ത്തു. ബ്രിട്ടനിലെ ബ്ലാക്ക് ബര്‍ത്തിലായിരുന്നു ഇത്തരത്തിലൊരു സംഭവം. സ്യൂഗ്രീന്‍ എന്ന അമ്പതുകാരിയാണ് ഈ കടുംകൈ ചെയ്തത്. ഭർത്താവ് റോബിന്‍സണിനാണ് പരിക്കേറ്റത്.
ബഹളം കേട്ട് എത്തിയ അടുത്ത ഫ്ലാറ്റുകാരനാണ് ഇയാളെ രക്ഷപ്പെടുത്തിയത്. റോബിന്‍സണ്‍ ഫോണില്‍ ദീര്‍ഘനേരം സംസാരിക്കുന്നതായിരുന്നു പ്രശ്നങ്ങളുടെ തുടക്കം. ഇതോടെ ഭര്‍ത്താവിന് മറ്റു ചില സ്ത്രീകളുമായി വഴിവിട്ട ബന്ധമുണ്ടെന്ന് സ്യൂഗ്രീന്‍ സംശയിക്കുകയായിരുന്നു.
ഇതിനെച്ചൊല്ലി വഴക്കും പതിവായി. സംഭവദിവസം കാമുകിയുമായാണ് റോബിന്‍സണ്‍ സംസാരിക്കുന്നതെന്നാരോപിച്ച് സ്യൂഗ്രീന്‍ ഫോണ്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചു. പക്ഷേ, വിജയിച്ചില്ല. അതോടെ വഴക്കായി. വഴക്കു മൂത്തതോടെ ഭര്‍ത്താവിന്റെ ഫോണ്‍ തട്ടിയെറിഞ്ഞ സ്യൂഗ്രീന്‍ അയാളെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. രക്ഷപ്പെടാന്‍ റോബിന്‍സണ്‍ ശ്രമിച്ചതോടെ പിടിവലിയായി. ഇതിനിടയിലാണ് സ്യൂഗ്രീന്‍ ഭർത്താവിന്റെ ജനനേന്ദ്രിയത്തില്‍ പിടിമുറുക്കിയത്.
കഠിന വേദനയില്‍ റോബിന്‍സണ്‍ അലറിവിളിച്ചെങ്കിലും പിടിവിട്ടില്ല. ഒരുതരത്തില്‍ ഭാര്യയെ തള്ളിമാറ്റിയ റോബിന്‍സണ്‍ അടുത്ത ഫ്ളാറ്റില്‍ കയറി കതകടച്ചാണ് രക്ഷപ്പെട്ടത്. പൊലീസിനെ വിവരമറിയിച്ചതും അയാളായിരുന്നു. പൊലീസ് എത്തുന്നതുവരെ ഭര്‍ത്താവിനെ പുറത്തിറക്കിവിടാന്‍ ആവശ്യപ്പെട്ട് സ്യൂഗ്രീന്‍ ഫ്ലാറ്റിന് മുന്നില്‍ ബഹളമുണ്ടാക്കി. ഇവരെ അറസ്റ്റുചെയ്തു മാറ്റിയ ശേഷമാണ് റോബിന്‍സണിനെ ആശുപത്രിയിലെത്തിച്ചത്. കേസിന്റെ വിചാരണ നടപടികള്‍ ആരംഭിച്ചു. ഒരു പുരുഷ സുഹ്യത്തിനോട് റോബിന്‍സണ്‍ സംസാരിച്ചത് സ്യൂഗീന്‍ തെറ്റിദ്ധരിക്കുകയായിരുന്നു എന്നാണ് പൊലീസ് അറിയിച്ചത്.
https://www.facebook.com/Malayalivartha