ധോണിയുടെ മികവിൽ ഇന്ത്യക്ക് ഭേദപ്പെട്ട സ്‌കോർ ; ആസ്ട്രേലിയയ്ക്ക് 282 റൺസിന്റെ ലക്ഷ്യം
ആസ്ട്രേലിയയ്ക്കെതിരായ ഏകദിന പരന്പരയിലെ ആദ്യ മത്സരത്തിൽ ബാറ്റിംഗ് തകർച്ചൊടുവിൽ വാലറ്റത്തെ കൂട്ടുപിടിച്ച് ധോണി നടത്തിയ രക്ഷാപ്രവർത്തനം ഇന്ത്യയ്ക്ക് പൊരുതാവുന്ന സ്കോർ സമ്മാനിച്ചു. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 281ൺസെടുത്തു. ധോണി (88 പന്തിൽ 79), ഹർദിക് പാണ്ഡ്യ (66 പന്തിൽ 83) എന്നിവരുടെ ബാറ്റിംഗാണ് ഇന്ത്യയ്ക്ക് തുണയായത്.
87 റൺസെടുക്കുന്നതിനിടെ അഞ്ച് മുൻനിര വിക്കറ്റുകൾ നഷ്ടമായ ഇന്ത്യ തകർച്ചയെ മുന്നിൽ കണ്ടതാണ്. എന്നാൽ ധോണിയും പാണ്ഡ്യയും ചേർന്ന് 118 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി ഇന്ത്യൻ ഇന്നിംഗ്സിന് കരുത്തേകി. 37ആം ഓവർ എറിയാൻ വന്ന ആദം സാംബയെ തുടർച്ചയായി മൂന്നു സിക്സറുകൾ പറത്തിയാണ് പാണ്ഡ്യ അർദ്ധസെഞ്ച്വറി ആഘോഷിച്ചത്. ടീം സ്കോർ 205ൽ നിൽക്കെ പാണ്ഡ്യ മടങ്ങി. തുടർന്ന് വന്ന ഭുവനേശ്വർകുമാറുമായി ചേർന്ന് 72 റൺസിന്റെ കൂട്ടുകെട്ടും ധോണിയുണ്ടാക്കി. കേദാർ ജാധവ് 54ൽ പന്തിൽ 40 റൺസെടുത്തു.
അജിങ്ക്യ രഹാനെയും രോഹിത് ശർമയുമായിരുന്നു ഇന്ത്യൻ ഓപ്പണർമാർ. ടീം സ്കോർ 11ൽ എത്തിയപ്പോൾ അഞ്ച് റൺസെടുത്ത രഹാനെ പുറത്തായി. പിന്നീടെത്തിയ ക്യാപ്ടൻ കൊഹ്‌ലി നേരിട്ട നാലാം പന്തിൽ റണ്ണൊന്നുമെടുക്കാതെ പുറത്തായി. നഥാൻ കൗൾട്ടറിന്റെ പന്തിൽ മാക്സ്‌വെൽ പിടിച്ചാണ് കൊഹ്‌ലി പുറത്തായത്. തുടർന്നെത്തിയ മനീഷ് പാണ്ഡെ ആകെ രണ്ടു പന്ത് നേരിട്ട് പൂജ്യത്തിന് പുറത്തായി. ജാദവും രോഹിത് ഇന്ത്യയെ രക്ഷിക്കുമെന്ന് തോന്നിച്ചെങ്കിലും മാർക്കസ് സ്റ്റോനിസിന്റെ രോഹിത് (28)നെ പുറത്താക്കി കൂട്ടുകെട്ട് പൊളിച്ചുആസ്ട്രേലിയയ്ക്ക് വേണ്ടി കൗൾട്ടർ മൂന്നും സ്റ്റോനിസ് രണ്ട് വിക്കറ്റും വീഴ്ത്തി.
https://www.facebook.com/Malayalivartha