'പ്രതീക്ഷകൾ കടപുഴകി'; രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ ഫൈനലില്‍ കേരളം പുറത്ത് ; കേരളത്തിനെതിരെ വിദര്‍ഭയ്ക്ക് 70 റണ്‍സ് ലീഡ്
രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ ഫൈനലില്‍ കേരളത്തിനെതിരെ വിദര്‍ഭയ്ക്ക് 70 റണ്‍സ് ലീഡ്. കേരളം 176 റണ്‍സിന് പുറത്തായി. കേരളത്തിന്റെ ബാറ്റിങ് തകർച്ചയ്ക്കാണ് ഇന്നു കാണികൾ സാക്ഷ്യം വഹിച്ചത്. 46 പന്തിൽ 29 റൺസെടുത്ത രോഹൻ പ്രേമാണ് ശനിയാഴ്ച ആദ്യം പുറത്തായത്. കരൺ ശർമയുടെ പന്തിൽ വസീം ജാഫർ ക്യാച്ചെടുത്താണ് രോഹൻ പ്രേമിനെ മടക്കിയത്.
പിന്നാലെ ഓപ്പണർ ജലജ് സക്സേനയും സഞ്ജു സാംസണും പുറത്തായി. 117 പന്തിൽ 40 റൺസെടുത്ത് ജലജ് എ വഖാറിന്റെ പന്തില്‍ യു. ശ്രീവാസ്തവയ്ക്ക് ക്യാച്ച് നൽകി മടങ്ങുകയായിരുന്നു. സഞ്ജു.വി.സാംസൺ(60 പന്തിൽ 32) ആദിത്യ സർവതെയുടെ പന്തിൽ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു. വെള്ളിയാഴ്ച വിദർഭയ്ക്കെതിരെ ബാറ്റിങിനിറങ്ങിയ കേരളത്തിന് തുടക്കത്തിൽ തന്നെ രണ്ടു വിക്കറ്റുകൾ നഷ്ടപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha