ഇന്ത്യൻ ബൗളർമാർ വിയർക്കുന്നു; ദക്ഷിണാഫ്രിക്കക്ക് മികച്ച തുടക്കം; ഓപ്പണർ എയ്ഡന്‍ മാര്‍ക്രം സെഞ്ച്വറിയിലേക്ക്
ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കക്ക് മികച്ച തുടക്കം. എയ്ഡന്‍ മാര്‍ക്രത്തിന്റെ അർദ്ധ സെഞ്ച്വറിയുടെ മികവിൽ ദക്ഷിണാഫ്രിക്ക ഒരു വിക്കറ്റ് നഷ്ടത്തിൽ 145 റൺസ് എന്ന നിലയിലാണ്. ഓപ്പണർ എല്‍ഗറിന്റെ വിക്കറ്റാണ് ദക്ഷിണാഫ്രിക്കക്ക് നഷ്ടപ്പെട്ടത്. 31 റൺസ് നേടിയ എല്‍ഗറിനെ അശ്വിന്‍ ആണ് പുറത്താക്കിയത്.
ആദ്യ ടെസ്റ്റിൽ പരാജയപ്പെട്ട ഇന്ത്യക്ക് നിർണായകമാണ് ഈ മത്സരം. മൂന്ന് മാറ്റങ്ങളോടെയാണ് ഇന്ത്യൻ ടീം ഇറങ്ങിയത് വിക്കറ്റ് കീപ്പർ വൃദ്ധിമാന്‍ സാഹയ്ക്കു പകരം പാര്‍ഥിവ് പട്ടേലും ഓപ്പണര്‍ ശിഖര്‍ ധവാനു പകരം കെ.എല്‍.രാഹുലും ഭുവനേശ്വര്‍ കുമാറിനു പകരം ഇശാന്ത് ശര്‍മയും ടീമില്‍ ഇടം നേടി.
മികച്ച ബൗൺസ് ഉള്ള പിച്ചാണ് സെഞ്ചൂറിയനിലേത്. ഇന്ത്യൻ പേസ് ബൗളർമാരെ കരുതലോടെ നേരിട്ടാണ് ദക്ഷിണാഫ്രിക്കൻ ഓപ്പണർമാർ തുടങ്ങിയത് ഒരറ്റത്ത് ഡീന്‍ എല്‍ഗാര്‍ നിലയുറപ്പിച്ചപ്പോൾ മികച്ച സ്കോറിങ്ങുമായി എയ്ഡന്‍ മാര്‍ക്രം സ്കോർ ബോർഡ് ചലിപ്പിച്ചു. എയ്ഡന്‍ മാര്‍ക്രം 93 റൺസും ആംല 19 റൺസുമായും ക്രീസിലുണ്ട്.
https://www.facebook.com/Malayalivartha