ധവാനും ഭുവനേശ്വറും ടീമിലില്ല; ഇന്ത്യൻ ടീം സെലക്ഷനെതിരെ തുറന്നടിച്ച് ഗവാസ്‌ക്കർ
ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ ശിഖർ ധവാനെയും ഭുവനേശ്വർ കുമാറിനെയും പുറത്തിരുത്തിയ തീരുമാനത്തിനെതിരെ സുനിൽ ഗവാസ്കർ. ടീം ഇന്ത്യയുടെ തെരഞ്ഞെടുപ്പ് ശരിയായില്ലെന്ന് അദ്ദേഹം തുറന്നടിച്ചു. ധവാൻ എപ്പോഴും ബലിയാടാവുകയാണെന്ന് ഗവാസ്കർ പറഞ്ഞു. ഒരു കളിയിൽ മോശം പ്രകടനം നടത്തിയാൽ ധവാൻ ടീമിന് പുറത്താകും. ആദ്യ ടെസ്റ്റിൽ പരാജയപ്പെട്ട ധവാന് ഒരവസരം കൂടി നൽകാമായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കഴിഞ്ഞ കളിയിൽ മികച്ച പ്രകടനം നടത്തിയ ഭുവനേശ്വർ കുമാറിനെ പുറത്തിരുത്തിയ നടപടിയെയും അദ്ദേഹം കുറ്റപ്പെടുത്തി. കേപ്ടൗൺ ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയുടെ ആദ്യ ഇന്നിംഗ്സിൽ മൂന്നു മുൻനിര വിക്കറ്റുകൾ വീഴ്ത്തി എതിരാളികളെ പ്രതിരോധത്തിലാക്കിയ ഭുവനേശ്വറിനു പകരം എന്തിനാണ് ഇഷാന്തിന് അവസരം നൽകിയതെന്ന് മനസിലാകുന്നില്ലെന്നും ഗവാസ്‌ക്കർ ചോദിച്ചു.
സെഞ്ചൂറിയനിൽ മൂന്ന് മാറ്റങ്ങളോടെയാണ് ഇന്ത്യൻ ടീം ഇറങ്ങിയത് വിക്കറ്റ് കീപ്പർ വൃദ്ധിമാന്‍ സാഹയ്ക്കു പകരം പാര്‍ഥിവ് പട്ടേലും ഓപ്പണര്‍ ശിഖര്‍ ധവാനു പകരം കെ.എല്‍.രാഹുലും ഭുവനേശ്വര്‍ കുമാറിനു പകരം ഇശാന്ത് ശര്‍മയും ടീമില്‍ ഇടം നേടി.
https://www.facebook.com/Malayalivartha