രോഷത്തോടെ പന്ത് മൈതാനിയിലേക്ക് വലിച്ചെറിഞ്ഞു; കോഹ്ലിക്ക് മാച്ച് ഫീസിന്റെ 25 ശതമാനം പിഴ
കളിയുടെ സ്പിരിറ്റിന് വിപരീതമായുള്ള പ്രവർത്തിയെ തുടർന്ന് വിരാട് കോഹ്ലിക്ക് മാച്ച് ഫീസിന്റെ 25 ശതമാനം പിഴ. നായകന്റെ പ്രവര്‍ത്തിക്കുള്ള ശിക്ഷയായാണ് മാച്ച് റഫറി പിഴയീടാക്കിയത്. ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിങ്സിലെ 25ാം ഒാവറിലായിരുന്നു കോഹ്ലിയുടെ ദേഷ്യ പ്രകടനം.
മൂന്നാം സെഷനിലുണ്ടായ മഴ കാരണം ഒൗട്ട് ഫീല്‍ഡ് നനഞ്ഞിരിക്കുന്ന കാര്യം കോഹ്ലി അമ്പയര്‍ മൈഖല്‍ ഗൗഫിനോട് പരാതിപറഞ്ഞു. ഇതിനിടയിലാണ് ദേഷ്യം കയറിയ കോഹ്ലി രോഷത്തോടെ പന്ത് മൈതാനിയിലേക്ക് വലിച്ചെറിഞ്ഞത്. പരാതി പറച്ചിലിന് ശേഷമുള്ള താരത്തിന്റെ പ്രവര്‍ത്തി കളിയുടെ സ്പിരിറ്റിന് യോജിച്ചതല്ലെന്നു ചൂണ്ടിക്കാട്ടിയ ഐ.സി.സി പിഴയീടാക്കുകയായിരുന്നു. പിഴയടക്കാനുള്ള മാച്ച് റഫറിയുടെ തീരുമാനം അംഗീകരിച്ച കോഹ്ലിക്ക് ഒരു ഡീമെറിറ്റ് പോയിന്‍റ് കൂടി ലഭിച്ചു.
രണ്ട് വര്‍ഷത്തിനുള്ളില്‍ ഒരു താരത്തിന് നാലില്‍ കൂടുതല്‍ ഡീമെറിറ്റ് പോയിന്‍റുകള്‍ ലഭിച്ചാല്‍ അത് ഒരു സസ്പെന്ഷന് പോയിന്‍റിലേക്ക് മാറും. രണ്ട് സസ്പെന്ഷന് പോയിന്‍റുകള്‍ ഒരാള്‍ക്ക് ലഭിച്ചാല്‍ എന്നെന്നേക്കുമായി ക്രിക്കറ്റിൽ നിന്ന് പുറത്തു പോകേണ്ടി വരും.
https://www.facebook.com/Malayalivartha