പഞ്ചാബ് നാഷണൽ ബാങ്കിന്റെ ബ്രാൻഡ് അംബാസഡർ വിരാട് കൊഹ്‌ലിക്ക് പിന്നാലെ ദേശീയമാധ്യമങ്ങൾ
പഞ്ചാബ് നാഷണൽ ബാങ്കിന്റെ സാമ്പത്തിക തട്ടിപ്പു വിവരണങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ വൻ വാർത്തയായിരുന്നു. നീരവ് മോദി നടത്തിയ തട്ടിപ്പിന് എതിരെ ബോളിവുഡ് സിനിമ മേഖലയിലെ പലരും മുന്നോട് വന്നിരുന്നു. പക്ഷെ ഈ പ്രശ്നത്തിൽ പെട്ട് പോയിരിക്കുന്നത് ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റനാണ്.
പഞ്ചാബ് നാഷണൽ ബാങ്കിന്റെ ബ്രാൻഡ് അംബാസഡർ വിരാട് കൊഹ്‌ലിയാണ്. കഴിഞ്ഞ 2016ലാണ് താരം കരാറിൽ ഏർപ്പെട്ടത്. ഇപ്പോൾ സാമ്പത്തിക തട്ടിപ്പിൽ ബാങ്കിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടപ്പോൾ കരാർ പിൻവലിക്കാൻ സാധ്യത കാണുന്നുവെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നു.
ഉയർന്നു വന്ന നിലവാരമില്ലാത്ത ലോണുകൾ കൊണ്ട് പതനത്തിലേക്കു കൂപ്പു കുത്തുകയായിരുന്നു ബാങ്കിന്റ മുഖച്ഛായ മാറ്റിയെടുക്കാനാണ് നീരവ് മൊദി വിരാട് കൊഹ്‌ലിയെ ബ്രാൻഡ് അംബാസഡർ ആയി തെരെഞ്ഞടുത്തത്.
കൊഹ്‌ലി ” പി എൻ ബി എന്റെ സ്വന്തം ബാങ്ക് ” എന്ന് പറഞ്ഞിരുന്നു, പതിനാറു വയസുമുതൽ താരത്തിന് ഈ ബാങ്കിൽ അക്കൗണ്ട് ഉണ്ടെന്നും പറഞ്ഞിരുന്നു. ഇനിയിപ്പോൾ ഇത്രെയും പ്രശ്നങ്ങൾ ഉണ്ടായ സ്ഥിതിക്ക് ബാങ്കുമായുള്ള കോടികണക്കിന് വരുന്ന ഇടപാടുകൾ കോഹ്ലി ഉപേക്ഷിക്കുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്.
പി എൻ ബി യുടെ വിശ്വാസ്യത ചോദ്യം ചെയുന്ന തരത്തിലുള്ള സംഭവങ്ങൾ കഴിഞ്ഞ ദിവങ്ങളിൽ നടന്ന സ്ഥിതിക്ക് കൊഹ്‌ലിയെ പോലെയൊരു വ്യക്തി ഇതുപോലുള്ള മോശം സംരംഭത്തിൽ നിന്ന് മാറണമെന്ന് ഒരു മുൻനിര വെബ് സൈറ്റ് പറഞ്ഞിരുന്നു.എം സ് ധോണി പോലും അമരപ്പള്ളി ഗ്രൂപ്പിന്റെ അംബാസഡർ സ്ഥാനം ഒഴിവാക്കിയത് അവരുടെ പ്രവർത്തനത്തിൽ മോശമായ അഭിപ്രായം വന്നപ്പോഴാണ്.
ബാങ്ക് വിരാട് കൊഹ്‌ലിയെ അംബിബാസഡർ ആക്കിയപ്പോൾ പറഞ്ഞത് ഇങ്ങനെയായിരുന്നു “ഇന്ന് പി എൻ ബി ഒരു ആഗോള തലത്തിൽ ഉയർച്ചയിൽ എത്തിയിരിക്കുന്നു. വിരാട് കോഹ്ലി, യുവാക്കിടയിൽ ഒരുപാട് സ്വധീനമുള്ള , ദൃഢനിശ്ചയവും, വിജയം ശീലമായിട്ടുള്ള ഉർജ്ജസ്വലനായ യുവ കായികതാരത്തെയാണ് ഞങ്ങൾ ബ്രാൻഡ് അംബാസഡർ ആക്കിയിരിക്കുന്നത്.നീരവ് മോദി ഇതിൽ ഉൾപെട്ടിട്ടുള്ളത് കൊണ്ട് പ്രിയങ്ക ചോപ്രയും സിദ്ധാർഥ് മൽഹോത്രയും അയാളുടെ ജൂവലറി ബ്രാൻഡിൽ നിന്നും ഒഴിവാക്കാൻ പോവുകയാണെന്നു തീരുമാനിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha