ബിസിസിഐയ്ക്ക് സുപ്രീംകോടതിയിലും രക്ഷയില്ല; കൊച്ചി ടസ്‌കേഴ്‌സിന് 550 കോടി നഷ്ടപരിഹാരം നല്‍കണം; ആര്‍ബിട്രേഷന്‍ വിധി സുപ്രീംകോടതി ശരിവച്ചു.
ഐപിഎല്ലിൽ നിന്നും പുറത്താക്കപ്പെട്ട കൊച്ചി ടസ്‌കേഴ്‌സിന് ബിസിസിഐ 550 കോടി നഷ്ടപരിഹാരം നല്‍കണമെന്ന ആര്‍ബിട്രേഷന്‍ വിധി സുപ്രീംകോടതി ശരിവച്ചു. നഷ്ടപരിഹാരം നല്‍കണമെന്ന ഉത്തരവ് റദ്ദാക്കണമെന്ന ബിസിസിഐയുടെ വാദം കോടതി തള്ളി.
ഐപിഎല്ലിൽ നിന്നും കേരളാ ടീമായ കൊച്ചി ടസ്‌കേഴ്‌സിന്റെ അംഗീകാരം ബിസിസിഐ റദ്ദാക്കിയതിനെത്തുടർന്നാണ് ടീം മാനേജ്മെന്റ് ആര്‍ബിട്രേറ്ററിനെ സമീപിച്ചത്. കൊച്ചിന്‍ ടസ്‌കേഴ്‌സിന് 550 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ 2015 ൽ ആര്‍ബിട്രേറ്റര്‍ ഉത്തരവിട്ടു. പണം നല്‍കിയില്ലെങ്കില്‍ വര്‍ഷം 18 ശതമാനം പലിശ നല്‍കണമെന്നും വിധിയില്‍ വ്യക്തമാക്കിയിരുന്നു.
എന്നാൽ ആര്‍ബിട്രേറ്ററിന്റെ ഉത്തരവ് നടപ്പാക്കാൻ ബിസിസിഐ തുനിഞ്ഞില്ല. ഈ വിധിക്കെതിരെയാണ് ബിസിസിഐ സുപ്രീംകോടതിയെ സമീപിച്ചത്. ആര്‍ബിട്രേഷന്‍ നിയമങ്ങളാണ് കേസില്‍ ബാധകമാകുകയെന്നും അതിനാല്‍ തന്നെ നഷ്ടപരിഹാരം നല്‍കണമെന്ന ഉത്തരവ് റദ്ദാക്കണമെന്നുമായിരുന്നു ബിസിസിഐയുടെ വാദം.
https://www.facebook.com/Malayalivartha