ഒന്നിലേറെ സ്ത്രീകളുമായി അദ്ദേഹത്തിന് അടുപ്പമുണ്ട്, എന്റെ പോരാട്ടം സത്യത്തിനുവേണ്ടിയാണ്, മമതാ ബാനര്‍ജീ.. ഞാന്‍ കൈകൂപ്പി അപേക്ഷിക്കുകയാണ്, എനിക്കെന്താണ് പറയാനുള്ളതെന്നു കേൾക്കണം- ഹസിൻ ജഹാൻ
മുഹമ്മദ് ഷമിയും ഭാര്യ ഹാസിനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ കുറച്ച് ദിവസമായി വാര്‍ത്തകളില്‍ നിറയുന്നു. ഒടുവില്‍ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ സഹായം അഭ്യര്‍ത്ഥിച്ചിരിക്കുകയാണ് ഹാസിന്‍. തനിക്ക് പറയാനുള്ളത് കേള്‍ക്കാന്‍ മമത തയ്യാറാകണമെന്ന് ഹാസിന്‍ പറയുന്നു.
ഇന്ന്, ബഹുമാനപ്പെട്ട മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കു മുമ്പില്‍ ഞാന്‍ കൈകൂപ്പി അപേക്ഷിക്കുന്നു, എന്റെ പോരാട്ടം സത്യത്തിനുവേണ്ടിയാണ്. ഞാന്‍ പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്. എന്റെ കുറ്റംകൊണ്ടല്ല അത്. ഞാന്‍ നിങ്ങളുടെ പിന്തുണ തേടുകയല്ല. സത്യത്തിനുവേണ്ടിയുള്ള എന്റെ പോരാട്ടം ശ്രദ്ധിക്കണമെന്നു മാത്രമാണ് ഞാന്‍ അപേക്ഷിക്കുന്നത്. എന്നെ കണ്ട് എനിക്കെന്താണ് പറയാനുള്ളതെന്നു കേള്‍ക്കണം. അതിനുശേഷം എന്താണ് ചെയ്യേണ്ടതെന്ന് തീരുമാനിക്കണമെന്നും ഹാസിന്‍ പറയുന്നു.
രണ്ടുവര്‍ഷത്തിലേറെയായി ഷമി തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയാണ്. ഷമിക്ക് മറ്റ് സ്ത്രീകളുമായി ബന്ധമുണ്ടെന്നുമാണ് ഹാസിന്റെ ആരോപണം. ഷമി യുവതികള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങളും അവരുമായുള്ള പേഴ്‌സണല്‍ ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ടുകളും ഹാസിന്‍ ഷെയര്‍ ചെയ്യുകയും ചെയ്തിരുന്നു.
ഞാന്‍ പോസ്റ്റു ചെയ്തതെല്ലാം മഞ്ഞുമലയുടെ അറ്റം മാത്രമാണ്. ഷമിയുടെ പ്രവൃത്തി ഇതിനേക്കാള്‍ ഏറെ ക്രൂരമാണ്. ഒന്നിലേറെ സ്ത്രീകളുമായി അദ്ദേഹത്തിന് അടുപ്പമുണ്ട്. 2014ല്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് നല്‍കിയ ഫോണായിരുന്നു അതെന്നും ഷമിയുടെ ബി.എം.ഡബ്ല്യു കാറില്‍ ഗര്‍ഭനിരോധന സാമഗ്രികള്‍ക്കൊപ്പമാണ് ഈ ഫോണ്‍ തനിക്കു ലഭിച്ചതെന്നും അവര്‍ പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha