ലൂക്ക മോഡ്രിച്ച് ആരാധക ഹൃദയം കീഴടക്കിയ ക്രൊയേഷ്യൻ ഇതിഹാസം ; കപ്പിനും ചുണ്ടിനുമിടയില്‍ വിജയം തട്ടിയുടഞ്ഞപ്പോള്‍ ക്രൊയേഷ്യന്‍ കളിക്കാര്‍ നിലത്തുവീണു കരയുകയായിരുന്നു
ആദ്യ പകുതിയിലെ ആ കാൽ പന്തുകളിയുടെ മനോഹാരിത ക്രൊയേഷ്യക്കു സ്വന്തം. റഷ്യൻ മണ്ണിൽ ലോക ഫുട്ബാൾ കിരീടത്തിനായുള്ള യുദ്ധത്തിൽ ഫ്രഞ്ച് പട വിജയം തട്ടിപറിച്ചെങ്കിലും ലൂക്ക മോഡ്രിച്ച് നിങ്ങൾക്ക് മുന്നിൽ ഫുട്ബാൾ ലോകത്തിന്റെ ബിഗ് സല്യൂട്ട് .
ഫ്രഞ്ച് ടീം ആദ്യ ഗോൾ നേടിയ ആ ഫ്രീ കിക്ക് റഫറിക്ക് പറ്റിയ പിഴവായിരുന്നു എന്ന് ലോകം പറയുന്നു. പിന്നീട് ഹാൻസ് ബോളിന്റെ രൂപത്തിൽ വിധി വീണ്ടും നിങ്ങളെ തളർത്തി. പക്ഷെ പോരാട്ടത്തിന്റെ മനോഹാരിത , കണ്ണുകളിലെ വിജയത്തിനായുള്ള തിളക്കം , കോച്ച് ഡാലിക്കിന്റെ സൗമ്യമായ പെരുമാറ്റം വിജയത്തിൽ അഹങ്കരിക്കാതെ പരാജയത്തിൽ തളരാതെ വിരോജിതമായിരുന്നു ആ മടക്കം.
ലോകകിരീടത്തിലേക്ക് നയിക്കാനായില്ലെങ്കിലും ക്രൊയേഷ്യയുടെ വീരനായകന്‍ ലൂക്ക മോഡ്രിച് തന്നെയാണ് ഈ ലോകകപ്പിന്റെ താരം. റഷ്യന്‍ മണ്ണില്‍ ക്രൊയേഷ്യയുടെ പടയോട്ടത്തിന് നായകത്വം വഹിച്ച മോഡ്രിച്ചിന് അര്‍ഹിച്ച പുരസ്‌കാരമായിരുന്നു ഗോള്‍ഡന്‍ ബോള്‍.
രണ്ട് ഗോളടിക്കുകയും ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്യുക മാത്രമല്ല, ടീമിനെ മുന്നില്‍ നിന്ന് നയിക്കുകയായിരുന്നു ഈ 32 കാരന്‍. 4 ഗോളടിക്കുകയും 2 ഗോളിന് വഴിയൊരുക്കുകയും ഫൈനലിലെ മാന്‍ ഓഫ് ദ മാച്ച് ആവുകയും ചെയ്ത ഫ്രാന്‍സിന്റെ ആന്റോയിന്‍ ഗ്രീസ്മാനെ പിന്തള്ളിയാണ് മോഡ്രിച്ച് ലോകകപ്പിന്റെ താരമായത്. 'ലോകം കീഴടക്കിയാണ് ഞങ്ങള്‍ മടങ്ങുന്നത്. ഇത് വരാനുള്ള തലമുറയ്ക്ക് പ്രചോദനമാകും. ഫ്രാന്‍സിന് അഭിനന്ദനങ്ങള്‍’ ലൂക്ക മത്സര ശേഷം പറഞ്ഞു.
ലോകകപ്പിൽ തന്റെ മനസ് എന്തുകൊണ്ടോ ക്രൊയേഷ്യയോട് സഞ്ചരിക്കുകയാണ് എന്ന് ടൂറിസം മന്ത്രി കടകം പള്ളി സുരേന്ദ്രൻ പറയുകയുണ്ടായി. ലോകകപ്പ് ഫ്രാൻസ് സ്വന്തമാക്കിയപ്പോൾ 'വിജയികൾ ഫ്രാൻസാണെങ്കിലും ഹ്യദയം കീഴടക്കിയത് ക്രൊയേഷ്യ തന്നെ' എന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
https://www.facebook.com/Malayalivartha