അന്ന് പെലെ , ഇന്ന് എംബാപ്പെ ; ലോകകപ്പ് ഫൈനലില്‍ പെലെയ്ക്ക് ശേഷം ഗോള്‍ നേടുന്ന കൗമാര താരമെന്ന ചരിത്ര നേട്ടം എംബാപ്പെക്ക് സ്വന്തം
ഒരൊറ്റ രാത്രിയെങ്കിലും ആ സ്വര്‍ണക്കപ്പ് കെട്ടിപ്പിടിച്ചൊന്നുറങ്ങണം എന്ന എംബാപ്പെ എന്ന പത്തൊമ്പതുകാരന്റെ ആഗ്രഹം ഒടുവില്‍ മോസ്‌ക്കോയിലെ ലുഷ്‌നിക്കിയില്‍ സഫലമായിരിക്കുന്നു. കിരീടത്തില്‍ ചുംബിക്കുമ്പോൾ എംബാപ്പെയുടെ കൈയില്‍ ഒരു കുഞ്ഞു ട്രോഫി കൂടിയുണ്ടായിരുന്നു, റഷ്യയിലെ മികച്ച യുവതാരത്തിനുള്ള ട്രോഫി.
മെസ്സിയും ക്രിസ്റ്റ്യാനോയും നെയ്മറും മടങ്ങിയപ്പോള്‍ എതിര്‍ താരങ്ങളേയും കാണികളേയും ഒരുപോലെ അമ്ബരപ്പിച്ചു എംബാപ്പെ. ക്രൊയേഷ്യക്കെതിരായ ഫൈനലിനിറങ്ങും മുമ്ബ് എംബാപ്പെയുടെ കാലുകളിലേക്കു തന്നെയായിരുന്നു ലോകം ഉറ്റുനോക്കിയിരുന്നത്. ഒടുവില്‍ 65-ാം മിനിറ്റില്‍ ബോക്‌സിന് പുറത്തുനിന്നൊരു വലങ്കാലന്‍ ഷോട്ട് ചെന്നു പതിച്ചത് ക്രൊയേഷ്യയുടെ വലയില്‍ മാത്രമല്ല, 'പെലെയ്ക്ക് ശേഷം' എന്ന ലോകകപ്പ് ചരിത്രത്തിലേക്ക് കൂടിയാണ്. ലോകകപ്പ് ഫൈനലില്‍ പെലെയ്ക്ക് ശേഷം ഗോള്‍ നേടുന്ന കൗമാര താരമെന്ന ചരിത്ര നേട്ടം. 1958ലെ ലോകകപ്പ് ഫൈനലില്‍ സ്വീഡനെതിരെ ഗോള്‍ നേടുമ്പോള്‍ പെലെക്ക് 17 വയസ്സും 249 ദിവസവുമായിരുന്നു പ്രായം.
സ്വന്തം നാടിനുവേണ്ടി കളിക്കുന്നത് മാത്രമല്ല, ക്രിസ്റ്റ്യാനോയുടെ കട്ട ആരാധകനായ എംബാപ്പെയുടെ സവിശേഷത. അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് ലഭിക്കുന്ന തുക മുഴുവന്‍ വൈകല്യങ്ങളുള്ള കുട്ടികളുടെ പഠനത്തിന് ആയി ഉപയോഗിക്കുന്നു.
https://www.facebook.com/Malayalivartha