ഇനിയും ജർമനിയുടെ ജെയ്‌സി അണിയുന്നതിൽ അവർക്ക് ഇഷ്ടമില്ലെങ്കിൽ തുടരുന്നതിൽ അർത്ഥമില്ല ; ജർമനിയുടെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളായ മെസ്യൂട് ഓസിൽ കളി മതിയാക്കി
ലോകകപ്പ് ഫുട്ബാളിൽ നിന്ന് അപ്രതീക്ഷിതമായി ജർമനി പുറത്തായത് ടീമിലെ താരങ്ങൾക്ക് തലവേദനയായിരുന്നു. ജർമനിയുടെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളായ മെസ്യൂട് ഓസിൽ കളി മതിയാക്കി താരത്തിനെതിരെ ഉയർന്ന വംശീയ അധിക്ഷേപമാണ് ഈ രീതിയിൽ തന്റെ ഇരുപത്തിയൊമ്പതാം വയസിൽ കളി മതിയാക്കാൻ ഓസിലൈൻ പ്രേരിപ്പിച്ചത്. ടീമിന് തന്നെ ആവശ്യമില്ലെന്നു തോന്നുന്നതിനാൽ രാജിവക്കുന്നു എന്നാണ് ഞായറാഴ്ച അർദ്ധ രാത്രിയോടെ ഓസിൽ പ്രഖ്യാപിച്ചത്. എന്നാൽ ക്ലബ് ഫുട്ബാളിൽ തുടരുമെന്നും ഓസിൽ അറിയിച്ചു.
തുർക്കി വംശജനായ ഓസിൽ പ്രസിഡന്റ് എർദോഗനോപ്പോം ഫോട്ടോയ്ക്ക് പോസ് ചെയ്തതാണ് വിവാദമായത്. ഇതോടെ ഇരട്ട പൗരത്വമുള്ള താരങ്ങളെ ദേശീയ ടീമുകളിൽ ഉൾപെടുത്തരുതെന്ന ആവശ്യം ജർമനിയിൽ ശക്തമായി. ആരാധകർ താരത്തെ കൂകി വിളിച്ചു. പക്ഷെ ഇക്കാര്യത്തിൽ ഇതുവരെയും മാപ്പ് പറയാൻ തയാറല്ലായിരുന്ന ഓസിൽ ഇന്നലെയാണ് വിശദീകരണവുമായി മുന്നോട്ട് വന്നത്. പ്രെസിഡന്റിനൊപ്പമുള്ള ചിത്രം രാഷ്ട്രീയ നിലപാടോ നയാ പ്രഖ്യാപനമോ അല്ലെന്നും എന്റെ കുടുംബാംഗങ്ങളുടെ രാജ്യത്തെ പരമോന്നത ആദരം മാത്രമാണെന്ന് ഓസിൽ വ്യക്തമാക്കി. ഇനിയും ജർമനിയുടെ ജെയ്‌സി അണിയുന്നതിൽ അവർക്ക് ഇഷ്ടമില്ലെങ്കിൽ തുടരുന്നതിൽ അർത്ഥമില്ല. താൻ നേടിയ ഗോളുകളിൽ ഒന്നിനുപോലും വിമർശകർ ഓർത്തില്ലെന്നും ഓസിൽ തുറന്നടിച്ചു. ഏറെ വിഷമത്തോടെയാണ് ജർമ്മൻ ഫുട്ബാളിനോട് വിടപറയുന്നതെന്നും ഓസിൽ വ്യക്തമാക്കി.
https://www.facebook.com/Malayalivartha