വിവാദങ്ങൾക്ക് കണ്ണീരിൽ കുതിർന്നമറുപടിയുമായി ഫുട്‌ബോൾ ലോകത്തെ സൂപ്പർ താരം
ജപ്പാനെതിരെയുള്ള മത്സരത്തില്‍ 3-1 ന്റെ വിജയം നേടിയ ശേഷം നടത്തിയ പത്ര സമ്മേളനത്തിടെ കരഞ്ഞ് നെയ്മര്‍. പി.എസ്.ജിയില്‍ താരം എത്തിയത് മുതല്‍ ഉണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ നെയ്മറിന് അനുകൂലിച്ച് ബ്രസീല്‍ കോച്ച് ടിറ്റെ സംസാരിച്ച സമയത്താണ് നെയ്മര്‍ നിയന്ത്രണം വിട്ട് കരഞ്ഞത്.
പി.എസ്.ജിയിലെത്തിയത് മുതല്‍ നെയ്മര്‍ വിവാദങ്ങളുടെ പിറകെയായിരുന്നു. കാവാനിയും താരവും തമ്മില്‍ സ്വരച്ചേര്‍ച്ചയില്ലെന്ന് ഫ്രഞ്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മാത്രവുമല്ല പി.എസ്.ജി കോച്ച് ഉനൈ എമേറിയുമായി താരത്തിന്റെ ബന്ധം അത്ര നല്ലതല്ല എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. സെപ്റ്റംബറില്‍ പെനാല്‍റ്റി എടുക്കുന്നതിനെ ചൊല്ലി നെയ്മറും കവാനിയും ഗ്രൗണ്ടില്‍ വഴക്കിട്ടത് വാര്‍ത്തയായിരുന്നു.
കഴിഞ്ഞു ദിവസങ്ങളില്‍ താരം റയല്‍ മാഡ്രിഡിലേക്ക് വരുമെന്ന വാര്‍ത്തകളും ഉണ്ടായിരുന്നു. എന്നാല്‍ അതിനെയെല്ലാം എതിര്‍ക്കുന്ന രീതിയിലാണ് താരം ഇന്നലെ പത്ര സമ്മേളനത്തില്‍ സംസാരിച്ചത്. സത്യമല്ലാത്ത വാര്‍ത്തകള്‍ മെനയെരുതെന്നും താരം പത്രക്കാരോട് അഭ്യര്‍ത്ഥിച്ചു. " കോച്ചുമായോ കാവാനിയുമായോ തനിക്ക് യാതൊരു പ്രശ്നങ്ങളും ഇല്ല . ബാഴ്സലോണയിലായിരുന്ന സമയത്തും ഞാന്‍ സന്തോഷവാനായിരുന്നു, ഇപ്പോള്‍ പാരിസിലും ഞാനും സന്തോഷവാനാണ്" നെയ്മര്‍ പറഞ്ഞു.കഴിഞ്ഞ അഗസ്റ്റിലാണ് 222 മില്യണ്‍ യൂറോക്ക് നെയ്മര്‍ ബാഴ്സലോണയില്‍ നിന്ന് പി.എസ്.ജിയിലെത്തിയത്.
https://www.facebook.com/Malayalivartha