സിറ്റിയെ പിടിച്ചു കെട്ടി ലിവർപൂൾ; സീസണിലെ ആദ്യ പരാജയം ഏറ്റുവാങ്ങി സിറ്റി
ഇംഗ്ലീഷ് പ്രീമിയർ ലീഗ് സീസണിൽ ആദ്യ തോൽവി ഏറ്റുവാങ്ങി മാഞ്ചസ്റ്റർ സിറ്റി. ലിവർപൂളിനെതിരെ നടന്ന മത്സരത്തിൽ മൂന്നിനെതിരെ നാല് ഗോളുകൾക്കാണ് സിറ്റി പരാജയം രുചിച്ചത്. ആദ്യ പകുതിയിൽ ഇരു ടീമുകളും ഓരോ ഗോൾ നേടി തുല്യത പാലിച്ചു. എന്നാൽ രണ്ടാം പകുതിയിൽ മികച്ച മുന്നേറ്റത്തിലൂടെ ലിവർപൂൾ മത്സരം സ്വന്തമാക്കി.
കളിയുടെ ഒൻപതാം മിനുട്ടിൽ തന്നെ ലിവർപൂൾ ലീഡ് നേടി. അലക്‌സ് ഒസ്ലൈഡ് ചെമ്പർലൈനാണ് ഗോൾ നേടിയത്. എന്നാൽ ഉണർന്ന് കളിച്ച സിറ്റി ആദ്യ പകുതി അവസാനിക്കുന്നതിന് മുൻപ് തന്നെ സാനെയുടെ ഗോളിലൂടെ ലിവർപൂളിനൊപ്പമെത്തി. രണ്ടാം പകുതിയിൽ കൂടുതൽ അക്രമണം നടത്തിയ ലിവർപൂൾ 59,62 മിനിറ്റുകളിൽ ലക്ഷ്യം കണ്ടു. ഫിർമിനോയും മാനെയുമാണ് ഗോളുകൾ നേടിയത്. പിന്നാലെ സലാഹും ഗോൾ നേടിയതോടെ 4-1ന് ലിവർപൂൾ മുന്നിലെത്തി.
പിന്നീട് ഉണർന്ന് കളിച്ച സിറ്റി ശക്തമായി തിരിച്ചു വന്നു. തുടരെ അവസരങ്ങൾ സൃഷ്ട്ടിച്ച സിറ്റിക്ക് വേണ്ടി 84 ആം മിനിറ്റിൽ ബെർനാടോ സിൽവയും 91 ആം മിനിറ്റിൽ ഗുണ്ടഗനിയും ഗോൾ മടക്കി. എന്നാൽ സമനിലക്ക് വേണ്ടി പൊരുതിയ സിറ്റിക്ക് മുന്നിൽ ലിവർപൂൾ പ്രതിരോധ മതിൽ തീർത്തതോടെ സിറ്റി പരാജയമറിഞ്ഞു. ലിവർപൂൾ ജയിച്ചതോടെ 47 പോയിന്റുമായി മൂന്നാം സ്ഥാനത്തെത്തി.പരാജയപ്പെട്ടെങ്കിലും സിറ്റി തന്നെയാണ് ഒന്നാം സ്ഥാനത്ത്.
https://www.facebook.com/Malayalivartha