കളിക്കാരെ കയ്യേറ്റം ചെയ്യാൻ ആരാധകർ കൂട്ടത്തോടെ ഗ്രൗണ്ടിലേക്ക്; ഫ്രഞ്ച് ലീഗിൽ നാടകീയ രംഗങ്ങൾ
ഫ്രഞ്ച് ലീഗിൽ കഴിഞ്ഞ ദിവസം നടന്നത് നാടകീയ രംഗങ്ങൾ. ലില്ലെ-മൊണ്ട്‌പെല്ലിയര്‍ മത്സരത്തിനു ശേഷം ലില്ലെ ആരാധകര്‍ കൂട്ടത്തോടെ ഗ്രൗണ്ടിലിറങ്ങി. ഈ സീസണിൽ മോശം പ്രകടനം നടത്തിയ ലില്ലെ താരങ്ങളെ കയ്യേറ്റം ചെയ്യാനായി ആരാധകർ സുരക്ഷാ ഉദ്യോഗസ്ഥരെ മറികടന്ന് താരങ്ങൾക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു.
ലില്ലെയുടെ ഹോം സ്‌റ്റേഡിയമായ സ്‌റ്റേഡ് പിയെറെ മൗറോയ് സ്‌റ്റേഡിയത്തിലാണ് മത്സരം നടന്നത്. ഫൈനല്‍ വിസിലിന് തൊട്ടുപിന്നാലെ ലില്ലെ ആരാധകര്‍ തങ്ങളുടെ സ്വന്തം ആരാധകരെ കയ്യേറ്റം ചെയ്യാന്‍ ഇരച്ചെത്തുകയായിരുന്നു.സുരക്ഷാ ജീവനക്കാരുടെ ഇടപെടൽ മൂലമാണ് താരങ്ങൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടത്.
ഫ്രഞ്ച് ലീഗിൽ 20 ടീമുകൾ പങ്കെടുക്കുന്നുണ്ട് ഇതിൽ 19 ആം സ്ഥാനത്താണ് നിലവില്‍ ലില്ലെ. കഴിഞ്ഞ ആറ് മത്സരത്തിലും ലില്ലെയ്ക്ക് ജയം നേടാന്‍ സാധിച്ചിരുന്നില്ല. മികച്ച നിലവാരം പുലര്‍ത്തിയിരുന്ന ക്ലബ്ബിന് സീസണില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിക്കാത്തതാണ് ആരാധകരെ ചൊടിപ്പിച്ചത്. ടീമിന്റെ മോശം പ്രകടനത്തില്‍ പരാതി പറഞ്ഞ ആരാധകകൂട്ടായ്മയുമായി ക്ലബ്ബ് പ്രസിഡന്റ് ചര്‍ച്ച നടത്തിയിരുന്നു.
https://www.facebook.com/Malayalivartha