Widgets Magazine
29
Mar / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ അരവിന്ദ് കെജ്‌രിവാളിനെ, ഡൽഹി മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് നീക്കണമെന്ന ഹർജി ഡൽഹി ഹൈക്കോടതി തള്ളി...


കങ്കണയ്‌ക്കെതിരെ വിവാദ പോസ്റ്റിട്ട, സുപ്രിയ ഷ്രിനേതിന്റെ സ്ഥാനാർത്ഥിത്വം പിൻവലിച്ച് കോൺഗ്രസ്... അശ്ലീല പരാമർശത്തിനെതിരെ പ്രതിഷേധം വ്യാപകമായിരുന്നു...


ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ബിജെപിയുടെ നിർദ്ദേശം... കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ നിരസിച്ചു....'കയ്യിൽ പണമില്ല'...ആന്ധ്രാപ്രദേശിൽ നിന്നോ തമിഴ്നാട്ടിൽ നിന്നോ മത്സരിക്കുന്നതിൽ തനിക്ക് ആശയക്കുഴപ്പങ്ങൾ ഉള്ളതായും ധനമന്ത്രി... ടൈംസ് നൗ ഉച്ചകോടി 2024 ലാണ് ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്...


മക്കളെ കൊന്ന് അച്ഛൻ ആത്മഹത്യ ചെയ്ത സംഭവം...ഞെട്ടലോടെ നാട്ടുകാർ...ഭാര്യ മരിച്ചിട്ട് രണ്ടു വർഷം...വീട്ടിൽ മൂന്നു പേർ മാത്രമാണ് താമസം...എന്താണ് സംഭവിച്ചത് എന്നറിയാതെ അയൽവാസികൾ...


ഹമാസിന്റെ തടവിലായിരിക്കെ നേരിടേണ്ടിവന്ന ലൈംഗികാതിക്രമം... വെളിപ്പെടുത്തി യുവതി... ഇയാൾ തന്റെ ഷർട്ട് പൊക്കി നോക്കുന്നത് പതിവായിരുന്നുവെന്നും, വീട്ടിലേക്ക് കൊണ്ടുവന്നത് മുതൽ ഉപദ്രവിക്കാൻ തുടങ്ങിയെന്നും ഇവർ...

ഗ്രാന്റ് കാന്യന്‍: കൊളറാഡോ നദി തന്ന പ്രകൃതിഭംഗി

11 JULY 2017 04:17 PM IST
മലയാളി വാര്‍ത്ത

More Stories...

സമാധാനത്തിന്റെയും ഏക ലോകത്തിന്റെയും സന്ദേശവുമായി കൊച്ചിയില്‍ നിന്ന് ലോകയാത്ര പോയ ജയകുമാര്‍ ദിനമണി തായ്‌ലാന്‍ഡില്‍ വെച്ച് മരിച്ചു

കരാര്‍ സംബന്ധമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് തൊഴിലാളികള്‍ പണിമുടക്കി.... ഈഫല്‍ ടവര്‍ താല്‍ക്കാലികമായി ബുധനാഴ്ച അടച്ചു

നിരവധി ഒഴിവുകൾ യുകെയിൽ: ബ്രിട്ടനിലെ സർക്കാർ ആശുപത്രികളിൽ നഴ്സുമാർക്ക് വൻ ഡിമാൻഡ്

കലയും കരകൗശലവും പരമ്പരാഗത വസ്ത്രവും സഞ്ചാരികളെ ആകർഷിച്ചു; ഉഗാണ്ടയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ദേശീയ ഗെയിം പാർക്കുകൾ, ഗെയിം റിസർവുകൾ, പരമ്പരാഗത സൈറ്റുകൾ, പ്രകൃതിദത്ത ഉഷ്ണമേഖലാ വനങ്ങൾ എന്നിവയുണ്ട്; കിഴക്കൻ ഉഗാണ്ടയിലെ എംബാലു, ബോട്ട് സവാരി, വെള്ളച്ചാട്ടം എന്നിവയുമുണ്ട്; ഉഗാണ്ടയിലേക്ക് ട്രിപ്പ് പോകാമോ?

യുക്രൈനിൽ നിന്നും റഷ്യയ്ക്ക് കനത്ത തിരിച്ചടി: പുടിൻ ആണവായുധങ്ങള്‍ പുറത്തെടുക്കുമോ എന്ന ഭീതിയിൽ ലോകം

അമേരിക്കയിലെ ലാസ് വെഗാസിന്റെ പ്രാന്തപ്രദേശത്തുള്ള ബോള്‍ഡര്‍ സിറ്റി മുനിസിപ്പല്‍ എയര്‍പോര്‍ട്ടിനെ അങ്ങനെ വിളിക്കുന്നുവെന്നേയുള്ളൂ. കണ്ടാലൊരു എയര്‍പോര്‍ട്ടിന്റെ പകിട്ടൊന്നുമില്ല. ചെറുതെങ്കിലും അമേരിക്കയിലെ വമ്പന്‍ എയര്‍പോര്‍ട്ടുകളില്‍ നിന്നു ബോള്‍ഡര്‍ സിറ്റി എയര്‍പോര്‍ട്ടിനെ വലുതാക്കുന്നത് ഒരേയൊരു ഘടകം. വിമാനങ്ങള്‍ ടേക്ക് ഓഫ് ചെയ്താല്‍ നേരെയെത്തുന്നത് ഗ്രാന്‍ഡ് കാന്യനു മുകളില്‍.

മൂന്ന് എയര്‍ലൈനുകള്‍ ഈ എയര്‍പോര്‍ട്ടില്‍ നിന്ന് ഓപ്പറേറ്റ് ചെയ്യുന്നു. ഗ്രാന്റ് കാന്യന്‍ എയര്‍വേയ്‌സ്, സീനിക് എയര്‍ലൈന്‍സ്, പാപിലിയോണ്‍ ഹെലികോപ്റ്റര്‍ സര്‍വീസ്. മൂന്നു കൂട്ടരും സര്‍വീസ് നടത്തുന്നത് ഒരേ ലക്ഷ്യത്തിലേക്ക്. ഗ്രാന്‍ഡ് കാന്യന്‍. യാത്രക്കാരെ കൊണ്ടു പോവുക. വട്ടം ചുറ്റിച്ച് തിരിച്ചിറക്കുക. ത്രില്‍ ഹെലികോപ്റ്റര്‍ റൈഡാണ്. കാരണം താഴ്ന്നു പറക്കും. ചില പാക്കേജുകളില്‍ കാന്യന് അകത്തു ലാന്‍ഡ് ചെയ്യും. 

ചെറുവിമാനമാണെങ്കില്‍ ഉയരത്തില്‍പ്പറന്ന് കൂടുതല്‍ സ്ഥലങ്ങള്‍ കാട്ടിത്തരുമെന്നതാണു പ്രത്യേകത. വിമാനയാത്രയെങ്കില്‍ 150 ഡോളറില്‍ത്താഴെ മതി. ഹെലികോപ്റ്ററിനു വീണ്ടും കൊടുക്കണം 100 ഡോളര്‍. കുറഞ്ഞ സമയം കൊണ്ട് കൂടുതല്‍ ദൂരവും കൂടുതല്‍ കാഴ്ചയും നല്‍കുന്ന വിമാന യാത്രയുണ്ട്. നെറ്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്ത് പ്രിന്റ് ഔട്ട് എടുത്താല്‍ മതി.

രാവിലെ 8.30 ന് ഹോട്ടലിന്റെ വെസ്‌റ്റേണ്‍ ലോബിയിലെത്തണമെന്നാണ് ഗ്രാന്‍ഡ് കാന്യന്‍ ടൂറുകാരുടെ നിര്‍ദ്ദേശം. ഇത് ഇവിടുത്തെ ഹോട്ടലുകളുടെ മറ്റൊരു പ്രത്യേകത. നാലു ചുറ്റും ലോബികളുണ്ട്. മിക്ക ഹോട്ടലുകളുടെയും ലോബികള്‍ തമ്മില്‍ ബന്ധിപ്പിച്ചിട്ടുമുണ്ട്. ഹോട്ടലുകളില്‍ നിന്നു ഹോട്ടലുകളിലേക്ക് ലോബികളിലൂടെ കാഴ്ചകളും ഷോകളും കണ്ടു നടക്കാം. പാരീസായും വെനീസായും അണിയിച്ചൊരുക്കിയ കൃത്രിമ ആകാശം വരെയുള്ള ലോബികളുമുണ്ട്.

ലാസ് വെഗാസ് ഒരു ചെറിയ നഗരമാണ്. സ്ട്രിപ് എന്നു വിളിക്കുന്ന ഏതാനും കിലോമീറ്ററുകള്‍ നീളുന്ന റോഡാണ് മുഖ്യ ആകര്‍ഷണം. പിന്നെ ആ റോഡിന്റെ ബൈ ലൈനുകളും. ഇത്രയേയുള്ളൂ നഗരം. നഗരത്തിനുള്ളില്‍ത്തന്നെ ഫെയറി ടെയിലുകളില്‍ മാത്രം കണ്ടിട്ടുള്ളതു പോലെയൊരു മനോഹരസ്ഥലമുണ്ട്. അവിടെ നിന്നും നിന്നും മറ്റൊരു ബസില്‍ 45 മിനിറ്റുകൊണ്ട് ബോള്‍ഡര്‍ സിറ്റി എയര്‍ പോര്‍ട്ടിന്റെ പോര്‍ച്ചില്‍ എത്താം.



എയര്‍പോര്‍ട്ട് ടെര്‍മിനലില്‍ നിന്നും സൈറ്റ് സീയിങ്ങിനായി പ്രത്യേകം രൂപകല്‍പന ചെയ്തിരിക്കുന്ന ചെറിയവിമാനങ്ങളില്‍ കാഴ്ച തടസ്സപ്പെടുത്താത്ത വലിയ വിന്‍ഡോകളാണുള്ളത്. എ സി ക്യാബിന്‍. ഹെഡ് റെസ്റ്റില്ലാത്ത സീറ്റുകള്‍ ബസ് സീറ്റുകള്‍പ്പോലെയുണ്ട്. എല്ലാം വിന്‍ഡോ സീറ്റുകള്‍. താഴെ ടര്‍മാക്കില്‍ മുട്ടോളമെത്തുന്ന ഷോര്‍ട് പാന്റ്‌സിട്ട പൈലറ്റുമാര്‍ വിമാനത്തിന്റെ ബാക്ക്ഗ്രൗണ്ടില്‍ യാത്രികര്‍ക്കൊപ്പം നിന്നു പോസു ചെയ്യുന്നു. യാത്ര കഴിഞ്ഞ് തിരിച്ചെത്തുമ്പോള്‍ സോവനീറായി ഫ്രേം ചെയ്ത പടം കിട്ടും. 

ടേക്ക് ഓഫ് കഴിഞ്ഞാല്‍ മൂന്നു ഭാഷകളില്‍ വിവരണമുണ്ട്. ഹെഡ് ഫോണെടുത്ത് ഇംഗ്ലീഷ് സെലക്ട് ചെയ്യാം. ഗ്രാന്‍ഡ് കാന്യന്റെ ചരിത്രമടക്കം വിശദീകരണം ഉണ്ടാകും.

കൊളറാഡോ നദി അരിസോണയിലെ ഭൂപ്രദേശം കാര്‍ന്നെടുത്തുണ്ടാക്കിയ വ്യത്യസ്തമായ പ്രകൃതിഭംഗിയാണ് ഗ്രാന്‍ഡ് കാന്യന്‍. 446 കിലോ മീറ്റര്‍ നീളത്തില്‍ 29 കിലോ മീറ്റര്‍ വീതിയില്‍ പരന്നു കിടക്കുന്ന ഈ വന്യമായ അനുഭൂതി അമേരിക്കയിലെ പ്രഖ്യാപിത നാഷനല്‍ പാര്‍ക്കാണിപ്പോള്‍. പണ്ട് ഇവിടം ഒരു പീഠഭൂമിയായിരുന്നു. കൊളറാഡോ നദി ഈ പീഠഭൂമിയെ മലയിടുക്കാക്കി മാറ്റി.



ഒരു നദി ഒഴുകുമ്പോള്‍ ഭൂമി ഇത്രയ്ക്കു കുഴിഞ്ഞു പോകുമോ എന്ന് അമ്പരന്നുപോകും ഗ്രാന്‍ഡ് കാന്യന്‍ കാണുമ്പോള്‍. രണ്ടു കിലോമീറ്ററോളം ഉയരമുള്ള വലിയ മലയിടുക്കുപോലെ നില്‍ക്കുന്ന പ്രദേശങ്ങള്‍ ഉണ്ടാക്കിയത് അതിനു മധ്യത്തില്‍ ഒഴുകുന്ന കൊളറാഡോ നദിയാണ്. ശാന്തയെന്നു തോന്നുന്ന നദിക്ക് ഭൂമി ഇത്രയ്ക്കു കുഴിച്ചെടുക്കാന്‍ എത്ര നാള്‍ വേണ്ടി വന്നെന്ന് അറിയുമോ? 650 ലക്ഷം വര്‍ഷങ്ങള്‍.

വെറുമൊരു പ്രകൃതി ഭംഗിക്കുപരി അമേരിക്കന്‍ സംസ്‌കാരവുമായും വന്യജീവിവൈവിധ്യവുമായും ഈ പ്രദേശത്തിനു ബന്ധമുണ്ട്. റെഡ് ഇന്ത്യന്‍ സംസ്‌കാരം ഈ താഴ് വരകളില്‍ പ്രബലമായിരുന്നു. കുറ്റിക്കാടുകളില്‍ വളരുന്ന മൃഗങ്ങളും അപൂര്‍വമായ ചെടികളും എന്നും ഗവേഷകര്‍ക്ക് വിരുന്നാണ്. ചിലതരം ആടുകള്‍, പറവകള്‍, മുയലുകളെപ്പോലെയുള്ള മൃഗങ്ങള്‍, അനേകതരം ഫംഗസുകള്‍ എന്നിവയൊക്കെ. 



മനുഷ്യ നിര്‍മിതമായ ഏറ്റവും വലിയ അണക്കെട്ടായ ഹൂവര്‍ ഡാമിനു വട്ടമിട്ടു പറന്ന ശേഷം വിമാനം സ്‌കൈ വാക്ക് എന്ന മറ്റൊരു അത്ഭുതത്തിനടുത്തു താണു പറക്കും. കുതിര ലാടത്തിന്റെ ആകൃതിയില്‍ ഗ്രാന്‍ഡ് കാന്യനു മുകളിലൂടെ നടക്കാനാവുന്ന ഒരു ഗ്ലാസ് അടിത്തട്ടുള്ള പ്ലാറ്റ്‌ഫോമാണിത്. ഹൂവര്‍ ഡാം, ഗ്രാന്‍ഡ് കാന്യന്‍ ബസ് ടൂറെടുത്താല്‍ ഇതൊക്കെ നടന്നു കാണാം. അല്ലെങ്കില്‍ ആകാശ വിക്ഷണം മാത്രം.

പിന്നെ ഒരു മണിക്കൂറോളം ഗ്രാന്‍ഡ് കാന്യന്‍ മടക്കുകള്‍ക്കു മൂകളിലൂടെ പറക്കുന്ന വിമാനത്തിലിരുന്ന് തവിട്ട്, പച്ച, നീല, വെള്ള ചായങ്ങള്‍ വാരിയൊഴിച്ച് അമൂര്‍ത്തമായ ഒരു ചിത്ര രചനപോലെ താഴെ ഗ്രാന്‍ഡ് കാന്യന്‍ പരന്നു കിടക്കുന്നതു കാണാം. ചിലപ്പോഴൊക്കെ വിമാനം മലമടക്കുകളുടെ ഇടയിലേക്കു താണു പറക്കും. അപ്പോള്‍ക്കാണാം കൊളറാഡോ നദിയുടെ യഥാര്‍ത്ഥ രൗദ്രരൂപം. കുത്തിയൊഴുകുകയാണ്, ഇനിയുമൊരായിരം അടി കൂടി ഭൂമി കുഴിച്ചെടുക്കാമെന്ന ഭാവത്തില്‍.

ലോ പാസ് എന്നു പറയുന്ന താഴ്ന്നു പറക്കുന്ന ചില ടെക്‌നിക്കുകളും പൈലറ്റുമാര്‍ കാട്ടും. ഇത്തരം താണു പറക്കലില്‍ ഭാഗ്യമുണ്ടെങ്കില്‍ ചാര നിറമുള്ള ബൈഗോണ്‍ ആടുകളെ കാണാനാവുമത്രെ. 

വേറൊരു റൂട്ടില്‍ വ്യത്യസ്തമായ കാഴ്ചകളുമായി ബോള്‍ഡര്‍ സിറ്റി എയര്‍പോര്‍ട്ടില്‍ മടങ്ങിയെത്താം. മടങ്ങും വഴി സന്ദര്‍ശക ഡയറിയില്‍ പേരും വിലാസവും കമന്റും രേഖപ്പെടുത്താം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരള ഹിന്ദിപ്രചാരസഭയില്‍ അവധിക്കാല ഹിന്ദിക്‌ളാസുകള്‍ സംഘടിപ്പിക്കുന്നു... പ്രായപരിധിയില്ലാതെ ആര്‍ക്കും ചേരാം  (18 hours ago)

ചികിത്സ പിഴവ് മൂലം കുവൈറ്റില്‍ രോഗി മരിച്ച സംഭവം... കുവൈറ്റില്‍ ഡോക്ടര്‍മാര്‍ക്ക് വന്‍തുക പിഴ  (19 hours ago)

സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ജുഡിഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു  (20 hours ago)

നെയ്യാറ്റികര ഊരുട്ടുകാല യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... വാഹനത്തിന്റെ ഫൈനാന്‍സ് ഇടപാടിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ നാല് പേര്‍ പിടിയില്‍  (20 hours ago)

ലോക്‌സഭാ തെരഞ്ഞെടുപ്പ്... നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള ആദ്യ ദിവസം സംസ്ഥാനത്ത് വിവിധ ലോക്‌സഭ മണ്ഡലങ്ങളിലായി 14 പേര്‍ നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു  (20 hours ago)

രാജു നിനക്ക് കെട്ടിപിടിച്ചൊരുമ്മ... വിധിയുടെയും പടച്ചോന്റെയും നടുവിലൂടെയുള്ള നജീബിന്റെ യാത്രയാണ് ആടുജീവിതമെന്ന് നടന്‍ ജയസൂര്യ  (21 hours ago)

ബംഗളൂരുവിലെ രാമേശ്വരം കഫേയിലുണ്ടായ സ്ഫോടനത്തിലെ മുഖ്യപ്രതിയെ എന്‍ഐഎ അറസ്റ്റ് ചെയ്തു...  (21 hours ago)

സാമ്പത്തിക തട്ടിപ്പ് കേസില്‍ മോന്‍സണ മാവുങ്കലിന്റെ മുന്‍ മാനേജര്‍ അറസ്റ്റില്‍  (21 hours ago)

കെജ്‌രിവാളിന് മുഖ്യമന്ത്രിയായി തുടരാം  (1 day ago)

കങ്കണയ്‌ക്കെതിരെ അധിക്ഷേപം  (1 day ago)

ആസ്തി ഇങ്ങനെ  (1 day ago)

ഞെട്ടലോടെ നാട്ടുകാർ...!  (1 day ago)

നരേന്ദ്രമോദിയുടെ ഭരണത്തിൽ അഴിമതി കാട്ടിയവർ കണക്ക് പറയേണ്ടി വരും; മാസപ്പടി ആരോപണത്തിൽ ഉപ്പ് തിന്നുന്നവർ വെള്ളം കുടിക്കുമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ  (1 day ago)

ആദ്യമായാണ് ബന്ദിയുടെ വെളിപ്പെടുത്തൽ  (1 day ago)

വെറ്ററിനറി സർവകലാശാലാ വിദ്യാർഥി ജെ.എസ്.സിദ്ധാർഥന്റെ മരണം; മുൻ ഹൈക്കോടതി ജഡ്ജി എ.ഹരിപ്രസാദ് ചാൻസലർ കൂടിയായ ഗവർണറെ കാണും; അന്വേഷണത്തിന്റെ വിഷയങ്ങൾ അടങ്ങുന്ന വിജ്ഞാപനം ഇറക്കും  (1 day ago)

Malayali Vartha Recommends