Widgets Magazine
23
Apr / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചൈനയിൽ മനുഷ്യാവകാശലംഘനങ്ങൾ വർദ്ധിക്കുന്നു...യുഎസ് റിപ്പോർട്ട്..നിയമവിരുദ്ധമായ രീതിയിൽ കൊലപാതകങ്ങൾ നടന്നതായും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു..തടവിലും ഇവർ വലിയ ക്രൂരതകൾക്കാണ് ഇരയാകുന്നത്...


മുഖ്യമന്ത്രി പിണറായി വിജയന്റെ അറസ്റ്റ് ദിവസങ്ങൾക്കകം, സംഭവിക്കുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ..കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന ആത്മവിശ്വാസവും അറിയിച്ചു...കേന്ദ്രം നീക്കം തുടങ്ങിയോ...?


പാമ്പുകളെ കടത്താൻ ശ്രമിച്ച വിമാന യാത്രക്കാരൻ പിടിയിൽ...ബാ​ഗേജിൽ പത്ത് അനകോണ്ടകളെ ഒളിപ്പിച്ച് കടത്താൻ ശ്രമിക്കുന്നതിനിടെയാണ് യുവാവ് അറസ്റ്റിലായത്..ഞെട്ടി ഉദ്യോഗസ്ഥർ...അലറി വിളിച്ച് യാത്രക്കാർ..


തൃശ്ശൂര്‍ പൂരത്തിനിടെ പോലീസ് അഴിഞ്ഞാടിയതും ഭക്തര്‍ക്ക് നേരെ, അക്രമം അഴിച്ചുവിട്ടതും സര്‍ക്കാരിന്റെ താത്പര്യപ്രകാരമെന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്...3500 പോലീസുകാരെയാണ് നിയോഗിച്ചിരുന്നത്... ഇവരില്‍ പലരും ആദ്യമായാണ് പൂരത്തിന് എത്തുന്നത്...


ഒക്ടോബർ 7ന് ഹമാസ് നടത്തിയ ആക്രമണം...ഇന്റലിജൻസ് വീഴ്ചയുടെ ഉത്തരവാദിത്തമേറ്റ് ഇസ്രയേൽ, മിലിറ്ററി ഇന്റലിജൻസ് മേധാവി മേജർ ജനറൽ ആഹറോൺ ഹലീവ രാജിവച്ചു...ആക്രമണം മുൻകൂട്ടി അറിയാനും തടയാനും കഴിഞ്ഞില്ല...

കാഴ്ചയുടെ പൊന്‍വസന്തം ഒരുക്കുന്ന കേരളംകുണ്ടും, വെര്‍ജിന്‍ വാലിയും

20 SEPTEMBER 2017 01:58 PM IST
മലയാളി വാര്‍ത്ത

More Stories...

ഉല്ലാസയാത്രയാവാം... കെഎസ്ആര്‍ടിസി കൊല്ലം ഡിപ്പോയില്‍ നിന്ന് ബജറ്റ് ടൂറിസം സെല്ലിന്റെ ആഭിമുഖ്യത്തില്‍ അവധിക്കാലയാത്ര...

മൂന്നാര്‍- മറയൂര്‍ റോഡില്‍ വിനോദസഞ്ചാരികളുടെ തിരക്ക്...

വാഗമണ്‍ അന്താരാഷ്ട്ര പാരാഗ്ലൈഡിംഗ് ഫെസ്റ്റിവലിന് ആവേശകരമായ സമാപനം.. സമുദ്ര നിരപ്പില്‍ നിന്ന് നാലായിരം മുതല്‍ അയ്യായിരം അടി ഉയരത്തിലാണ് പാരാഗ്ലൈഡിങ് പൈലറ്റുമാര്‍ പറന്നത്

വേനലവധിക്ക് മുന്‍പേ കോവളം തീരത്ത് സഞ്ചാരികളുടെ തിരക്കേറുന്നു.... കടലിലിറങ്ങുന്ന സഞ്ചാരികളെ നിയന്ത്രിക്കാന്‍ ലൈഫ്ഗാര്‍ഡുകളും

വന്യജീവി ആക്രമണം കൂടിയ സാഹചര്യത്തില്‍ വയനാട്ടില്‍ ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ അടച്ചു... വനം വകുപ്പിനു കീഴിലുള്ള എല്ലാ ഇക്കോ ടൂറിസം കേന്ദ്രങ്ങളുമാണ് സുരക്ഷ മുന്‍നിര്‍ത്തി അടച്ചത്

ഇനിയൊരിക്കില്‍കൂടി ഒന്ന് കാണാന്‍ കഴിഞ്ഞെങ്കില്‍ എന്ന് കൊതിച്ച് പോവുന്ന എത്ര എത്ര സുന്ദര കാഴ്ചകളാണ് ഓരോ യാത്രകളും നമുക്ക് ബാക്കി വെച്ച് പോയത്. ആ കാലദേശങ്ങള്‍, നാം കണ്ട് മറഞ്ഞ കാഴ്ചകള്‍ എല്ലാം പലപ്പോഴും ഓര്‍മ്മയിലേക്ക് ഓളം തള്ളി വരാറുണ്ട്. ഈ സുഖങ്ങള്‍ തന്നെയാണ് യാത്രകളില്‍ നമുക്ക് കിട്ടുന്ന അനുഭൂതി എന്ന് പറയുന്നതും.

മലപ്പുറം ജില്ലയിലെ കല്‍ക്കുണ്ട് പ്രദേശത്താണ് അധികമാരും അറിയാത്ത കേരളാ കുണ്ട് വെള്ളച്ചാട്ടം എന്ന കൊച്ചു സുന്ദരി. കല്‍ക്കുണ്ടിലേക്ക് പോവുന്ന വഴിയില്‍ ആനത്താനത്തുള്ള പാതയോരത്ത് യാത്രക്കാരേയും കാത്ത് നിരന്നു കിടക്കുന്ന ഫോര്‍വീല്‍ ജീപ്പുകളാണ് കേരളാകുണ്ടിലേക്കുള്ള ഓരോ യാത്രക്കാരന്റേയും വഴിയടയാളവും.

കല്‍കുണ്ടില്‍ നിന്ന് തിരിച്ച് താഴേക്കു പോന്ന് ആനത്താനം ജംഗഷനില്‍ നിന്ന് ഇടതു തിരിഞ്ഞാല്‍ രണ്ടര കിലോമീറ്റര്‍ ദൂരമുണ്ട് കേരളാ കുണ്ട് വെള്ളച്ചാട്ടത്തിലേക്ക്.ഒരു കിലോമീറ്റര്‍ കോണ്‍ക്രീറ്റ് കൊണ്ട് പണിത തരക്കേടില്ലാത്ത വഴിയാണ്.

പിന്നീടങ്ങോട്ടുള്ള യാത്രയ്ക്കിടെ ഒരിടത്ത് ഒരു കൂറ്റന്‍ ആല്‍മരവും ഭീമന്‍ പാറക്കല്ലും വഴിയോരത്തേക്ക് വീഴാന്‍ തയ്യാറായെന്നപോലെ പരസ്പരം ചുറ്റി പിണര്‍ന്നു നില്‍ക്കുന്ന കാഴ്ച അതിമനോഹരമാണ്. ശരിക്കുമൊന്ന് കണ്ണോടിച്ചാല്‍ മനസ്സിലാകും ഭീമന്‍ പാറയെ ചുറ്റിയാണ് ആല്‍മരത്തിന്റെ നില്‍പ്പെന്ന്! ഒറ്റ കാഴ്ചയില്‍ മരം പാറയേയാണോ ,പാറ മരത്തേയാണോ കെട്ടിപിടിച്ചിരിക്കുന്നതന്ന് ആര്‍ക്കും സംശയം തോന്നി പോവും.ഭീമന്‍ പാറയെ പൂര്‍ണ്ണമായും മരത്തിന്റെ വേരുകള്‍ പൊതിഞ്ഞിരിക്കുന്നു. രണ്ടു കമിതാക്കളെ പോലെ വഴിയരികില്‍ വീഴാനായത് പോലെ നില്‍ക്കുന്ന നില്‍പ്പ് അതിലൂടെ കടന്ന് പോവുന്ന ആരേയും അതിശയിപ്പിക്കും.

കേരളകുണ്ട് വെള്ളച്ചാട്ടം എന്ന് റോഡരികില്‍ ഒരു കവാടമുണ്ട്. 10 രൂപ ടിക്കറ്റെടുത്ത് താഴേക്ക് അല്‍പ്പം നടന്നു മനോഹരമായ പൂന്തോട്ടത്തിനരികിലൂടെയുള്ള പാലത്തിലൂടെ വേണം വെള്ളച്ചാട്ടത്തിനരികെ എത്താന്‍.. പാലം അവസാനിക്കുന്നിടത്ത് നിന്ന് താഴെയുള്ള വെള്ളച്ചാട്ടത്തിലേക്ക് ഇറക്കിയിട്ട കയര്‍ പിടിച്ച് പതുക്കെ ഇറങ്ങി വെളളച്ചാട്ടവും കണ്ട് മതിവരുവോളം നീരാട്ടും നടത്തി ഫോട്ടോയും എടുത്ത് മടങ്ങാം.

പ്രകൃതിയുടെ കരവിരുത് പ്രകടമായ വെളളച്ചാട്ടം തന്നെയാണ് കേരളാ കുണ്ട്. കുന്തിപ്പുഴയുടെ കൈവഴിയായ ഒലിപ്പുഴയാണ് ഈ കേരളാ കുണ്ടിലേക്ക് തട്ടിത്തടഞ്ഞ് ഒഴുകി വരുന്നത്. വെള്ളച്ചാട്ടത്തെക്കാളുപരിയായി അത് വന്നു വീഴുന്ന ഇടമാണ് കൂടുതല്‍ ആകര്‍ഷണീയമായി തോന്നിയത്. അങ്ങ് മുകളില്‍ നിന്ന് ഒലിപ്പുഴ ശക്തിയായി അങ്ങിനെ പെയ്തിറങ്ങുകയാണ് ചെയ്യുന്നത്.

തെളിനീരിനാല്‍ കേരളാകുണ്ട് ഏതൊരു സന്ദര്‍ശകനും നവ്യാനുഭവമാണ് സമ്മാനിക്കുക. മഴക്കാലത്ത് രൗദ്രഭാവത്തോടെ കുഴിയിലേക്ക് പാഞ്ഞെത്തുന്ന പുഴ സന്ദര്‍ശകര്‍ക്ക് കാഴ്ചയുടെ സുഖമാണ് നല്‍കുന്നതെങ്കില്‍, വേനല്‍ക്കാലത്ത് ഒരു മഴയായി പെയ്തിറങ്ങി സന്ദര്‍ശകരെ കുണ്ടിലേക്ക് ആകര്‍ഷിച്ച് കൊണ്ടാണ് യാത്രയാക്കുക..

കൂമ്പന്‍മലയും, ചെഞ്ചില്ലപ്പാറയും ,ബ്രിട്ടീഷ് ബംഗ്ലാവും ഒക്കെയുണ്ട് അവിടെ കാണാന്‍. അവയൊക്കെ ഒഴിവാക്കിയാലും ആനത്താനം, കരുവാരക്കുണ്ട്, മേലാറ്റൂര്‍, കല്യാണകാപ്പ്, മയിലാംപാടം, പള്ളിക്കുന്ന് വഴി നേരെ മണ്ണാര്‍ക്കാട് സൈലന്റ് വാലിക്കടുത്ത് എത്തിയാല്‍ വെര്‍ജിന്‍ വാലിയിലെത്താം. കേരളകുണ്ടില്‍ നിന്നും 35 കിലോമീറ്ററോളം ദൂരം വരുമെങ്കിലും ഗൂഗിളിന്റെ സഹായത്തോടെ ഷോട്ട് റൂട്ട് കണ്ടെത്തിയാല്‍ 24 കിലോമീറ്റര്‍ കൊണ്ട് വെര്‍ജിന്‍ വാലിക്കടുത്തുള്ള പള്ളിക്കുന്നിലെത്താം.

വെര്‍ജിന്‍ വാലി ( കുന്തിപ്പുഴ സംരക്ഷണസമിതി) എന്ന ബോഡിന് മുന്‍വശത്തുകൂടി കൂടി ഇറങ്ങാന്‍ സൗകര്യത്തിന് സ്‌റ്റെപ്പുകള്‍ കെട്ടി പാകപ്പെടുത്തിയിട്ടുണ്ട്.. മാത്രമല്ല മഴക്കാലത്ത് പുഴയിലേക്ക് ഇറങ്ങുന്നത് നിരോധിച്ചിട്ടുള്ളതിനാല്‍ പുഴയുടെ മനോഹര കാഴ്ച കാണാന്‍ ഒരു വ്യൂ പോയ്ന്റ് പുഴയരികില്‍ ഒരുസ്വകാര്യഭൂമിയില്‍ ഒരുക്കീട്ടുണ്ട്.

സൈരന്ധ്രിയുടെ മടിത്തട്ടില്‍ നിന്നും ഉത്ഭവിച്ചു പാത്രക്കടവും സൈലന്റ് വാലിയും കടന്നു പാറക്കെട്ടുകള്‍ക്കിടയിലുടെ കുതിച്ചു പായുന്ന കുന്തിപ്പുഴ. പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് നിന്നും ഏകദേശം 6 കിമീ ദൂരം സഞ്ചരിച്ചാല്‍ മൈലാംപാടം എത്തും.

അവിടെ നിന്നും കുരുതിച്ചാല്‍ റോഡ് വഴി 2.5 കിമീ യാത്ര ചെയ്താല്‍ കുരുതിച്ചാല്‍ വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്ന മലമ്പ്രദേശത്ത് എത്തും. വെള്ളച്ചാട്ടത്തിന്റെ തൊട്ടടുത്ത് വരെ വാഹനങ്ങള്‍ക്ക് വരാനും പാര്‍ക്ക് ചെയ്യാനും ഉള്ള സൗകര്യങ്ങള്‍ ഇവിടെ ഉണ്ട്.

കേരളാ തമിഴ് നാട് അതിര്‍ത്തികളിലെ നീലഗിരി ചോലവനത്തില്‍ നിന്ന് ഒഴുകി സൈലന്റ് വാലി പാര്‍ക്കിലൂടെ ഒഴുകി വരുന്ന തെളിനീരുറവയാണ് കുന്തിപ്പുഴ. 40 കിലോമീറ്ററോളം മനുഷ്യ സ്പര്‍ശം ഏല്‍ക്കാതെ ഒഴുകി വരുന്ന പുഴ ,ഈ വെര്‍ജിന്‍വാലി മുതലാണത്രെ മനുഷ്യവാസം ഏല്‍ക്കുന്നത്. മാത്രമല്ല ലോകത്തിലെ ഏറ്റവും വലിയ ജൈവ വൈവിധ്യങ്ങളുള്ള കാടുകളിലൊന്നായ സൈലന്റ് വാലി നാഷ ്ണല്‍ പാര്‍ക്കുകളിലൂടെ യാതൊരു മനുഷ്യ സ്പര്‍ശവും ഏല്‍ക്കാതെ ഒഴുകി വരുന്ന കുന്തിപ്പുഴയിലെ വെള്ളം ഒരേ സമയം ഔഷധ ഗുണങ്ങ ളടങ്ങിയതും ,കുടിക്കുവാനും കുളിക്കുവാനും ഒരു പോലെ ഉപയോഗിക്കാവുന്നതുമാണ്. ഇവിടത്തുകാര്‍ പലവിധ അസുഖങ്ങള്‍ക്കും ആശ്രയിക്കുന്നത് ഈ പുഴയിലെ വെള്ളമോ, പുഴയിലൊരു മുങ്ങി കുളിയുമൊക്കെയാണ്.അത്രക്ക് പുണ്യമായാണ് ഈ വെള്ളത്തെ ഇവിടത്തുകാര്‍ കണ്ട് പോരുന്നത്.

ആ വെള്ളത്തില്‍ കുളിച്ചാലും ,കളിച്ചാലും, മീന്‍ പിടിച്ചാലും ഒക്കെ പറഞ്ഞറിയിക്കാനാവാത്ത വല്ലാത്തൊരു അനുഭൂതിയാണ് കുന്തിപ്പുഴ സമ്മാനിക്കുന്നത്.. ഇടയ്ക്കിടെ കാലു തെന്നി വീഴാന്‍ പോകുമ്പോഴാണ് പുഴയുടെ മറ്റൊരു പേരോര്‍മ്മ വരുന്നത്. ഒരു പാട് പേരുടെ ജീവനെടുത്ത പുഴ 2012-ല്‍ നാലഞ്ച് പേരുടെ മരണത്തിന് കാരണക്കാരി ആയതോട് കൂടിയാണ് നാട്ടുകാര്‍ ഇതിനെ കുരുതിച്ചാല്‍ എന്ന് പേര് കൂടി വിളിച്ചു പോരുന്നത്. കുരുതിച്ചാലില്‍ നിന്നു കൊണ്ട് നോക്കിയാല്‍ നമുക്ക് പശ്ചിമഘട്ട മലനിരകളുടെയും ദൂരെ നിന്നും പാറക്കെട്ടുകള്‍ക്കിടയിലുടെ നുരച്ചു പതഞ്ഞ് ഒഴുകി വരുന്ന കുന്തിപുഴയുടെയും മനോഹാരിത ആവോളം ആസ്വദിക്കാന്‍ കഴിയും.

അതിമനോഹരമായ ഏതു സ്ഥലത്ത് നിന്ന് പോരുമ്പോഴും വീണ്ടും ഒരിക്കല്‍ കൂടി ഇവിടെ വരണമെന്ന് മനസ്സ് മന്ത്രിക്കാറില്ലേ? ഇവിടെ നിന്നു പോരുമ്പോഴും അങ്ങനെ തന്നെ മനസ്സ് മന്ത്രിച്ചുകൊണ്ടിരിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണക്കുകൾ നിരത്തി അമേരിക്ക  (2 minutes ago)

കേന്ദ്രത്തിൽ നിന്ന് നീക്കങ്ങൾ തുടങ്ങി...  (48 minutes ago)

ഒളിപ്പിച്ച് കടത്താൻ ശ്രമം;  (55 minutes ago)

സങ്കടക്കാഴ്ചയായി... ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി ഒമാനില്‍ മരിച്ചു....  (2 hours ago)

സ്വര്‍ണവിലയില്‍ വന്‍ ഇടിവ്... പവന് 1120 രൂപയുടെ കുറവ്  (2 hours ago)

ജെസ്‌ന തിരോധാനക്കേസില്‍ തുടരന്വേഷണമാകാമെന്ന് സിബിഐ തിരുവനന്തപുരം സിജെഎം കോടതിയില്‍... കേസ് അടുത്ത മാസം 3 ലേക്ക് മാറ്റി  (2 hours ago)

പൂരം നിയന്ത്രിക്കാൻ പൂരം അറിയാത്ത പോലീസ്  (3 hours ago)

ഇസ്രയേലിന്റെ രഹസ്യ അറകൾ തകരുന്നു...  (3 hours ago)

സംവിധായകന്‍ ജോഷിയുടെ പനമ്പിള്ളിനഗറിലെ വീട്ടില്‍നിന്ന് 1.20 കോടിയുടെ സ്വര്‍ണ-വജ്രാഭരണങ്ങള്‍ മോഷ്ടിച്ച കേസില്‍ പ്രതിയുമായി പൊലീസ് തെളിവെടുത്തു....  (3 hours ago)

ഇറ്റാലിയന്‍ സീരി എ കിരീടത്തില്‍ മുത്തമിട്ട് ഇന്റര്‍ മിലാന്‍...  (4 hours ago)

എറണാകുളത്ത് രണ്ടിടങ്ങളിലായി റെയില്‍വേ പാളത്തില്‍ മൃതദേഹങ്ങള്‍ കണ്ടെത്തി... പോലീസ് അന്വേഷണം ആരംഭിച്ചു  (4 hours ago)

ചാലക്കുടി മേലൂര്‍ പൂലാനിയില്‍ ഭര്‍ത്താവ് ഭാര്യയെ ഷോള്‍ ഉപയോഗിച്ച് കഴുത്ത് മുറുക്കി കൊലപ്പെടുത്തി... ഭര്‍ത്താവ് കസ്റ്റഡിയില്‍  (5 hours ago)

കള്ളവോട്ടിന് ശ്രമിച്ചാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍....  (5 hours ago)

ജെസ്‌ന തിരോധാനക്കേസില്‍ അന്വേഷണം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് തിരുവനന്തപുരം സി.ജെ.എം കോടതി ഇന്ന് വിധി പറഞ്ഞേക്കും...  (5 hours ago)

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് വീണ്ടും തിരിച്ചടി...ഡോക്ടറുമായി ദിവസേന 15 മിനിറ്റ് വിഡിയോ കോണ്‍ഫറന്‍സ് അനുവദിക്കണമെന്ന കെജ്രിവാളിന്റെ അപേക്ഷ തള്ളി കോടതി  (6 hours ago)

Malayali Vartha Recommends