Widgets Magazine
28
Mar / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ.ഡി തീരുമാനം സി.പി.എമ്മിനെയും ഇടതു മുന്നണിയെയും പ്രതിരോധത്തിലാക്കുന്നു...തോമസ് ഐസക്കിന് ഏപ്രിൽ 2ന് ഹാജരാകാൻ ഇ.ഡി വീണ്ടും സമൻസ് അയച്ചതും തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിഴൽ വീഴ്ത്തും...


രാവിലെ ഭർത്താവിനെ വിളിച്ചു!! പിന്നാലെ അച്ഛനുമായും സംസാരിച്ചു... വൈകിട്ട് കൊല്ലത്തെ ഭർത്താവിന്റെ വീട്ടിലേക്ക് പോകുമെന്നും പറഞ്ഞു പിന്നാലെ എത്തിയത് വെള്ളപുതച്ച ശരീരമായി; ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങൾ കണ്ടെത്താൻ പൊലീസ് അന്വേഷണം തുടങ്ങി


ചെങ്കടലിൽ അമേരിക്കയുടെ യുദ്ധക്കപ്പൽ ലക്ഷ്യമിട്ട് ഹൂതി വിമതർ...വിക്ഷേപിച്ച നാല് ഡ്രോണുകൾ തകർത്തുവെന്ന് യുഎസ് സൈന്യം...ഹൂതി വിമതർ തങ്ങൾക്ക് നേരെ തൊടുത്ത നാല് ദീർഘദൂര ഡ്രോണുകൾ നശിപ്പിച്ചതായി യുഎസ് സെൻട്രൽ കമാൻഡ്...


“ഐസക്കേട്ടാ, ഏഴു തവണയൊക്കെ ഇഡി നോട്ടീസ് കിട്ടിയിട്ട് പോകാതിരുന്നാൽ കുഴപ്പമില്ല...ഒൻപത് തവണ കഴിഞ്ഞാൽ അവന്മാർ ചിലപ്പോ വീട്ടിൽ കയറി പൊക്കിക്കൊണ്ടു പോകും...ഐസക്കിനെ ഓടിച്ച് ശ്രീജിത്ത് പണിക്കർ...


നാസര്‍ പറഞ്ഞത് സംഭവിച്ചു... പാലക്കാട് ടിക്കറ്റിനേ ഒന്നാം സമ്മാനം ലഭിക്കൂ എന്ന വിശ്വാസം പൊളിച്ചടുക്കി കണ്ണൂര്‍ക്കാരന്‍ ഓട്ടോ ഡ്രൈവര്‍; ഇരുട്ടിവെളുത്തപ്പോള്‍ കോടീശ്വരനായതിന്റെ ഞെട്ടലില്‍ ഓട്ടോ ഡ്രൈവര്‍ നാസര്‍; രാത്രി ശേഷിച്ച ഒറ്റ ടിക്കറ്റില്‍ നാസര്‍ കോടിപതിയായി, സമ്മര്‍ ബമ്പര്‍ ഓട്ടോഡ്രൈവര്‍ക്ക്

മനോഹരമായ കടല്‍കാഴ്ചകളുടെ സ്വര്‍ഗമൊരുക്കുന്നു മുതലപ്പൊഴി

04 JANUARY 2018 03:56 PM IST
മലയാളി വാര്‍ത്ത

More Stories...

വാഗമണ്‍ അന്താരാഷ്ട്ര പാരാഗ്ലൈഡിംഗ് ഫെസ്റ്റിവലിന് ആവേശകരമായ സമാപനം.. സമുദ്ര നിരപ്പില്‍ നിന്ന് നാലായിരം മുതല്‍ അയ്യായിരം അടി ഉയരത്തിലാണ് പാരാഗ്ലൈഡിങ് പൈലറ്റുമാര്‍ പറന്നത്

വേനലവധിക്ക് മുന്‍പേ കോവളം തീരത്ത് സഞ്ചാരികളുടെ തിരക്കേറുന്നു.... കടലിലിറങ്ങുന്ന സഞ്ചാരികളെ നിയന്ത്രിക്കാന്‍ ലൈഫ്ഗാര്‍ഡുകളും

വന്യജീവി ആക്രമണം കൂടിയ സാഹചര്യത്തില്‍ വയനാട്ടില്‍ ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ അടച്ചു... വനം വകുപ്പിനു കീഴിലുള്ള എല്ലാ ഇക്കോ ടൂറിസം കേന്ദ്രങ്ങളുമാണ് സുരക്ഷ മുന്‍നിര്‍ത്തി അടച്ചത്

സന്ദര്‍ശകരുടെ മനം കവരുന്ന പൂക്കളുമായി ഊട്ടിയിലെ സസ്യോദ്യാനം... സഞ്ചാരികളുടെ തിരക്കേറുന്നു...

താപനില പൂജ്യത്തിന് താഴെ... മൂന്നാറില്‍ അതിശൈത്യം... സഞ്ചാരികളുടെ ഒഴുക്ക്

തിരുവനന്തപുരം ജില്ലയിലെ ചിറയിന്‍കീഴ് മണ്ഡലത്തിലെ കായലും കടലും സംഗമിക്കുന്ന പ്രകൃതിദത്ത പൊഴിയാണ് 'മുതലപ്പൊഴി'. പേരു സൂചിപ്പിക്കുന്നത് പോലെ ഈ പ്രകൃതിദത്ത പൊഴിയിലേക്കെത്തുന്ന ജലാശയത്തില്‍ പണ്ട് മുതലകള്‍ ഉണ്ടായിരുന്നെന്നും അവ ആളുകളെ ആക്രമിച്ചിരുന്നെന്നും കേട്ടുകേള്‍വിയുണ്ട്. എന്നാല്‍ ഇന്ന് മുതലപ്പൊഴി അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന ഒരു വിനോദസഞ്ചാര മേഖലയായി മാറിക്കൊണ്ടിരിക്കുകയാണ്. പെരുമാതുറ, താഴംപള്ളി എന്നീ സ്ഥലങ്ങളെ ബന്ധിപ്പിച്ച് ഇവിടൊരു പാലം കൂടി വന്നപ്പോള്‍ മനോഹരമായ കടല്‍ കാഴ്ചകള്‍ കൂടി കാണാന്‍ അവസരമുണ്ടായിരിക്കുകയാണ്.

ഫിഷിങ് ഹാര്‍ബര്‍ ലക്ഷ്യമിട്ട് ആരംഭിച്ച മുതലപ്പൊഴി പദ്ധതി തുടങ്ങിയിട്ട് വര്‍ഷങ്ങളേറെ കഴിഞ്ഞു. പൊഴിയെ അഴിയാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് ഇവിടെ വര്‍ഷങ്ങളായി നടക്കുന്നത്. കടലിലേക്ക് ഇരുവശത്തുമായി പുലിമുട്ടുകള്‍ (പാറയിലോ സിമന്റിലോ ഉള്ള വലിയ കഷ്ണങ്ങള്‍) തെളിച്ച് കടലിലേക്ക് രണ്ടു പാതകള്‍ നിര്‍മ്മിച്ചു. അശാസ്ത്രീയ നിര്‍മ്മാണം കാരണം താഴംപള്ളി, അഞ്ചുതെങ്ങ് ഭാഗത്തെ കടല്‍ത്തീരം കടല്‍ കവര്‍ന്നെന്നും പെരുമാതുറ ഭാഗത്ത് കടല്‍ത്തീരം കൂടുതല്‍ വിസ്തൃതമായെന്നും ഇവിടുത്തെ പഴമക്കാര്‍ പറയുന്നു.

ഏകദേശം അരകിലോമീറ്ററിലധികം നീളമുള്ള രണ്ട് പാതകളിലൂടെ കടലിലേക്ക് നടക്കാം. ചെറുവാഹനങ്ങളും പോകുമെങ്കിലും കരിങ്കല്ലു തെളിച്ച വഴിയായതിനാല്‍ വാഹനത്തിലുള്ള യാത്ര അത്ര സുഖകരമാകില്ല. താഴംപള്ളി ഭാഗത്താണെങ്കില്‍ വാഹനം പാലത്തിന് സമീപത്ത് പാര്‍ക്ക് ചെയ്ത് പാലത്തിനടിയിലൂടെ നടന്ന് കടല്‍ കാഴ്ചകള്‍ കാണാന്‍ നീങ്ങാം. പെരുമാതുറ ഭാഗത്ത് പാലത്തിന് കീഴെയായി പാര്‍ക്കിങ് സൗകര്യമുണ്ട്.

ഈ പാതകളിലൂടെ നടന്നു തുടങ്ങുമ്പോള്‍അഞ്ചുതെങ്ങ് കായലാണ് തുടക്കത്തില്‍ കാണുന്നത്. കിഴക്ക് ഭാഗത്തുള്ളവര്‍ അതിനെ കഠിനംകുളം കായലെന്നും പറയും. പണ്ട് സ്വാഭാവികമായി മണ്ണുമൂടി കായലും കടലും ചേരാതെ വേര്‍പിരിയുന്ന പ്രതിഭാസം ഇവിടെ ഉണ്ടായിരുന്നു. ഇവയെല്ലാം കടലിലേക്ക് വന്നുചേരുന്ന സമയത്ത് ഇരു കരകളെയും ബന്ധിപ്പിച്ച് പാലം പോലെ ഒരു മണ്‍ത്തിട്ട തനിയെ പൊന്തിവരുമായിരുന്നു. ഇതിലൂടെ സഞ്ചാരവുമാകാം. മഴക്കാലത്ത് ഈ മണ്‍ത്തിട്ട തകര്‍ത്ത് കായലിലെ വെള്ളം കടലിലേക്ക് ഒഴുക്കിയില്ലെങ്കില്‍ അക്കരെയുള്ള താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലാകുമായിരുന്നു. എന്നാല്‍ ഫിഷിങ് ഹാര്‍ബറിന്റെ പണി ആരംഭിച്ചതോടെ ഇത്തരമൊരു പ്രകൃതിദത്ത പ്രതിഭാസം ഇല്ലാതായി. ഈ പാതയുടെ പകുതിയെത്തുമ്പോള്‍ തന്നെ കടലിന്റെ ചൊരുക്കും ആര്‍ത്തലയ്ക്കുന്ന തിരമാലകളുമൊക്കെ നമുക്ക് അനുഭവിക്കാനാവും.

പുലിമുട്ടുകളില്‍ ആഞ്ഞടിച്ചുയരുന്ന തിരമാലകളെ കണ്ട്‌കൊണ്ട് ഈ പാതയുടെ അങ്ങേയറ്റം വരെ പോകാം. അവിടെ അപായസൂചന ബോര്‍ഡുകള്‍ കാണാം. മുമ്പ് ഇവിടുത്തെ മുനമ്പിലെ കല്ലുകളില്‍ ഇരുന്ന യുവാക്കള്‍ കടലില്‍ വീണു പോയിരുന്നു. അതിനാല്‍ അവിടേക്ക് ഇപ്പോള്‍ പ്രവേശനമില്ല. വലിയ പാറക്കെട്ടുകള്‍ക്ക് മുകളില്‍ കയറി നിന്ന് കടല്‍കാറ്റ് കൊള്ളാം. പാറകളില്‍ ഇരിക്കുകയും. ചിത്രങ്ങള്‍ പകര്‍ത്തുകയുമാവാം.

അവധി ദിവസങ്ങളില്‍ ഇവിടുത്തെ ബീച്ചിലും നല്ല തിരക്കാണ്. പ്രത്യേകിച്ച് പെരുമാതുറ ഭാഗത്തെ ബീച്ചില്‍. അവിടെയാണ് ബീച്ചിന് കൂടുതല്‍ സ്ഥലസൗകര്യമുള്ളത്. കടല്‍ പാതയിലൂടെ തിരികെ നടന്ന് പകുതിയെത്തുമ്പോള്‍ ബീച്ചിലേക്ക് ഇറങ്ങാന്‍ വഴിയുണ്ടാകും. ഇവിടെ നിന്നും ബീച്ചിലേക്ക് ഇറങ്ങി ഉല്ലസിക്കാം. വൈകുന്നേരങ്ങളില്‍ ഇവിടെ പട്ടം പറത്താന്‍ എത്തുന്നവരും കുറവല്ല. താഴംപള്ളി ഭാഗത്തും ബീച്ചിലേക്ക് പോകാം. ഇവിടെ ബീച്ചിന് സമീപത്തായി മണലില്‍ പടര്‍ന്നു കിടക്കുന്ന പച്ചപ്പ് മാത്രമുള്ള ചെടികള്‍ കാണാം. വിവാഹ പാര്‍ട്ടിക്കാര്‍ തങ്ങളുടെ വിഡിയോകളുടെ ഫോട്ടോഷൂട്ടിന്റെയും സ്ഥിരം കേന്ദ്രമാക്കി ഈ ഇടത്തെ മാറ്റിയിട്ടുണ്ട്.

അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാത്ത ഇവിടം ഇപ്പോള്‍ തന്നെ വിനോദ സഞ്ചാരികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. നിരവധി വിനോദസഞ്ചാര പദ്ധതികള്‍ സര്‍ക്കാര്‍ ഈ മേഖലയിലേക്ക് പ്രഖ്യാപിച്ചെങ്കിലും ഇതുവരെ ഒന്നും നടപ്പിലാക്കിയിട്ടില്ല. അഞ്ചുതെങ്ങ് കോട്ട, ലൈറ്റ് ഹൗസ്, വര്‍ക്കല പാപനാശം ബീച്ച്, ശാര്‍ക്കര ക്ഷേത്രം, കഠിനകുളം ക്ഷേത്രം എന്നിങ്ങനെ നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങള്‍ വേറെയും ഇതിനടുത്തായി ഉണ്ട്.

പെരുമാതുറ മുതലപ്പൊഴി ടൂറിസ്റ്റ് വില്ലേജില്‍ വിനോദസഞ്ചാരികള്‍ക്കായി ബോട്ട് സര്‍വീസ് ഉണ്ട്. പുളുന്തുരുത്തി കടവിനോട് ചേര്‍ന്നാണ് ഇതിനുള്ള സൗകര്യം. പെരുമാതുറ പാലത്തിന് അടുത്തല്ലാതെ മറ്റൊരു ബോട്ട് സര്‍വീസ് കൂടി നിലവിലുണ്ട്. ചിറയിന്‍കീഴ് പണ്ടകശാലയില്‍ ജലോത്സവം നടക്കുന്ന കടവില്‍ എത്തിയാല്‍ ഇവിടെ നിന്നും മുതലപ്പൊഴിയിലേക്ക് ബോട്ടില്‍ യാത്ര ചെയ്യാം.

തിരുവനന്തപുരം ഭാഗത്ത് നിന്നും വരുന്നവര്‍ കണിയാപുരം കഠിനംകുളം വഴി അല്ലെങ്കില്‍ ശംഖുമുഖം ബീച്ച് റോഡ് വഴി പെരുമാതുറ എത്താം. ചിറയിന്‍കീഴാണ് റെയില്‍ മാര്‍ഗം വരുന്നവര്‍ക്ക് ഏറ്റവുമടുത്ത റെയില്‍വേ സ്‌റ്റേഷന്‍.വര്‍ക്കല ഭാഗത്ത് നിന്നും വരുന്നവര്‍ അഞ്ചുതെങ്ങ് ബീച്ച് റോഡ് വഴി പെരുമാതുറ എത്തുക. കൊല്ലം വഴി വരുന്നവര്‍ ആലംകോട്-മണനാക്ക്-അഞ്ചുതെങ്ങ് വഴി പെരുമാതുറ എത്തുക. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തി കെ.കെ.ഷൈലജയെയും തോമസ് ഐസക്കിനെയും അപമാനിക്കണം, മുഖ്യമന്ത്രിയുടെ ഐഡിയ വിജയത്തിലേക്ക്, സിപിഎമ്മിനുള്ളിൽ തന്നെ പരാജയപ്പെടുത്താനുള്ള ശ്രമം നടക്കുന്നതായി എം.വി ഗോവിന്ദനെ അറി  (8 minutes ago)

കോട്ടയത്ത് യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമം, സഹോദരങ്ങൾ ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ  (26 minutes ago)

ലോൺ തരപ്പെടുത്താമെന്ന് പറഞ്ഞ് വീട്ടമ്മയിൽ നിന്നും പണം തട്ടിയെടുത്തു, ഓൺലൈൻ ലോൺ തട്ടിപ്പുമായി ബന്ധപ്പെട്ട് രണ്ട് യുവാക്കള്‍ അറസ്റ്റിൽ  (36 minutes ago)

പെൺകുട്ടിയെ പ്രണയം നടിച്ച് വശത്താക്കി കടത്തിക്കൊണ്ടു പോയി, കോട്ടയത്ത് പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ  (47 minutes ago)

നെട്ടോട്ടമോടി സി പി എം  (55 minutes ago)

കോടതിയിൽ നിന്നും ജാമ്യത്തിലിറങ്ങി ഒളിവിൽ പോയി, വർഷങ്ങൾക്ക് ശേഷം ഒളിവിൽ കഴിഞ്ഞിരുന്നയാൾ പോലീസ് പിടിയിൽ  (56 minutes ago)

രാവിലെ ഭർത്താവിനെ വിളിച്ചു!! പിന്നാലെ അച്ഛനുമായും സംസാരിച്ചു... വൈകിട്ട് കൊല്ലത്തെ ഭർത്താവിന്റെ വീട്ടിലേക്ക് പോകുമെന്നും പറഞ്ഞു പിന്നാലെ എത്തിയത് വെള്ളപുതച്ച ശരീരമായി; ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങൾ  (1 hour ago)

അമേരിക്കൻ യുദ്ധക്കപ്പലുകളെ തകർക്കാൻ ഹൂതി  (1 hour ago)

സിവിൽ പൊലീസ് ഓഫീസർമാരുടെ വിഷയം അടിയന്തിരമായി പരിഹരിക്കണം; മുഖ്യമന്ത്രിക്ക് തുറന്ന കത്തയച്ച് തിരുവനന്തപ്പുരം ലോക്സഭാ മണ്ഡലം എൻ ഡി എ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ  (1 hour ago)

മുന്നറിയിപ്പുമായി ശ്രീജിത്ത് പണിക്കർ  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ദ്ധനവ് .... പവന് 280 രൂപയുടെ വര്‍ദ്ധനവ്  (2 hours ago)

ഓഹരി വിപണിയില്‍ വന്‍മുന്നേറ്റം...നിഫ്റ്റി 22300 പോയിന്റിന് മുകളിലാണ് വ്യാപാരം  (3 hours ago)

  തൃശൂരില്‍ ക്ഷേത്ര ദര്‍ശനത്തിനായി പോയി മടങ്ങിയ വയോധികയുടെ അരികിലെത്തി കള്ളന്‍ ചോദിച്ചതു കേട്ടാല്‍ ഞെട്ടും.... സംഭവമിങ്ങനെ....  (3 hours ago)

മേപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ ആദിവാസി സ്ത്രീ കൊല്ലപ്പെട്ടു... മേപ്പാടിയില്‍ നിന്നും പത്ത് കിലോമീറ്റര്‍ മാറി വനത്തിനുള്ളിലാണ് കാട്ടാന ആക്രമണം  (3 hours ago)

കോഴിക്കോട് പയ്യോളിയില്‍ അച്ഛനും രണ്ടു മക്കളും മരിച്ച നിലയില്‍...  (3 hours ago)

Malayali Vartha Recommends