ആരാധകരാരാ മോന്‍... ശരണം വിളിയും ആര്‍പ്പുവിളിയും മുഖ്യമന്ത്രിയെ അസ്വസ്ഥനാക്കുമോ? ഉദ്ഘാടനച്ചടങ്ങിനിടെ മോഹന്‍ലാലിന് ആര്‍പ്പുവിളി വിളിച്ചത് മുഖ്യമന്ത്രിയ്ക്ക് ഇഷ്ടമായില്ല; അണികള്‍ ഫ്യൂസുരാത്തത് ഭാഗ്യം
കഴിഞ്ഞ മണ്ഡലകാല മാസത്തില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്തതാണ് ശരണം വിളി. തിരുവനന്തപുരം കാട്ടാക്കടയില്‍ മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെ ശരണം വിളിച്ചതിനെ തുടര്‍ന്ന് ഫ്യൂസ് ഊരിയ സംഭവം ഓര്‍മ്മയില്‍ തന്നെയുണ്ട്. അതിനിടെ പാലക്കാട് നിന്നും സമാന സംഭവം.
മുഖ്യാതിഥിയായി പങ്കെടുത്ത നടന്‍ മോഹന്‍ലാലിന് ആരാധകരുടെ നിലയ്ക്കാത്ത ആര്‍പ്പുവിളി. ശബ്ദം നിയന്ത്രണമില്ലാതെ തുടര്‍ന്നപ്പോള്‍ വേദിയിലുണ്ടായിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ അസ്വസ്ഥനായി. നെന്മാറയിലെ അവൈറ്റിസ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ഉദ്ഘാടനച്ചടങ്ങിലാണ് സംഭവം.
ആര്‍പ്പുവിളികള്‍ പ്രായത്തിന്റെ പ്രശ്‌നമാണെന്നും അത് സാധാരണ ഉണ്ടാകുന്നതാണെന്നും മുഖ്യമന്ത്രി ഉദ്ഘാടനപ്രസംഗത്തില്‍ പറഞ്ഞു. ഒച്ചയിടുന്നവര്‍ക്ക് അതുമാത്രമേ കാര്യമുള്ളൂ. മറ്റു ലോകം കാണുന്നില്ല. അവര്‍ തങ്ങളുടേതായ ചെറിയ വൃത്തത്തിലൊതുങ്ങി നില്‍ക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രി പ്രസംഗം തുടങ്ങിയപ്പോഴും സദസ്സില്‍ നിന്നുയര്‍ന്ന ആര്‍പ്പുവിളികളാണ് അദ്ദേഹത്തെ അസ്വസ്ഥനാക്കിയത്. ആരോഗ്യമേഖലയെപ്പറ്റി കൂടുതല്‍ പറയണമെന്നുണ്ടായിരുന്നു. എപ്പോഴാണ് ഒച്ചയുണ്ടാകുന്നതെന്ന് പറയാനാവില്ല. അതുകൊണ്ട് കൂടുതല്‍ സംസാരിക്കുന്നില്ലെന്നു പറഞ്ഞ് മുഖ്യമന്ത്രി പ്രസംഗം അവസാനിപ്പിച്ചു. എന്നാല്‍ ആരാധകര്‍ ഇതൊന്നും ഗൗനിച്ചില്ല വീണ്ടും അവര്‍ മോഹല്‍ ലാലിനായി ആര്‍ത്തു വിളിച്ചു.
ശരണം വിളി പല തവണയാണ് മുഖ്യമന്ത്രിയെ അസ്വസ്ഥനാക്കിയത്. തെരഞ്ഞെടുപ്പിന് മുമ്പ് കൊല്ലം ബൈപാസ് കേരളത്തിനും രാഷ്ട്രത്തിനുമായി സമര്‍പ്പിക്കുന്ന ഉദ്ഘാടന വേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസംഗിക്കുന്നതിനിടെ സദസ്സിലെ ചിലര്‍ ശരണം വിളിച്ചതും ഏറെ വിവാദമായി. ചടങ്ങില്‍ അദ്ധ്യക്ഷനായ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസംഗത്തിനിടെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭരണനേട്ടങ്ങളെക്കുറിച്ച് സംസാരിക്കുന്നതിനിടയിലായിരുന്നു ചിലര്‍ ശരണം വിളിച്ചത്.
ഇതോടെ മുഖ്യമന്ത്രി ആ ശരണം വിളിച്ചവരോട് പ്രസംഗത്തിനിടയില്‍ തന്നെ പ്രതികരിച്ചു. ഒരു വേദിയില്‍ എങ്ങനെയാണ് പെരുമാറേണ്ടത് എന്ന് അറിയാമോ?,എന്തും ചെയ്യാനുള്ള വേദിയല്ല ഇതെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പിന്നീട് ശരണം വിളി നിന്ന ശേഷമാണ് മുഖ്യമന്ത്രി പ്രസംഗം തുടര്‍ന്നത്.
പ്രളയബാധിതര്‍ക്കായുള്ള കെയര്‍ ഹോം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവേദിയിലും ശരണം വിളിയുണ്ടായി. ചെങ്ങന്നൂര്‍ ഐ.എച്ച്.ആര്‍.ഡി കോളേജില്‍ പരിപാടി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി സംസാരം തുടങ്ങിയപ്പോള്‍ കോളേജിന്റെ മതില്‍കെട്ടിന് പുറത്ത് ഒരു കൂട്ടം ബി.ജെ.പിക്കാര്‍ മുദ്രാവാക്യം വിളി തുടങ്ങുകയായിരുന്നു. ശരണം വിളിച്ചായിരുന്നു പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയത്.
കാട്ടാക്കടയിലാകട്ടെ ശരണംവിളി കാരണം ഫ്യൂസുരുകയും ചെയ്തു. ആറ്റിങ്ങല്‍ മണ്ഡലത്തിലെ ഇടത് സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് പ്രസംഗിക്കാനെത്തിയ മുഖ്യമന്ത്രിക്ക് സമീപത്തെ ക്ഷേത്രത്തില്‍ നിന്നുയര്‍ന്ന നാമജപം അരോചകമായി. പ്രസംഗം നിര്‍ത്തി മുഖ്യന്‍ അതൃപ്തി അറിയിച്ചു. ഉടന്‍ വേദിയിലുണ്ടായിരുന്ന സ്ഥലം എംഎല്‍എ ഐ.ബി സതീഷും മുന്‍ നേമം എംഎല്‍എ വി.ശിവന്‍കുട്ടിയും പുറത്തിറങ്ങി. നിമിഷങ്ങള്‍ക്കകം പ്രദേശത്തെ ഉച്ചഭാഷിണികള്‍ നിശബ്ദം. ഉത്സവത്തോടനുബന്ധിച്ച് ആചാരപ്രകാരം നടന്ന നാമജപമാണ് നേതാക്കള്‍ ഉച്ചഭാഷിണിയിലേക്കുള്ള വൈദ്യുതിബന്ധം വിച്ഛേദിച്ച് തടസപ്പെടുത്തിയതെന്ന വലിയ പ്രചാരണം ഉണ്ടായി.
നിയമപ്രകാരം മൈക്ക് ഓര്‍ഡര്‍ വാങ്ങി സ്ഥാപിച്ചിരുന്ന ഉച്ചഭാഷിണികളാണ് ഇവര്‍ കേടുവരുത്തിയത്. കാട്ടാല്‍ തൂക്കത്തോടനുബന്ധിച്ച് കാട്ടാക്കട ഉത്സവമേഖലയായിരുന്നു. ഇവിടെ മുഖ്യമന്ത്രി പ്രസംഗിച്ച വേദിയിലും പരിസര പ്രദേശങ്ങളിലും മൈക്ക് ഓര്‍ഡര്‍ നല്‍കിയത് നിയമങ്ങള്‍ ലംഘിച്ചെന്ന് ക്ഷേത്ര ഭരണ സമിതി പറഞ്ഞു. എല്‍ഡിഎഫ് മേഖലാ കമ്മറ്റിക്ക് ഉച്ചഭാഷിണികള്‍ പ്രവര്‍ത്തിപ്പിക്കാന്‍ പോലീസ് അനുമതി നല്‍കിയത് സംഘര്‍ഷം ഉണ്ടാക്കാനായിരുന്നെന്ന് ക്ഷേത്ര ഭാരവാഹികള്‍ ആരോപിച്ചു.
https://www.facebook.com/Malayalivartha