ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ.ശശിക്കെതിരെ പരാതി നല്‍കിയ ഡിവൈഎഫ് ഐ ജില്ലാ കമ്മിറ്റി അംഗമായ വനിതാ നേതാവ് സംഘടനയുടെ എല്ലാ ഘടകങ്ങളില്‍ നിന്നും രാജിവച്ചു
ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ.ശശിക്കെതിരെ പരാതി നല്‍കിയ ഡിവൈഎഫ്െഎ ജില്ലാ കമ്മിറ്റി അംഗമായ വനിതാ നേതാവ് സംഘടനയുടെ എല്ലാ ഘടകങ്ങളില്‍ നിന്നും രാജിവച്ചു. ശശിക്കെതിരെ പരാതി നൽകിയപ്പോൾ സ്ത്രീപക്ഷ നിലപാടെടുത്ത് ഉറച്ചു നിന്നവരെയെല്ലാം തരം താഴ്ത്തിയതില്‍ പ്രതിഷേധിച്ചാണു രാജി.
യുവതിക്കൊപ്പംനിന്ന ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടേറിയറ്റ് അംഗവും ജില്ലാ പഞ്ചായത്ത് അംഗവുമായ ജിലനേഷ് ബാലനെ ജില്ലാ കമ്മിറ്റിയിലേക്ക് തരം താഴ്ത്തിയിരുന്നു. നിരന്തരം അപവാദപ്രചരണം നടത്തിയിരുന്ന ഭാരവാഹിയെ ജില്ലാ സെക്രട്ടേറിയറ്റിലെടുത്തെന്നും ആക്ഷേപമുണ്ട്. എലപ്പുള്ളിയിൽ നടന്ന ഡിവൈഎഫ്ഐ ജില്ലാ പഠനക്യാംപിനൊപ്പം ചേർന്ന ജില്ലാ കമ്മിറ്റിക്കു ശേഷമാണ് യുവതി രാജിക്കത്ത് കൈമാറിയത്.
നേരത്തെ പി.കെ.ശശി ലൈംഗിക അതിക്രമം നടത്തിയിട്ടില്ലെന്നും ഫോണിലൂടെ മോശമായി പെരുമാറുകയാണ് ഉണ്ടായതെന്നുമാണു സിപിഎം നിയോഗിച്ച അന്വേഷണ കമ്മിഷന്‍ കണ്ടെത്തിയത്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എംഎൽഎയെ ആറുമാസത്തേക്കു പാർട്ടി സസ്പെൻഡ് ചെയ്തിരുന്നു.
അതിനിടെ, ഡി.വൈ.എഫ്.ഐയുടെ സംഘടനാ ചുമതലകളില്‍ നിന്നും പെണ്‍കുട്ടി രാജിവച്ചതിന് പിന്നാലെ നിരവധി പേര്‍ രാജിക്കൊരുങ്ങുന്നുവെന്നാണ് സൂചന. ഇത്തരമൊരു പരാതി ഉയര്‍ന്നപ്പോള്‍ പെണ്‍കുട്ടിക്കൊപ്പം നിന്ന ജില്ലാ സെക്രട്ടറിയേറ്റ് അംഗം ജിനേഷിനെ സംഘടനാ പുനസംഘടനയുടെ ഭാഗമായി ജില്ലാ സെക്രട്ടറിയേറ്റിലേക്ക് തരംതാഴ്‌ത്തിയിരുന്നു. ഇത് പ്രതികാര നടപടിയാണെന്നും തന്നെ അവഹേളിക്കുന്നതിന് തുല്യമാണെന്നുമാണ് ജിനേഷിന്റെ ആരോപണം. ഇങ്ങനെ സംഘടനാ ചുമതലകളില്‍ തുടരാനാവില്ലെന്ന് പാര്‍ട്ടി ജില്ലാ ഘടകത്തെ ജിനേഷ് അറിയിച്ചതായാണ് അറിയുന്നത്. ജിനേഷിന് പുറമെ വിഷയത്തില്‍ പ്രതിഷേധമുള്ള നിരവധി പേര്‍ തങ്ങളുടെ സംഘടനാ ചുമതലകള്‍ രാജിവയ്‌ക്കാന്‍ ഒരുങ്ങുകയാണെന്നും വിവരമുണ്ട്. രണ്ട് ദിവസമായി നടന്ന ഡി.വൈ.എഫ്.ഐ ജില്ലാ പഠന ക്യാമ്ബിന് മുന്നോടിയായാണ് ജില്ലാ സെക്രട്ടേറിയറ്റ് ചേര്‍ന്ന് പുനഃസംഘടന നടത്തിയത്. നിലവിലെ ജില്ലാ സെക്രട്ടറി പ്രേംകുമാര്‍ പ്രായപരിധി കഴിഞ്ഞതിനെ തുടര്‍ന്ന് സംഘടനയില്‍ നിന്ന് ഒഴിവായിരുന്നു. പ്രസിഡന്റായിരുന്ന പി.എന്‍.ശശിയെ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തു. പ്രസിഡന്റായി സുമോദിനെയും ജില്ലാ വൈസ് പ്രസിഡന്റായി റിയാസുദ്ദീനെയും തിരഞ്ഞെടുത്തിരുന്നു.
https://www.facebook.com/Malayalivartha