ഡാറ്റാ ഉപയോഗിക്കണമെങ്കിൽ ഇനി പോക്കറ്റ് കാലിയാകും; മൊബൈൽ ടെലികോം വിപണിയിൽ നിരക്കുവർധനയ്ക്കു കളമൊരുങ്ങുന്നു
ഇനി കുറഞ്ഞ നിരക്കിൽ കൂടുതൽ ഡാറ്റ എന്നത് സ്വപ്നങ്ങളിൽ മാത്രമാകാൻ സാധ്യത. അത്തരത്തിലുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഏറെക്കാലത്തിനുശേഷം മൊബൈൽ ടെലികോം വിപണിയിൽ നിരക്കുവർധനയ്ക്കു കളമൊരുങ്ങുകയാണ്. ‘സാമ്പത്തിക വെല്ലുവിളി നേരിടാനും വരുംകാല സാങ്കേതിക വികസനത്തിനുള്ള പണം കണ്ടെത്താനും അത്യാവശ്യം’ എന്നു വിശദീകരിച്ച് എയർടെലും വോഡഫോൺ ഐഡിയയും ഡിസംബർ ഒന്നുമുതൽ നിരക്കു കൂട്ടുന്നു.വർധന എത്രത്തോളമെന്നോ ഏതൊക്കെ ഇനങ്ങളിൽ എന്നോ കമ്പനികൾ വെളിപ്പെടുത്തിയിട്ടില്ല. ഉപയോക്താക്കൾക്ക് താങ്ങാനാകുന്ന നിരക്കിൽ സേവനങ്ങൾ ഉറപ്പാക്കുമെന്ന് ഇരു കമ്പനികളും പറയുന്നു. റിലയൻസ് ജിയോ നിരക്കു കൂട്ടാനിടയില്ല. പൊതുമേഖലയിലെ ബിഎസ്എൻഎലും നിരക്കു വർധിപ്പിക്കുമെന്നു സൂചനയില്ല.
സുപ്രീം കോടതി ഉത്തരവനുസരിച്ചു സർക്കാരിനു നൽകാനുള്ള കുടിശിക കൂടി കണക്കിലെടുത്ത്, എയർടെൽ ജൂലൈ–സെപ്റ്റംബർ കാലത്ത് 23045 കോടി രൂപയുടെയും വോഡഫോൺ ഐഡിയ 50921 കോടി രൂപയുടെയും നഷ്ടം രേഖപ്പെടുത്തിയിരുന്നു.
ടെലികോം കമ്പനികൾ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി സർക്കാരിന്റെ പരിഗണനയിലുണ്ട്. സെക്രട്ടറിതല സമിതി പഠിക്കുകയാണെന്നും ഒരു വ്യവസായവും അടച്ചുപൂട്ടുന്ന സ്ഥിതി വരില്ലെന്നും ധനമന്ത്രി നിർമല സീതാരാമൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കുടിശിക തിരിച്ചടവിൽ ഇളവും മറ്റെന്തെങ്കിലും രക്ഷാ പാക്കേജും പ്രതീക്ഷിക്കുകയാണു കമ്പനികൾ.
വമ്പൻ ഓഫറുകളുമായി രംഗത്തുവന്ന റിലയൻസ് ജിയോയുമായുള്ള കടുത്ത മൽസരമാണ് ടെലികോം വിപണിയിലെ തുടക്കക്കാരായ എയർടെലിനും വോഡഫോണിനും ഐഡിയയ്ക്കും വെല്ലുവിളിയായത്. വോഡഫോൺ– ഐഡിയ ലയനത്തിലേക്കു വഴിതെളിച്ചതും ഇതുതന്നെ.
ഒരു ടെലികോം നെറ്റ്വർക്കിലേക്കുള്ള കോളിന്, ആ കോൾ പുറപ്പെടുന്ന നെറ്റ്വർക്ക് നൽകേണ്ട ഫീസായ ഇന്റർകണക്ട് യൂസേജ് ചാർജ് (ഐയുസി) സംബന്ധിച്ചാണ് റിലയൻസും മറ്റു കമ്പനികളും തമ്മിൽ ഏറ്റവുമൊടുവിലത്തെ തർക്കം. മിനിറ്റിന് 6 പൈസയാണ് ഇപ്പോഴത്തെ ഐയുസി നിരക്ക്. ഇത് എടുത്തുകളയണമെന്നു റിലയൻസും 14 പൈസ എങ്കിലുമായി ഉയർത്തണമെന്ന് എയർടെലും വോഡഫോണും വാദിക്കുന്നു.
ഈ വിഷയം ചർച്ച ചെയ്യാൻ കഴിഞ്ഞ ദിവസം ടെലികോം നിയന്ത്രണ അതോറിറ്റി (ട്രായി) വിളിച്ചുചേർത്ത യോഗത്തിൽ ബിഎസ്എൻഎൽ, എംടിഎൻഎൽ എന്നീ പൊതുമേഖലാ സ്ഥാപനങ്ങളും റിലയൻസ് ജിയോയും ഐയുസി ഉപേക്ഷിക്കണമെന്ന നിലപാടെടുത്തു. ഓരോ നെറ്റ്വർക്കിലേക്കു വരുന്ന കോളുകളുടെയും അതിൽനിന്നു പോകുന്ന കോളുകളുടെയും എണ്ണം തുല്യമാണെന്ന സ്ഥിതിയായിട്ടുണ്ടെന്നും അതുകൊണ്ടുതന്നെ ഐയുസി വേണ്ടെന്നും റിലയൻസ് വാദിച്ചു.
യോഗത്തിൽ പങ്കെടുത്ത 155 പേരിൽ എയർടെലും വോഡഫോണും മാത്രമേ ഐയുസിക്ക് അനുകൂലമായി വാദിച്ചുള്ളൂ എന്നാണു സൂചന. ട്രായിയുടെ നിലപാടും ഐയുസി ഉപേക്ഷിക്കണമെന്നാണെന്ന് എയർടെലും വോഡഫോണും വിലയിരുത്തുന്നു. 2020 ജനുവരി 1 മുതൽ ഐയുസി വേണ്ടെന്ന നിലപാട് 2017ൽത്തന്നെ ട്രായി കൈക്കൊണ്ടിരുന്നു.
ഏറെക്കാലത്തിനുശേഷം മൊബൈല്‍ ടെലികോം വിപണിയില്‍ നിരക്കുവര്ധനയ്ക്കd ഒരുങ്ങുകയാണ്. 'സാമ്ബത്തിക വെല്ലുവിളി നേരിടാനും വരുംകാല സാങ്കേതിക വികസനത്തിനുള്ള പണം കണ്ടെത്താനും അത്യാവശ്യം' എന്നു വിശദീകരിച്ച് എയര്‍ടെലും വോഡഫോണ്‍ ഐഡിയയും ഡിസംബര്‍ ഒന്നുമുതല്‍ നിരക്കു കൂട്ടുന്നു.
വര്‍ധന എത്രത്തോളമെന്നോ ഏതൊക്കെ ഇനങ്ങളില്‍ എന്നോ കമ്ബനികള്‍ വെളിപ്പെടുത്തിയിട്ടില്ല. ഉപയോക്താക്കള്‍ക്ക് താങ്ങാനാകുന്ന നിരക്കില്‍ സേവനങ്ങള്‍ ഉറപ്പാക്കുമെന്ന് ഇരു കമ്ബനികളും പറയുന്നു. റിലയന്‍സ് ജിയോ നിരക്കു കൂട്ടാനിടയില്ല. പൊതുമേഖലയിലെ ബിഎസ്എന്‍എലും നിരക്കു വര്‍ധിപ്പിക്കുമെന്നു സൂചനയില്ല. സുപ്രീം കോടതി ഉത്തരവനുസരിച്ചു സര്‍ക്കാരിനു നല്‍കാനുള്ള കുടിശിക കൂടി കണക്കിലെടുത്ത്, എയര്‍ടെല്‍ ജൂലൈ-സെപ്റ്റംബര്‍ കാലത്ത് 23045 കോടി രൂപയുടെയും വോഡഫോണ്‍ ഐഡിയ 50921 കോടി രൂപയുടെയും നഷ്ടം രേഖപ്പെടുത്തിയിരുന്നു. ടെലികോം കമ്ബനികള്‍ നേരിടുന്ന സാമ്ബത്തിക പ്രതിസന്ധി സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. സെക്രട്ടറിതല സമിതി പഠിക്കുകയാണെന്നും ഒരു വ്യവസായവും അടച്ചുപൂട്ടുന്ന സ്ഥിതി വരില്ലെന്നും ധനമന്ത്രി നിര്‍മല സീതാരാമന് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കുടിശിക തിരിച്ചടവില്‍ ഇളവും മറ്റെന്തെങ്കിലും രക്ഷാ പാക്കേജും പ്രതീക്ഷിക്കുകയാണു കമ്ബനികള്‍. വമ്ബന്‍ ഓഫറുകളുമായി രംഗത്തുവന്ന റിലയന്‍സ് ജിയോയുമായുള്ള കടുത്ത മല്‍സരമാണ് ടെലികോം വിപണിയിലെ തുടക്കക്കാരായ എയര്‍ടെലിനും വോഡഫോണിനും ഐഡിയയ്ക്കും വെല്ലുവിളിയായത്.
അതേസമയം ടെലികോം കമ്ബനികള്‍ നേരിടുന്ന സാമ്ബത്തിക പ്രതിസന്ധി സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. സെക്രട്ടറിതല സമിതി പഠിക്കുകയാണെന്നും ഒരു വ്യവസായവും അടച്ചുപൂട്ടുന്ന സ്ഥിതി വരില്ലെന്നും ധനമന്ത്രി നിര്‍മല സീതാരാമന് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കുടിശിക തിരിച്ചടവില്‍ ഇളവും മറ്റെന്തെങ്കിലും രക്ഷാ പാക്കേജും പ്രതീക്ഷിക്കുകയാണു കമ്ബനികള്‍. വമ്ബന്‍ ഓഫറുകളുമായി രംഗത്തുവന്ന റിലയന്‍സ് ജിയോയുമായുള്ള കടുത്ത മല്‍സരമാണ് ടെലികോം വിപണിയിലെ തുടക്കക്കാരായ എയര്‍ടെലിനും വോഡഫോണിനും ഐഡിയയ്ക്കും വെല്ലുവിളിയായത്. വോഡഫോണ്‍- ഐഡിയ ലയനത്തിലേക്കു വഴിതെളിച്ചതും ഇതുതന്നെ.
ഒരു ടെലികോം നെറ്റ്വര്‍ക്കിലേക്കുള്ള കോളിന്, ആ കോള്‍ പുറപ്പെടുന്ന നെറ്റ്വര്‍ക്ക് നല്‍കേണ്ട ഫീസായ ഇന്റര്‍കണക്ട് യൂസേജ് ചാര്‍ജ് (ഐയുസി) സംബന്ധിച്ചാണ് റിലയന്‍സും മറ്റു കമ്ബനികളും തമ്മില്‍ ഏറ്റവുമൊടുവിലത്തെ തര്‍ക്കം. മിനിറ്റിന് 6 പൈസയാണ് ഇപ്പോഴത്തെ ഐയുസി നിരക്ക്. ഇത് എടുത്തുകളയണമെന്നു റിലയന്‍സും 14 പൈസ എങ്കിലുമായി ഉയര്‍ത്തണമെന്ന് എയര്‍ടെലും വോഡഫോണും വാദിക്കുന്നു.
ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ കഴിഞ്ഞ ദിവസം ടെലികോം നിയന്ത്രണ അതോറിറ്റി (ട്രായി) വിളിച്ചുചേര്‍ത്ത യോഗത്തില്‍ ബിഎസ്എന്‍എല്‍, എംടിഎന്‍എല്‍ എന്നീ പൊതുമേഖലാ സ്ഥാപനങ്ങളും റിലയന്‍സ് ജിയോയും ഐയുസി ഉപേക്ഷിക്കണമെന്ന നിലപാടെടുത്തു. ഓരോ നെറ്റ്വര്‍ക്കിലേക്കു വരുന്ന കോളുകളുടെയും അതില്‍നിന്നു പോകുന്ന കോളുകളുടെയും എണ്ണം തുല്യമാണെന്ന സ്ഥിതിയായിട്ടുണ്ടെന്നും അതുകൊണ്ടുതന്നെ ഐയുസി വേണ്ടെന്നും റിലയന്‍സ് വാദിച്ചു.
https://www.facebook.com/Malayalivartha