മത്സ്യ വില്‍പന കഴിഞ്ഞാൽ നോട്ടം വിദ്യാർത്ഥികളെ; അച്ഛൻ ആശുപത്രിയിലാണെന്ന് വിശ്വസിപ്പിച്ച് സ്കൂൾ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച പുതിയങ്ങാടി സ്വദേശിയ്ക്ക് നാട്ടുകാരും പോലീസും ചേർന്ന് നൽകിയത് എട്ടിന്റെ പണി...
അത്തോളി അങ്ങാടിയിൽ പട്ടാപകൽ സ്‌കൂൾ വിദ്യാർത്ഥിനിയെ ബൈക്കിൽ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച പുതിയങ്ങാടി സ്വദേശി പുതിയങ്ങാടി സ്വദേശി മഖ്ബൂലിനെയാണ് സി.സി.ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെ അത്തോളി പൊലീസ് പിടികൂടിയത്. പ്രതിക്കെതിരെ പോസ്‌കോ വകുപ്പ് പ്രകാരം കേസെടുത്തു. കഴിഞ്ഞ ദിവസം വൈകിട്ടാണ് സ്‌കൂൾ വിട്ട് അമ്മയെ കാത്തുനിന്ന പെൺകുട്ടിയെ ബൈക്കിലെത്തിയ മഖ്ബൂൽ പിതാവ് ആശുപത്രിയിലെന്ന് വിശ്വസിപ്പിച്ചാണ് വിദ്യാര്‍ഥിനിയെ ബൈക്കില്‍ കയറ്റി കൊണ്ടുപോയത്.
ഇയാളെ കണ്ടെത്താൻ ഒരു നാട് മുഴുവൻ രംഗത്ത് ഇറങ്ങുകയായിരുന്നു. സംശയമുള്ള പലരെയും പ്രത്യേകം നിരീക്ഷിച്ചു. ദൃശ്യങ്ങളില്‍പ്പെട്ട ബൈക്കിന്റെ നമ്പര്‍ പ്രത്യേകം മറച്ചിരുന്നു. വാഹനക്കമ്പനിയുടെയും യാത്ര ചെയ്ത ആളിന്റെ രൂപവും പരിശോധിച്ചാണ് മഖ്ബൂലാകാനുള്ള സാധ്യതയിലേക്കെത്തിയത്. മൊബൈല്‍ ടവര്‍ ലൊക്കേഷനുള്‍പ്പെടെ പരിശോധിച്ചപ്പോള്‍ കാര്യങ്ങള്‍ക്ക് വ്യക്തത വന്നു. ആദ്യമൊക്കെ പൊലീസിനോട് കള്ളം പറഞ്ഞ് പിടിച്ച് നില്‍ക്കാന്‍ ശ്രമിച്ചു. കുട്ടി കൈകാണിച്ചപ്പോള്‍ നിര്‍ത്തിയെന്ന വാദവും ഒടുവില്‍ പൊളിഞ്ഞു. പലയിടങ്ങളില്‍ നിന്നായി മഖ്ബൂല്‍ ഇത്തരത്തില്‍ കുട്ടികളെ കയറ്റിക്കൊണ്ടുപോയിട്ടുണ്ടെന്ന് സംശയമുണ്ട്. രക്ഷിതാക്കളെ കൃത്യമായി പരിചയമുണ്ടെന്ന് വിശ്വസിപ്പിച്ചാണ് ബൈക്കില്‍ കയറ്റുന്നത്.
ബൈക്ക് കോഴിക്കോട് ഭാഗത്തേക്ക് പോകുന്നതിനിടെ ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ പെൺകുട്ടി ബഹളം വച്ചു. തുടർന്ന് പെൺകുട്ടിയെ റോഡരികിൽ ഇറക്കിവിട്ട് പ്രതി കടന്നു കളയുകയായിരുന്നു. മത്സ്യ വില്‍പനയുള്‍പ്പെടെ വിവിധ ജോലികളിലേര്‍പ്പെട്ടിരുന്ന മഖ്ബൂല്‍ അന്നശ്ശേരിയില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു. പ്രതിക്കെതിരെ പോസ്‌കോ വകുപ്പ് പ്രകാരം കേസെടുത്തു.
https://www.facebook.com/Malayalivartha