നൂറ് വർഷം കാത്തിരുന്നാലും ശബരിമലയിൽ നിയമനിർമ്മാണം നടത്തില്ല; വർഷത്തിൽ 50 ലക്ഷത്തിലധികം തീർത്ഥാടകർ വരുന്ന ശബരിമലയെ മറ്റു ക്ഷേത്രങ്ങളുമായി താരതമ്യം ചെയ്യരുതെന്ന് സുപ്രീം കോടതി ; ശബരിമല ക്ഷേത്രത്തിന്റെ ഭരണ നിര്‍വഹണവുമായി ബന്ധപ്പെട്ട് പന്തളം രാജകൊട്ടാരം നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ പരാമര്‍ശം
ശബരിമല ഭരണ നിര്‍വഹണത്തിന് എന്തുകൊണ്ട് പ്രത്യേക നിയമം നിര്‍മിക്കുന്നില്ല? നൂറ് വർഷം കാത്തിരുന്നാലും ശബരിമലയിൽ സർക്കാർ നിയമനിർമ്മാണം നടത്തില്ലെന്ന് സുപ്രീം കോടതി. വർഷത്തിൽ 50 ലക്ഷത്തിലധികം തീർത്ഥാടകർ വരുന്ന ശബരിമലയെ മറ്റു ക്ഷേത്രങ്ങളുമായി താരതമ്യം ചെയ്യരുതെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ശബരിമലയ്‌ക്കു വേണ്ടി പ്രത്യേക നിയമം നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവെയാണ് ജസ്‌റ്റിസ് രമണ ഇക്കാര്യം വ്യക്തമാക്കിയത്. വനിതകൾക്ക് ദേവസ്വം ബോർഡിൽ മൂന്നിലൊന്ന് സംവരണം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് അറിയിച്ച സർക്കാരിനോട്, ഏഴംഗബെഞ്ച്, ശബരിമലയിൽ യുവതികൾ പ്രവേശിക്കണ്ട എന്ന് ഉത്തരവിടുകയാണെങ്കിൽ ഇത് എങ്ങനെ പ്രായോഗികമാവുകയെന്നും ചോദിച്ചു. ജസ്റ്റിസ് എന്‍വി രമണയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചിന്റെതാണ് നിരീക്ഷണം.
ശബരിമല ക്ഷേത്രത്തിന്റെ ഭരണ നിര്‍വഹണവുമായി ബന്ധപ്പെട്ട് പന്തളം രാജകൊട്ടാരം നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ പ്രത്യേക പരാമര്‍ശം. ശബരിമല ക്ഷേത്രത്തിന്റെ ഭരണ നിര്‍വഹണത്തിനായി പ്രത്യേക സംവിധാനമുണ്ടാക്കുമെന്ന് നേരത്തെ സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ഇതിനായി തയാറാക്കിയ നിയമത്തിന്റെ കരട് സര്‍ക്കാര്‍ കോടതിക്കു കൈമാറി. എന്നാല്‍ ഇതിന്റെ വിശദാംശങ്ങള്‍ അറിയേണ്ടതുണ്ടെന്നു വ്യക്തമാക്കിയ കോടതി കേസ് തല്‍ക്കാലത്തേക്കു മാറ്റിവച്ചു.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള എല്ലാ ഹിന്ദു ക്ഷേത്രങ്ങളുടെ ഭരണനിര്‍വഹണത്തിനായി പ്രത്യേക സംവിധാനം രൂപീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇത് ചോദ്യം ചെയ്ത് പന്തളം രാജകുടുംബം നല്‍കിയ ഹരജിയിലാണ് സുപ്രീംകോടതി നടപടി.
എല്ലാവര്‍ക്കും നിയമനം ഉറപ്പാക്കാനുള്ള തീരുമാനത്തിന്‍റെ ഭാഗമായാണ് പുതിയ സംവിധാനത്തിന് രൂപം നല്‍കുന്നതെന്നാണ് സംസ്ഥാന സര്‍ക്കാറിന്‍റെ അഭിഭാഷകന്‍ സുപ്രീംകോടതിയില്‍ വ്യക്തമാക്കിയത്. സംസ്ഥാന സർക്കാർ ഇന്ന് കോടതിയ്‌ക്ക് കൈമാറിയ ആക്‌ടിന്റെ കരടിൽ വനിതകൾക്ക് ദേവസ്വം ബോർഡിൽ മൂന്നിലൊന്ന് സംവരണം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് അറിയിച്ചിരുന്നു. അപ്പോഴാണ് ഏഴംഗബെഞ്ച്, ശബരിമലയിൽ യുവതികൾ പ്രവേശിക്കണ്ട എന്ന ഉത്തരവിടുകയാണെങ്കിൽ ഇത് പ്രായോഗികമാവുകയെന്നും, ഭരണസമിതിയിലെ വനിതകൾക്ക് ശബരിമലയിലെത്താൻ കഴിയുകയെന്നും ചോദിച്ചത്. സംസ്ഥാനസർക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകൻ ജി. പ്രകാശ് ലിംഗനീതിയാണ് തങ്ങൾ ഇക്കാര്യത്തിൽ സ്വീകരിക്കുന്നതെന്ന സർക്കാരിന്റെ നിലപാട് കോടതിയെ അറിയിക്കുകയും ചെയ‌്തു. എന്നാൽ പ്രത്യേക നിയമം സംബന്ധിച്ച് തനിക്ക് സംസ്ഥാന സർക്കാരിൽ നിന്ന് കൂടുതലായി അറിയേണ്ടതായിട്ടുണ്ടെന്ന് പറഞ്ഞ ജസ്‌റ്റിസ് രമണ, കേസ് ഇന്നുതന്നെ പരിഗണിക്കുന്നതിനായി മാറ്റി വച്ചു.
https://www.facebook.com/Malayalivartha