ശിവകുമാർ എം പി യായതോടെ സമയം തെളിഞ്ഞു; വി എസ് ശിവകുമാറിന്റെ മുൻ പേഴ്സണൽ സ്റ്റാഫ് അംഗത്തിന്റെ സ്വത്തിൽ 80 ശതമാനം വർധനവ് ഉണ്ടായിട്ടുണ്ടെന്ന് വിജിലൻസിന്റെ കണ്ടെത്തൽ
വി എസ് ശിവകുമാറിന്റെ മുൻ പേഴ്സണൽ സ്റ്റാഫ് അംഗം ശാന്തിവിള സ്വദേശി സ്വത്തിൽ 80 ശതമാനം വർധനവ് ഉണ്ടായിട്ടുണ്ടെന്നാണ് വിജിലൻസ് കണ്ടെത്തിയതായി സൂചന. തിരുവനന്തപുരം ജില്ലയിലെ ശാന്തിവിളയിലുള്ള സാധാരണ കുടുംബത്തിലാണ് ഇയാൾ ജനിച്ചത്. കോൺഗ്രസിന്റെ ഒരു സാധാരണ പ്രവർത്തകനായിട്ടാണ് അദ്ദേഹം രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചത്. കൽപ്പണിക്കാരന്റെ സഹായിയായിരുന്നു അദ്ദേഹം ദീർഘകാലം. ഇന്നും ശാന്തിവിള നിവാസികൾക്ക് ഒരു അത്ഭുതമാണ് ഇയാൾ . ശാന്തിവിളയിലും സമീപമുള്ള മാർക്കറ്റ് ജംഗ്ക്ഷനിലും കടവരാന്തയിൽ ബീഡിയും വലിച്ചുകൊണ്ടിരിക്കുന്ന ഇയാളെ ഇന്നും നാട്ടുകാർ ഓർക്കുന്നു.
ശിവകുമാർ എം പി യായതോടെ ഇയാളുടെ സമയം തെളിഞ്ഞു. കോടി കണക്കിന് രൂപയുടെ ഫണ്ടാണ് എം പി വികസന പ്രവർത്തനങ്ങൾക്കായി ചെലവാക്കുന്നത്. ഇതിന്റെ നടത്തിപ്പുകാരിൽ ഒരാൾ ഇയാളായിരുന്നു എന്നാണ് നാട്ടുകൾ പറയുന്നത്. ശിവകുമാർ സ്വത്ത് സമ്പാദിച്ചിരുന്നത് ഇയാളുടെ പേരിലായിരുന്നുവെന്നും കേൾക്കുന്നു. ശിവകുമാർ മന്ത്രിയായതോടെ ഇയാൾ അദ്ദേഹത്തിന്റെ പേഴ്സണൽ സ്റ്റാഫിൽ അംഗമായി. ആരോഗ്യ വകുപ്പിൽ നടന്ന പല ഇടപാടുകളുടെയും ഇടനില ഇയാളായിരുന്നു. ഡോക്ടർമാരുടെയും നഴസുമാരുടെയും സ്ഥലം മാറ്റം നടത്തിയിരുന്നതും ഇയാളായിരുന്നു എന്നാണ് പഴയ ജീവനക്കാർ പറയുന്നത്. ഇയാൾ അറിയാതെ ശിവകുമാറിന്റെ വകുപ്പിൽ സ്ഥലംമാറ്റങ്ങൾ നടക്കുമായിരുന്നില്ല. മന്ത്രിയെ കണ്ടാൽ ഇയാളെ കാണാൻ പറയുന്നു.
ശിവകുമാർ മന്ത്രിയായപ്പോൾ തന്നെ രാജേന്ദ്രൻ ഒരു സഹകരണ സംഘം ആരംഭിച്ചു. അതിന് നിരവധി ശാഖകൾ തുടങ്ങി. ഒരെണ്ണത്തിൽ സ്വന്തം മകനെ മാനേജരാക്കി. വെള്ളായണി കായലോരത്ത് റിസോർട്ടുകൾ ആരംഭിച്ചു. നിരവധി കെട്ടിടങ്ങൾ നിർമ്മിച്ചു. അടുത്ത കാലത്ത് മകൻ വാഹനാപകടത്തിൽ മരിച്ചു. സംഘം ശിവകുമാറിന്റെ ബിനാമിയാണെന്നും കേൾക്കുന്നു. ശിവകുമാറിന്റെ ഭാര്യക്ക് നേമത്തെ എയ്ഡഡ് സ്കൂളിൽ ജോലി വാങ്ങി കൊടുത്തതും രാജേന്ദ്രനാണ്. ഇതിനായി ചെലവഴിച്ചത് ലക്ഷങ്ങളാണ്. ശിവകുമാറാണ് നേമം സ്കൂളിന് ഹയൻ സെക്കന്ററി വാങ്ങി നൽകിയത്.
പോലീസിനെ സംബന്ധിച്ച സിഎജിയുടെ കണ്ടെത്തലുകള്‍ നിന്ന് ഒളിച്ചോടാനാണ് സര്‍ക്കാര്‍ മുന്‍ മന്ത്രി വി.എസ്. ശിവകുമാറിനെതിരേ വിജിലന്‍സ് കേസെടുത്തതും റെയ്ഡു നടത്തിയതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഉമ്മന്‍ ചാണ്ടി ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ പറയുന്നത്.
കോണ്‍ഗ്രസ് നേതാക്കളെ കള്ളക്കേസുകളില്‍ കുടുക്കിയും റെയ്ഡും ചെയ്തും തളര്‍ത്താമെന്നു കരുതുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അതേ ശൈലിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിച്ചിരിക്കുന്നതെന്ന് ശിവകുമാറും ഉമ്മൻ ചാണ്ടിയും പറയുന്നു.
പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ഉടനേ ശിവകുമാറിനെതിരേയുള്ള പരാതി അന്വേഷിച്ച് ഇതില്‍ യാതൊരു കഴമ്പുമില്ലെന്നും മേല്‍ നടപടി ആവശ്യമില്ലെന്നും കണ്ടതാണ്. എന്നാല്‍ സിഎജി റിപ്പോര്‍ട്ട വന്ന ഉടനേ കേസ് വീണ്ടും പൊടിതട്ടിയെടുക്കുകയാണു ചെയ്തതെന്ന് നേതാക്കൾ പറയുന്നു.
പാലാരിവട്ടം പാലത്തിന്റെ ബലക്ഷയവുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരേ അഴിമതി ആരോപണം ഉയിച്ച സര്‍ക്കാര്‍, പാലത്തിന്റെ ബലക്ഷയം തീരുമാനിക്കാന്‍ ലോഡ് ടെസ്റ്റ് നടത്തണമെന്ന ഹൈക്കോടതി സിംഗില്‍ ബഞ്ചിന്റെയും ഡിവിഷന്‍ ബഞ്ചിന്റെയും ഉത്തരവിനെതിരേ സുപ്രീകോടതിയില്‍ അപ്പീല്‍ പോയിരിക്കുകയാണ്. ലോഡ് ടെസ്റ്റ് നടത്തിയാല്‍ ആരോപണം അടിസ്ഥാനരഹിതമാണെു കണ്ടെത്തും എന്നു സര്‍ക്കാര്‍ ഭയക്കുന്നു.
മുന്‍ മന്ത്രി കെ.ബാബുവിനെതിരേ ബിനാമി ഇടപാട് ഉള്‍പ്പെടെ നിരവധി ആരോപണങ്ങള്‍ ഉയര്‍ത്തി കേസെടുക്കുകയും റെയ്ഡ് നടത്തുകയും ചെയ്തു. നാലു വര്‍ഷം കഴിയുമ്പോള്‍ അത് എവിടെ എത്തിയെന്നു സര്‍ക്കാര്‍ വെളിപ്പെടുത്തണമെന്ന് ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.
വിഴിഞ്ഞം പദ്ധതിയെക്കുറിച്ച് ആക്ഷേപം ഉയര്‍പ്പോള്‍, സര്‍ക്കാര്‍ എടുക്കുന്ന ഏതു നടപടിയെയും താന്‍ സ്വാഗതം ചെയ്തു. തുടര്‍ന്നു നടന്ന ജുഡീഷ്യൽ അന്വേഷണത്തോട് പൂര്‍ണമായി സഹകരിച്ചു. ഇപ്പോള്‍ മന്ത്രിമാര്‍ക്കെതിരേ നടക്കുന്ന അന്വേഷണത്തോടും യുഡിഎഫ് പൂര്‍ണമായി സഹകരിക്കും. രാഷ്ട്രീയപ്രേരിതമായി നടത്തുന്ന ഈ അന്വേഷണത്തില്‍ കണ്ടെത്താന്‍ കഴിയില്ലെന്ന് ഉറപ്പുണ്ടെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
കേന്ദ്രത്തിലും സംസ്ഥാനത്തും സിഎജി റിപ്പോര്‍ട്ടിനെ അനുകൂലിക്കുകയും കണ്ടെത്തലുകളെ സ്വാഗതം ചെയ്യുകയുമാണ് സിപിഎം പതിവായി ചെയ്യുത്. വിഴിഞ്ഞം പദ്ധതി സംബന്ധിച്ച റിപ്പോര്‍ട്ടിലും സമാനമായ നിലപാടാണ് സിപിഎം സ്വീകരിച്ചത്. എന്നാല്‍ കേരള പോലീസിനെതിരേ അതീവ ഗുരുതരമായ കണ്ടെത്തലുകള്‍ ഉയര്‍ന്നപ്പോള്‍ അതിനെതിരേ നടപടി സ്വീകരിക്കാതെ രാഷ്ട്രീയ എതിരാളികളെ കള്ളക്കേസില്‍ കുടുക്കി ജനശ്രദ്ധ തിരിച്ചുവിടാനാണ് സിപിഎം ശ്രമിക്കുതെന്ന് ഉമ്മന്‍ ചാണ്ടി കുറ്റപ്പെടുത്തി.
https://www.facebook.com/Malayalivartha