സംസ്ഥാനത്ത് കൊറോണ സമൂഹവ്യാപനത്തിന്റെ തുടക്കമെന്ന വിദഗ്ദ്ധ സമിതിയുടെ മുന്നറിയിപ്പ് ഗൗരവകരം ...നിരീക്ഷണത്തില്‍ കഴിയുന്നവരെ ഉള്‍പ്പെടെ പരമാവധി ആളുകളെ പരിശോധിക്കണം, ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കണമെന്നും വിദഗ്ദ്ധസമിതി
സംസ്ഥാന സര്‍ക്കാര്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കര്‍ശന ജാഗ്രത പുലര്‍ത്തുമ്പോഴും രോഗപരിശോധന നടത്തുന്നതില്‍ മെല്ലെപോക്ക് നയം തുടര്‍ന്നാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകും എന്നാണ് വ്യക്തമാകുന്നത് .ലോകരാജ്യങ്ങളെ അപേക്ഷിച്ച് രോഗം ഭേദമാകുന്നവരുടെ എണ്ണം ഇതിനോടകം 65000 പിന്നിട്ട സാഹചര്യത്തില്‍ ശരിയായ ദിശയിലാണു രാജ്യം നീങ്ങുന്നതെന്നാണ് പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചത് .
ഇന്ത്യയില്‍ ആകെ 1,51,767 പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ലോകത്ത് ശരാശരി മരണനിരക്ക് 6.36 ശതമാനം ആയപ്പോള്‍ 2.86 ശതമാനാണ് രാജ്യത്തെ മരണനിരക്ക്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം, രാജ്യത്ത് കൊറോണയെ നേരിടാനായി 930 പ്രത്യേക കൊറോണ ആശുപത്രികളും, 2,362 ആരോഗ്യ കേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നു. ഇവക്ക് പുറമെ, 10,341 ക്വാറന്റെയ്ന്‍ കേന്ദ്രങ്ങളും, 7,195 കൊറോണ കെയര്‍ സെന്ററുകളും പ്രവര്‍ത്തന സജ്ജമാണ്.
സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍കും കേന്ദ്ര സ്ഥാപനങ്ങള്‍ക്കുമായി 113.58 ലക്ഷം എന്‍ 95 മാസ്‌കുകളും, 89.84 ലക്ഷം പിപിഇ കിറ്റുകളും കേന്ദ്രസര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. 435 സര്‍ക്കാര്‍ ലബോറട്ടറികളിലൂടെയും 189 സ്വകാര്യ ലബോറട്ടറികളിലൂടെയും രാജ്യത്ത് പരീക്ഷണ സംവിധാനങ്ങള്‍ വര്‍ധിച്ചു. ഇതുവരെ 32,42,160 സാമ്പിളുകള്‍ പരിശോധിച്ചു. ഇന്നലെ മാത്രം 1,16,041 സാമ്പിളുകളാണ് പരിശോധിച്ചത്.എന്നാല്‍ സംസ്ഥാങ്ങളുടെ പരിശോധന കണക്കുകള്‍ പുറത്ത് വരുമ്പോള്‍ ,ദിവസേന എടുക്കുന്ന സാമ്പിളുകളുടെ എണ്ണത്തില്‍ കേരളം വളരെ പിന്നിലാണെന്നും അതിനാല്‍ സമൂഹവ്യാപനം ഉണ്ടായിട്ടുണ്ടോ എന്ന കാര്യത്തില്‍ സംശയം നിലനില്‍ക്കുകയാണെന്നുമാണ് കേന്ദ്ര മന്ത്രി വി മുരളീധരന്‍ പറഞ്ഞത് .
മാത്രമല്ല രോഗികള്‍ കൂടുതലായുള്ള കണ്ണൂര്‍ ജില്ലയില്‍ സമൂഹവ്യാപനം ഉണ്ടായിട്ടുണ്ടോ എന്നത് പരിശോധന വിധേയമാക്കേണ്ടിയിരിക്കുന്നു എന്ന അഭിപ്രായം മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞതോടു കൂടി സര്‍ക്കാര്‍ കൂടുതല്‍ ആശങ്കയിലാണ് എന്നത് വ്യക്തമായിക്കഴിഞ്ഞു.
സംസ്ഥാനത്ത് കൊറോണ സാമൂഹിക വ്യാപനത്തിന്റെ തുടക്കമെന്ന വിദഗ്ദ്ധ സമിതിയുടെ മുന്നറിയിപ്പ് വന്നിരിക്കുന്നത് അങ്ങേയറ്റം ഗൗരവകരം തന്നെയാണ് . നിരീക്ഷണത്തില്‍ കഴിയുന്നവരെ ഉള്‍പ്പെടെ പരമാവധി ആളുകളെ പരിശോധിക്കണം. അല്ലാത്ത പക്ഷം കാര്യങ്ങള്‍ കൈവിട്ടുപോകുമെന്നാണ് വിദഗ്ദ്ധ സമിതി മുഖ്യമന്ത്രിയെ നേരിട്ടറിയിച്ചത്. സംസ്ഥാനത്ത് വൈറസ് ഉറവിടമറിയാത്ത രോഗികളും അത്തരത്തിലുള്ള മരണങ്ങളും വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് വിദഗ്ദ്ധ സമിതിയുടെ ഈ അഭിപ്രായം വന്നിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ് സെന്റിനന്റല്‍ സര്‍വേലൈന്‍സിലും ഓഗെമന്റഡ് സര്‍വേയിലും രോഗ ബാധിതരെ കണ്ടെത്തുന്നു എന്നാല്‍ ഈ നടപടിയെക്കുറിച്ച് സംസ്ഥാന മുഖ്യമന്ത്രി വ്യക്തത വരുത്തിയിട്ടില്ലെന്നും ആരോപണം ഉണ്ട് .
ഇത് സമൂഹ വ്യാപന സാധ്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ലോകശരാശരി എടുത്താല്‍ 10 ലക്ഷം പേരില്‍ 1500 പേരെ മാത്രമെ കേരളം പരിശോധനയ്ക്ക് വിധേയമാക്കുന്നുള്ളൂവെന്നും ഇത് വളരെ കുറവാണെന്നും വിദഗ്ദ്ധ സമിതി അഭിപ്രായപ്പെടുന്നു. പരമാവധി ആളുകളെ പരിശോധിക്കണമെന്നും അല്ലാത്ത പക്ഷം വൈറസ് ബാധിച്ചവരെ തിരിച്ചറിയാന്‍ കഴിയാതെ വരുമെന്നും സമിതി അഭിപ്രായപ്പെടുന്നു.അതിനാല്‍ തന്നെ വരും ദിവസങ്ങള്‍ അതിനിര്‍ണായകമാകും എന്നത് വ്യക്തമായിക്കഴിഞ്ഞിരിക്കുകയാണ് .ഈ സമയത്തിനുള്ളില്‍ മൂന്നരലക്ഷം പേരെയെങ്കിലും പരിശോധിക്കണമായിരുന്നു. നിരീക്ഷണത്തിലുള്ളവരെ ഒരു തവണ എങ്കിലും പരിശോധിക്കണം. ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കണെന്നും വിദഗ്ദ്ധസമിതി സംസ്ഥാന സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.അതിനാല്‍ തന്നെ ഈ നിര്‍ദ്ദേശങ്ങള്‍ ഗൗരവത്തോടെ സര്‍ക്കാര്‍ കണക്കാക്കേണ്ട കാര്യം തന്നെയാണെന്ന് ഇതിനോടകം തന്നെ വ്യക്തമായിരിക്കുകയാണ് .
"
https://www.facebook.com/Malayalivartha