ഛെ ഇത്തരക്കാരിയോ... സ്വര്‍ണക്കടത്തു കേസിലെ അതി നിര്‍ണായക ദിവസമാണിന്ന്; സ്വപ്ന മുഖ്യപ്രതിയായ സ്വര്‍ണക്കടത്തു കേസിലെ ഭികര ബന്ധത്തില്‍ സംശയം രേഖപ്പെടുത്തിയ എന്‍ഐഎ കോടതിയ്ക്ക് മുമ്പാകെ തെളിവുകളും കേസ് ഡയറിയും ഇന്ന് ഹാജരാക്കും; സ്വപ്നയുടെയും കൂട്ടരുടേയും ആരും കാണാത്ത മുഖങ്ങള്‍ ഇന്ന് പുറത്താകും
നയതന്ത്ര ചാനലിലൂടെയുള്ള സ്വര്‍ണക്കടത്ത് കേസില്‍ അതി നിര്‍ണായകമായ ദിവസമായി ഇന്ന് മാറുകയാണ്. നിഷ്‌കളങ്കരായ തങ്ങളുടെ മേല്‍ എന്തിന് യുഎപിഎ ചുമത്തിയെന്നാണ് സ്വപ്നയും കൂട്ടരും ചോദിക്കുന്നത്. എല്ലാ കുറ്റങ്ങളും നയതന്ത്ര പരിരക്ഷയുള്ള അറ്റാഷെയില്‍ ഒതുക്കി തന്ത്രപരമായി രക്ഷപ്പെടാനൊരുങ്ങുകയാണ് സ്വപ്നയും കൂട്ടരും. ഇതെല്ലാം കോടതിയില്‍ ഉന്നയിച്ച് ജാമ്യം നേടാനാണ് പ്രതികളുടെ ശ്രമം. അതേ സമയം സ്വപ്നയുടെ പത്തൊമ്പതാമത്തെ അടവ് പൊളിച്ചടുക്കുകയാണ് അന്വേഷണ സംഘം. സ്വര്‍ണ കള്ളക്കടത്ത് കേസിലെ പ്രതികള്‍ക്ക് ഭീകര പ്രവര്‍ത്തകരുമായി ബന്ധമുണ്ടെന്ന് എന്‍ഐഎ തെളിയിച്ചു കഴിഞ്ഞു. തമിഴ്‌നാട്ടില്‍ വച്ച് കൈവെട്ട് കേസിലെ പ്രതിയെ കിട്ടിയതോട് കൂടി എല്ലാം മറനീക്കി പുറത്താകുകയാണ്. മാത്രമല്ല സ്വര്‍ണത്തിന്റെ ഒരു പങ്ക് കാശ്മീരിലേക്കും പോയെന്ന് കണ്ടെത്തിയിട്ടുണ്ട്.
ഭീകരബന്ധത്തിന്റെ തെളിവുകളും കേസ് ഡയറിയും ഇന്ന് എന്‍.ഐ.എ കോടതിയില്‍ ഹാജരാക്കും. കഴിഞ്ഞ ദിവസം സ്വപ്‌നയുടെ ജാമ്യാപേക്ഷ പരിഗണിച്ചപ്പോഴാണ് ഭീകരബന്ധത്തിന്റെ തെളിവുകള്‍ ഹാജരാക്കാന്‍ കോടതി അന്വേഷണസംഘത്തോട് ആവശ്യപ്പെട്ടത്. അതോടൊപ്പം ഇന്ന് സ്വപ്‌നയുടെ ജാമ്യാപേക്ഷയും പരിഗണിക്കും. കേസ് ഡയറി കോടതിയില്‍ ഹാജരാക്കുന്നതോടെ കേസന്വേഷണത്തിന്റെ ഏകദേശ ചിത്രം ജനങ്ങള്‍ക്കറിയാനാകും. അതേസമയം സ്വപ്നയുടെ ആരും കാണാത്ത മുഖവും പുറത്താവും. സ്വപ്ന ചെയ്തു കൂട്ടിയ പ്രവര്‍ത്തികളും. സ്വര്‍ണക്കടത്തിലും മറ്റും ആരെയെല്ലാം ഉപയോഗിച്ചു എന്നതെല്ലാം മറനീക്കി പുറത്താകും.
സ്വര്‍ണക്കടത്തില്‍ ഭീകരബന്ധമുണ്ടെന്ന് കാട്ടിയാണ് പ്രതികള്‍ക്കെതിരെ യു.എ.പി.എ ചുമത്തിയത്. ഓരോ പ്രതിയെ പിടി കൂടുമ്പോഴും റിപ്പോര്‍ട്ടില്‍ ഭീകരബന്ധം പരാമര്‍ശിക്കുമെങ്കിലും കോടതിയില്‍ തെളിവുകളൊന്നും ഹാജരാക്കിയിരുന്നില്ല. കോടതി തെളിവ് ആവശ്യപ്പെട്ടതിന് തൊട്ടു പിന്നാലെയാണ് തൊടുപുഴ ന്യൂമാന്‍ കോളേജ് മുന്‍ പ്രൊഫസര്‍ ടി.ജെ. ജോസഫിന്റെ കൈപ്പത്തി വെട്ടിയ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ മുഹമ്മദ് അലിയെ എന്‍.ഐ.എ അറസ്റ്റ് ചെയ്തത്. സ്വര്‍ണക്കടത്തിന്റെ സൂത്രധാരനായ കെ.ടി. റെമീസില്‍ നിന്ന് സ്വര്‍ണം വാങ്ങാന്‍ ഇയാള്‍ ഇടനിലക്കാരനായെന്നും ഗൂഢാലോചന നടത്തിയെന്നുമാണ് എന്‍.ഐ.എയുടെ കണ്ടെത്തല്‍.
കൈവെട്ടുകേസില്‍ കേരള പൊലീസാണ് മുഹമ്മദ് അലിയെ പ്രതി ചേര്‍ത്തത്. എന്‍.ഐ.എ കേസ് ഏറ്റെടുത്തപ്പോഴും പ്രതിപ്പട്ടികയില്‍ മാറ്റമുണ്ടായില്ല. പ്രതികള്‍ക്ക് രക്ഷപ്പെടാനും ഒളിവില്‍ കഴിയാനും സാമ്പത്തികസഹായം നല്‍കിയെന്ന കുറ്റമാണ് ചുമത്തിയത്. എന്നാല്‍, വിചാരണയില്‍ ഈ ആരോപണം എന്‍.ഐ.എയ്ക്ക് തെളിയിക്കാനാവാതെ വന്നതോടെ മുഹമ്മദ് അലിയെ വെറുതെ വിടുകയായിരുന്നു.പ്രതികളില്‍നിന്ന് സ്വര്‍ണം വാങ്ങിയ കോയമ്പത്തൂരിലെ ചിലരുടെ വസതികളില്‍ എന്‍.ഐ.എ പരിശോധന നടത്തിയിരുന്നു. ഇവര്‍ക്ക് ചില ഭീകരസംഘടനകളുമായി ബന്ധമുണ്ടെന്ന പശ്ചാത്തലത്തിലായിരുന്നു നീക്കം. ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
അതേസമയം സ്വപ്നയ്ക്കും കൂട്ടുകാര്‍ക്കും മറ്റൊരു കുരുക്ക് കൂടി മുറുകുകയാണ്. നയതന്ത്രചാനല്‍ വഴി സ്വര്‍ണക്കടത്ത് നടത്തിയ കേസിലെ പ്രതികളായ സ്വപ്‌ന സുരേഷ്, സന്ദീപ് നായര്‍, പി.എസ്. സരിത്ത് എന്നിവരെ കസ്റ്റഡിയില്‍ കിട്ടാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അഥവാ ഇഡി നല്‍കിയ അപേക്ഷയില്‍ ഇവരെ നാളെ ഹാജരാക്കാന്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പ്രൊഡക്ഷന്‍ വാറന്റ് നല്‍കി. പത്തുദിവസത്തേക്ക് വിട്ടുകിട്ടണമന്നാണ് ഇ.ഡിയുടെ ആവശ്യം. സ്വര്‍ണക്കടത്തിന് കള്ളപ്പണം ഹവാല ബന്ധമുണ്ടെന്ന് സൂചനകള്‍ ലഭിച്ചതിനെത്തുടര്‍ന്നാണ് ഇ.ഡി കേസെടുത്തത്. ഇന്നലെ ഇ.ഡിക്കുവേണ്ടി ഹാജരായ അഡ്വ. ടി.എ. ഉണ്ണിക്കൃഷ്ണന്‍ ഇവരെ കസ്റ്റഡിയില്‍ ചോദ്യംചെയ്യേണ്ടതുണ്ടെന്ന് വ്യക്തമാക്കി. കസ്റ്റംസ് സ്വപ്നയെയും സന്ദീപിനെയും ജുഡിഷ്യല്‍ കസ്റ്റഡിയില്‍ തിരിച്ചു നല്‍കിയിരുന്നു. വിവിധ ദേശീയ അന്വേഷണ ഏജന്‍സികളാണ് സ്വപ്നയുടേയും സംഘത്തിന്റെയും പുറകിലുള്ളത്. അതിലെല്ലാം നിര്‍ണായകമായിരിക്കും ഇന്നത്തെ ദിവസം.
https://www.facebook.com/Malayalivartha