സ്വപ്ന ദിനങ്ങള്‍ ഇനി ബ്ലാക്ക് ഡേ... മലയാളികള്‍ ഏറെ ആഘോഷിച്ച സരിതയുടെ മുദ്രവച്ച കത്തിന് പിന്നാലെ വര്‍ഷങ്ങള്‍ക്ക് ശേഷം സ്വപ്നയുടെ മുദ്രവച്ച കത്തും എത്തുകയാണ്; സ്വപ്നയുടെ മൊഴി മുദ്രവെച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിച്ചതോടെ ആരൊക്കെയാണെന്നറിയാനുള്ള ആകാംക്ഷയില്‍ മലയാളികള്‍
വര്‍ഷങ്ങള്‍ക്ക് മുമ്പ് മലയാളികള്‍ ആഘോഷിച്ച ഒരു കത്തുണ്ട്. സരിതാ നായരുരുടെ 25 പേജുള്ള നെടുനീളന്‍ കത്ത്. ലൈംഗിക ആരോപണങ്ങള്‍ ഉള്‍പ്പെടെയുള്ള ആ കത്ത് കത്തിച്ചപ്പോള്‍ കേരളം തന്നെ സ്തബ്ദരായി. അതിനിടെ സരിത നായരുടെ വിവാദമായ കത്തില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ നടന്നുവെന്നും വിവാദമുണ്ടായി. 21 പേജ് മാത്രമാണ് ആദ്യ കത്തില്‍ ഉണ്ടായിരുന്നതെന്നും പിന്നീട് ഇത് 25 പേജായ കഥ അന്നത്തെ സരിതയുടെ അഭിഭാഷകനായിരുന്ന ഫെനി ബാലകൃഷ്ണന്‍ വെളിപ്പെടുത്തുകയും ചെയ്തു. പലരുടേയും പേര് കത്തില്‍ പറഞ്ഞ് കേട്ടെങ്കിലും എല്ലാം മലയാളികള്‍ സൗകര്യ പൂര്‍വം മറക്കുന്നത് പോലെ ആ കത്തും മറന്നു.
ഇപ്പോള്‍ സരിതയുടെ ആ കത്ത് ഓര്‍മ്മപ്പെടുത്തി കൊണ്ടാണ് നയതന്ത്ര ചാനല്‍വഴിയുള്ള സ്വര്‍ണക്കടത്തു കേസില്‍ മുഖ്യപ്രതിയായ സ്വപ്‌ന സുരേഷിന്റെ കത്തും ചര്‍ച്ചയാകുന്നത്. സരിതയുടെ കത്ത് ഇട്ടാവട്ടത്തില്‍ നില്‍ക്കുന്നതാണെങ്കിലും സ്വപ്നയുടേത് അതല്ല. ഭീകരവാദ പ്രവര്‍ത്തനം ആരോപിക്കുന്ന കേസാണിത്. അന്വേഷിക്കുന്നത് ദേശീയ ഏജന്‍സികളും. പെട്ടാല്‍ പെട്ടത് തന്നെ.
സ്വപ്ന കസ്റ്റംസിന് നല്‍കിയ മൊഴിയാണ് മുദ്രവെച്ച കവറില്‍ കഴിഞ്ഞ ദിവസം കോടതിയില്‍ സമര്‍പ്പിച്ചത്. സരിതയുടേത് 25 പേജാണെങ്കില്‍ ഇത് 32 പേജാണുള്ളത്. കേസില്‍ നിര്‍ണായകമാണ് ഈ മൊഴി. തന്നെ സഹായിച്ച ഉന്നതര്‍ ഉള്‍പ്പെടെയുള്ളവര്‍ ഈ കത്തിലുണ്ട്. ഭാവിയില്‍ അവരില്‍ നിന്നെല്ലാം സമ്മര്‍ദം ഉണ്ടാക്കും. അന്ന് മൊഴി മാറ്റാതിരിക്കാനാണ് ഇപ്പോള്‍ ഉറച്ച മൊഴി നല്‍കുന്നതൊന്നും സ്വപ്ന പറയുന്നു. ഇതോടൊപ്പം ഈ കത്തില്‍ ആരൊക്കെ ഉണ്ടാകും എന്ന ചോദ്യവും ചര്‍ച്ചയാകുകയാണ്.
സ്വപ്നയുമായി കേരളത്തിലും യുഎഇയിലുമുള്ള പലര്‍ക്കും അടുത്ത ബന്ധമാണുള്ളത്. പലപ്പോഴും സ്വപ്ന ഈ രണ്ട് സ്ഥലങ്ങളിലേയും ഇടനിലക്കാരിയായാണ് പ്രവര്‍ത്തിച്ചത്. ദുബായ് കടക്കാനായി എന്തെങ്കിലും കടമ്പകളുണ്ടെങ്കില്‍ സ്വപ്നയത് ഈസിയായി നീക്കും. തിരിച്ച് ഡിപ്ലോമാറ്റായ സ്വപ്ന ഒന്നും പ്രീക്ഷിക്കുന്നില്ല. പക്ഷെ ആവശ്യമുള്ളപ്പോള്‍ ചോദിച്ച് വാങ്ങുക തന്നെ ചെയ്യും. ചിലരാകട്ടെ അങ്ങോട്ട് കയറി സഹായിക്കുകയും ചെയ്തു.
ഇങ്ങനെ സ്വപ്നയുടെ നല്ല മനസറിഞ്ഞ് വലിഞ്ഞ് കയറി സഹായിക്കാന്‍ ശ്രമിച്ചവരും ബന്ധം സൂക്ഷിക്കാന്‍ ശ്രമിച്ചവരുമാണ് വെട്ടിലാകുക. അതിന്റെ ലിസ്റ്റ് വളരെ വലുതാണ്. അതില്‍ നമ്മള്‍ ചിന്തിക്കുന്നതിന് അപ്പുറത്തുള്ളവര്‍ ഉണ്ടാകും.
സ്വര്‍ണക്കടത്തില്‍ യു.എ.ഇ കോണ്‍സുലേറ്റിലെ ഉന്നതരുള്‍പ്പെടെയുള്ളവര്‍ക്ക് പങ്കുണ്ടെന്ന് സ്വപ്ന കസ്റ്റംസിന്റെ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയിരുന്നു. ഈ വിവരങ്ങള്‍ ഉള്‍പ്പെട്ട മൊഴിക്ക് കേസിന്റെ തുടര്‍ നടപടികളില്‍ നിര്‍ണായക പങ്കുണ്ടെന്നതിനാലാണ് കസ്റ്റംസ് സൂപ്രണ്ട് വി. വിവേക് സാമ്പത്തികകുറ്റ വിചാരണച്ചുമതലയുള്ള എറണാകുളം അഡി. സി.ജെ.എം കോടതിയില്‍ സമര്‍പ്പിച്ചത്.
സാധാരണഗതിയില്‍ അന്വേഷണ സംഘത്തിനു മുന്നില്‍ പ്രതി നല്‍കുന്ന മൊഴി കോടതി തെളിവായി പരിഗണിക്കാറില്ല. ഇത്തരം ഘട്ടങ്ങളില്‍ അന്വേഷണസംഘം പ്രതിയെ മജിസ്‌ട്രേട്ടിനു മുന്നില്‍ ഹാജരാക്കി ക്രിമിനല്‍ നടപടി ചട്ടത്തിലെ സെക്ഷന്‍ 164 പ്രകാരം രഹസ്യമൊഴി രേഖപ്പെടുത്തുകയാണ് പതിവ്. എന്നാല്‍ കള്ളക്കടത്തു കേസുകളില്‍ പ്രതി കസ്റ്റംസ് ആക്ടിലെ സെക്ഷന്‍ 108 പ്രകാരം അന്വേഷണ ഉദ്യോഗസ്ഥനു മുമ്പാകെ നല്‍കുന്ന മൊഴിക്ക് തെളിവു മൂല്യമുണ്ട്. ഇങ്ങനെ രേഖപ്പെടുത്തുന്ന മൊഴി മജിസ്‌ട്രേട്ട് മുമ്പാകെ പ്രതി നല്‍കുന്ന രഹസ്യമൊഴിയോളം വരില്ലെങ്കിലും നിശ്ചിത തെളിവുമൂല്യം നല്‍കാമെന്ന് നിയമത്തിലും വ്യവസ്ഥയുണ്ട്.
എന്തിന് മുദ്രവച്ച കവറില്‍കേസിന്റെ വിചാരണയടക്കമുള്ള തുടര്‍നടപടികളില്‍ സ്വപ്‌ന നല്‍കിയ മൊഴി മാറ്റിപ്പറയുന്ന സാഹചര്യം ഒഴിവാക്കാന്‍ കഴിയും. എന്‍.ഐ.എ, കസ്റ്റംസ്, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് എന്നിങ്ങനെ മൂന്നു ഏജന്‍സികളാണ് കേസ് അന്വേഷിക്കുന്നത്. ഈ സാഹചര്യത്തില്‍ കള്ളക്കടത്തു കേസില്‍ സ്വപ്‌ന കസ്റ്റംസിനു നല്‍കിയ മൊഴിക്ക് തെളിവു മൂല്യമുള്ളതിനാല്‍ നിയമപരമായി പ്രാധാന്യമുണ്ട്. ഇതോടെ സ്വപ്ന സഹായിച്ചവരും സ്വപ്നയെ സഹായിച്ചവരുമായ അതുക്കും മേലെയുള്ളവരുടെ ചങ്കിടിക്കുന്നത്. കാരണം ഇത് കേസ് വേറെയാണ്.
https://www.facebook.com/Malayalivartha