പച്ച മാംസത്തെ ഭോഗിച്ചു; കുത്തി കീറി രസിച്ചു; ഒളിഞ്ഞിരുന്ന കാട്ടാളനെ പോലീസ് തൂക്കിയെടുത്തത് അവരുടെ സഹായത്തോടെ ; ഞൊടിയിടയിൽ എല്ലാം സംഭവിച്ചു!!!
പുത്തന്‍കുരിശില്‍ വയോധികയെ അതി ക്രൂരമായ പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ ഒന്നാം പ്രതി മുഹമ്മദ് ഷാഫിയെ അന്വേഷണസംഘം ഇന്നലെ പിടികൂടിയിരുന്നു അതിസാഹസികമായിട്ട് നാട്ടുകാരുടെ സഹായത്തോടെയായിരുന്നു പൊലീസ് ഇയാളെ പിടികൂടിയത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ ഷാഫിയെ കണ്ടെത്താന്‍ പൊലീസിന് അധികം സമയമൊന്നും വേണ്ടി വന്നില്ല. എന്നാൽ അന്വേഷണത്തി നൊടുവിൽ പ്രതി ഒളിഞ്ഞിരിക്കുന്ന സ്ഥലത്ത് പോലീസ് എത്തുകയായിരുന്നു. എന്നാൽ ഒളിച്ചിരുന്ന സ്ഥലത്ത് നിന്നും ഇയാൾ ഒാടി രക്ഷപ്പെടാന്‍ ശ്രമിച്ചു. പക്ഷേ ഇയാളെ നാട്ടുകാരുടെ കൂടി സഹായത്തോടെയാണ് പിടിക്കൂടിയത്. പുത്തന്‍കുരിശ് സിഐയുടെ നേതൃത്വത്തിലുള്ള സംഘമായിരുന്നു പ്രതിയെ കഴിഞ്ഞ ദിവസം പിടികൂടിയത്..
അതേ സമയം ക്രൂരപീഡനത്തില്‍ ഗുരുതരമായി പരുക്കേറ്റ് കോലഞ്ചേരി മെഡിക്കല്‍ കോളജില്‍ കഴിയുന്ന എഴുപത്തിയഞ്ചുകാരി അപകടനില തരണം ചെയ്തു. ബലാല്‍സംഗത്തിലും, ആക്രമണത്തിലും ഗുരുതരമായി പരുക്കേറ്റ വൃദ്ധയുടെ ആരോഗ്യനില മെച്ചപ്പെട്ടതായുള്ള വിവരം ആശ്വാസകരമായിരുന്നു. . അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ മെഡിക്കല്‍ ബുള്ളറ്റിനിൽ അറിയിച്ചു.സംഭവത്തിൽ ഇത് വരെ മൂന്നുപേർ അറസ്റ്റിലായി. കേസില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. കോലഞ്ചേരി മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി പ്രതികളെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.
എഴുപത്തിയഞ്ചുകാരിയായ വയോധികയെ ക്രൂരമായി ബലാല്‍സംഗം ചെയ്തത് ലോറി ഡ്രൈവറായ ആലുവ ചെമ്പറക്കി സ്വദേശി മുഹമ്മദ് ഷാഫി. ഞായറാഴ്ച ഉച്ചക്ക് രണ്ടാം പ്രതി ഒാമനയുടെ വീട്ടില്‍വച്ചായിരുന്നു മനസാക്ഷി മരവിക്കുന്ന ക്രൂരത നടന്നത്. വയോധികയെ വീട്ടിൽ വിളിച്ചുവരുത്തി ബലാല്‍സംഗം ചെയ്യാന്‍ സൗകര്യം ഒരുക്കിയത് രണ്ടാംപ്രതി ഒാമന. സംഭവ ദിവസം മദ്യപിച്ച് വീട്ടിലെത്തിയ ഒാമനയുടെ മകന്‍ മൂന്നാം പ്രതി മനോജാണ് വൃദ്ധയെ കുത്തി പരുക്കേല്‍പ്പിച്ചത്.
സ്വകാര്യ ഭാഗങ്ങളിൽകത്തി കൊണ്ട് കുത്തിക്കീറിയിരുന്നു ........ ബലാത്‌സംഗം 'നിര്‍ഭയ'ക്ക് സമാനമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു .കോലഞ്ചേരിയിൽ പഴന്തോട്ടം മനയത്തു പീടിക സ്വദേശിനിയായ വയോധികയായിഒരുന്നു ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായ്ത . സംഭവത്തിൽ മൂന്നു പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു . 75 വയസുള്ള വയോധികയാണ് മാനഭംഗത്തിന് ഇരയാകുകയും ആയുധം ഉപയോഗിച്ച് സ്വകാര്യ ഭാഗങ്ങളിൽ ഉൾപ്പടെ ക്രൂരമായ ഉപദ്രവത്തിന് ഇരയാക്കപ്പെടുകയും ചെയ്തു .
ഞായറാഴ്ച പാങ്കോട് ഇരുപ്പച്ചിറയിലെ ഓമനയുടെ വീട്ടിലെത്തി വിശ്രമിക്കുമ്പോഴാണ് ആക്രമണം നടന്നത്. തുടർന്ന് ഇവരെ പഴങ്ങനാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിട നിന്ന് കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. തുടർന്ന് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. വന്‍കുടലിന് അടക്കം ഗുരുതരമായി പരുക്കേറ്റിരുന്നു യൂറോളജി, ഗൈനക്കോളജി വിഭാഗത്തിലെ നാല് ഡോക്ടര്‍മാരുടെ സംഘമാണ് ശസ്ത്രക്രിയ നടത്തിയത്.ശരീരമാകെ മാരകായുധം ഉപയോഗിച്ച് മുറിവേൽപിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. പട്ടികജാതി പട്ടിക വർഗ വിഭാഗത്തിൽപെട്ട സ്ത്രീക്കു നേരെ ഉണ്ടായ ആക്രമണത്തിൽ നിശ്ചിത വകുപ്പുകൾ ചുമത്തി കേസെടുത്തിരുന്നു . ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ കേസെടുത്ത് അന്വേഷണം കോലഞ്ചേരി പൊലീസ് നടത്തിയിരുന്നു.
https://www.facebook.com/Malayalivartha